കോട്ടയത്ത് നിന്നും ആനകളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയതിൽ വിവാദം! തമിഴ്നാട് ഡി എം കെ മന്ത്രിയുടെ മകന്റെ വിവാഹത്തിന് കൊഴുപ്പേകാൻ കോട്ടയത്ത് നിന്നും ആനകളെ കൊണ്ടുപോയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് ആനയെ കൊണ്ടുപോയ സംഭവം വിവാദത്തിൽ. വിവാരവകാശ രേഖകൾ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം വിവാദമായത്. ആനയുടെ കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകുന്ന കേരളാ വനംവകുപ്പിന്റെ അനുമതിയും ലഭിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേരളത്തിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകുന്നതിന് മുൻപ് വനം വകുപപ്പ് ഉദ്യോഗസ്ഥർ ആനകളെ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നു.
തമിഴ്നാട് രജിസ്ട്രേഷൻ, വ്യാവസായിക വകുപ്പ് മന്ത്രി പി മൂർത്തിയുടെ മകന്റെ വിവാഹത്തിന് വേണ്ടിയാണ് കോട്ടയം ജില്ലയിൽ നിന്നുള്ള നാരായണൻകുട്ടി, സാധു എന്നീ ആനകളെ മധുരയിൽ എത്തിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 30ന് നടന്ന വിവാഹത്തിന്റെ മുഖ്യ ആകർഷണമായിരുന്നു ഈ രണ്ട് ആനകളും. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അടക്കമുള്ള അതിഥികളെ സ്വീകരിക്കാൻ ഈ രണ്ട് ആനകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, രേഖകളിൽ ഗജപൂജ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് പിന്നീട് വിവാദത്തിലേക്ക് ഇടവച്ചത്. വിവാഹ ആഘോഷങ്ങൾക്ക് കോടിക്കണക്കിന് രൂപ ചെലവിട്ടെന്ന ആരോപണം നിലനിൽക്കെയാണ് പുതിയ വിവാദം കൂടി ഉണ്ടായിരിക്കുന്നത്. വിവാരവകാശ രേഖകൾ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം വിവാദമായത്. ആനയുടെ കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകുന്ന കേരളാ വനംവകുപ്പിന്റെ അനുമതിയും ലഭിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
തമിഴ്നാട്ടിലെ മധുരൈ ഈസ്റ്റ് മണ്ഡലത്തിൽ നിന്നുമാണ് പി മൂർത്തി നിയമസഭയിലേക്ക് എത്തിയത്.വിവാഹ ചടങ്ങുകൾക്ക് ആനകളെ ഉപയോഗിക്കാൻ നിരോധനമുള്ളതിനാലാണ് ഗജപൂജയെന്ന പേരിൽ കൊണ്ടുവന്നതെന്നാണ് ആനയുടമകളായ എം മധു, പോത്തൻ വർഗീസ് എന്നിവർ മനോരമയോട് പറഞ്ഞു. യാത്ര സംബന്ധിച്ച് എല്ലാ രേഖകളും തങ്ങൾ ഹാജരാക്കിയിരുന്നുവെന്നും വിവരങ്ങൾ ഒന്നും തങ്ങൾ മറച്ചുവച്ചിരുന്നില്ലെന്നും ആനയുടമകൾ വ്യക്തമാക്കുന്നു. ഡി എം കെ എന്നത് ഒരു കോർപ്പറേറ്റ് കമ്പനിയാണെന്നായിരുന്നു പ്രതിപക്ഷ പാർട്ടിയായ എ ഐ എ ഡി എം കെ ആരോപിച്ചിരുന്നു.മകനെ മന്ത്രിയാക്കിയ വിഷയത്തിൽ ഡി എം കെക്കെതിരെ പ്രതിപക്ഷ കക്ഷികൾ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് മന്ത്രിയുടെ ആരോപണവും പുറത്തുവന്നിരിക്കുന്നത്.
Find out more: