ആസാദ് കശ്മീർ പരാമർശം; പോലീസ് ജലീലിനെതിരെ കേസെടുത്തു!  പത്തനംതിട്ട കീഴ്‌വായ്പുർ പോലീസാണ് കേസെടുത്തത്. ആർഎസ്എസ് നേതാവിന്റെ ഹർജിയിൽ ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ കീഴ്‌വായ്പുർ എസ്എച്ച്ഒയ്ക്ക് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് നടപടി. ആസാദ് കശ്മീർ പരാമർശം നടത്തിയ മുൻമന്ത്രി കെ ടി ജലീലിനെതിരെ കേസെടുത്തു.'പാക്ക് അധീന കശ്മീരെ' ന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ 'ആസാദ് കശ്മീരെ' ന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ ജലീൽ വിശേഷിപ്പിച്ചത്. ഇത് പാകിസ്ഥാനും അനുകൂലികളും നടത്തുന്ന പ്രയോഗമാണ്. 




  വിഭജന കാലത്ത് കശ്മീർ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീലിന്റെ മറ്റൊരു പരാമർശം.153 ബി പ്രകാരവും പ്രിവൻഷൻ ഓഫ് ഇന്റൻഷൻ ടു നാഷനൽ ഓണർ ആക്ട് 1971 സെക്ഷൻ 2 പ്രകാരവുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പരാമർശം കലാപമുണ്ടാക്കാനുള്ള ഉദ്ധേശ്യത്തോടെയാണെന്ന് എഫ്‌ഐആറിൽ പറയുന്നു. ജലീലിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ആർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹനാണ് കോടതിയെ സമീപിച്ചത്.മതവികാരം വ്രണപ്പെടുത്തൽ, കലാപ ആഹ്വാനം, ദേശീയ ബഹുമതികളെ അവമതിക്കൽ തുടങ്ങിയവ പരാമർശത്തിൽ ഉണ്ടെന്ന് കാട്ടിയാണ് ഹർജ് നൽകിയത്. 




  വിവാദങ്ങൾ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ വ്യക്തമാക്കിയിരുന്നു. താൻ ഉദ്ധേശിച്ചതിന് വിരുദ്ധമായി കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നാടിന്റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നെന്നായിരുന്നു കെടി ജലീൽ പ്രതികരിച്ചത്. ഈ മാസം 12 ന് കീഴ്‌വായ്പുർ പോലീസിലും ജില്ലാ പോലീസ് മേധാവിക്കും ജലീലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അരുൺ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ഇതേതുടർന്നാണ് കോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച കേസ് പരിഗണിച്ച ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് രേഷ്മ ശശിധരൻ ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടു.





 പരാമർശം കലാപമുണ്ടാക്കാനുള്ള ഉദ്ധേശ്യത്തോടെയാണെന്ന് എഫ്‌ഐആറിൽ പറയുന്നു. ജലീലിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ആർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹനാണ് കോടതിയെ സമീപിച്ചത്.മതവികാരം വ്രണപ്പെടുത്തൽ, കലാപ ആഹ്വാനം, ദേശീയ ബഹുമതികളെ അവമതിക്കൽ തുടങ്ങിയവ പരാമർശത്തിൽ ഉണ്ടെന്ന് കാട്ടിയാണ് ഹർജ് നൽകിയത്. വിവാദങ്ങൾ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ വ്യക്തമാക്കിയിരുന്നു. താൻ ഉദ്ധേശിച്ചതിന് വിരുദ്ധമായി കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു.

Find out more: