കേരള നിയമസഭാ അവാർഡ് എംടി വാസുദേവൻ നായർക്ക്! ഒരുലക്ഷം രൂപയും ശിൽപ്പവവും പ്രശസ്‌തപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബർ രണ്ടിന് രണ്ടാമത് നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കുമെന്ന് സ്‌പീക്കർ എഎൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അശോകൻ ചരുവിൽ, പ്രിയ കെ നായർ, നിയമസഭാ സെക്രട്ടറി എഎം ബഷീർ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് ജേതാവിനെ തീരുമാനിച്ചത്.സാഹിത്യ-സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്‌ക്ക് ഏർപ്പെടുത്തിയ നിയമസഭാ അവാർഡ് എംടി വാസുദേവൻ നായർക്ക്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ നവതി പിന്നിട്ട എംടി മലയാളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖനായ എഴുത്തുകാരനാണ്. എംടിയുടെ നവതിയാഘോഷങ്ങൾ അതിഗംഭീരമായാണ് സംസ്ഥാനം ആഘോഷിച്ചത്.
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, നാടകകൃത്ത്, മാധ്യമപ്രവർത്തകൻ തുടങ്ങിയ വിവിധ മേഖലകളിൽ വ്യാപരിച്ച എംടി എല്ലായിടങ്ങളിലും തന്റെ പ്രത്യേകമായ കൈയൊപ്പ് ചാർത്തി. പത്മഭൂഷൺ, ജ്ഞാനപീഠം തുടങ്ങിയ രാജ്യത്തെ പരമോന്നതമായ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കുമരനെല്ലൂർ ഹൈസ്‌ക്കൂളിലായിരുന്നു എംടിയുടെ സ്കുൾ വിദ്യാഭ്യാസം. പിന്നീട് പാലക്കാട് വിക്ടോറിയ കോളേജിൽ ഉപരിപഠനം നടത്തി. ഐച്ഛിക വിഷയമായി എടുത്തത് രസതന്ത്രം എടുത്തു. പിൽക്കാലത്ത് അദ്ദേഹം എഴുത്തിലേക്കാണ് തിരിഞ്ഞത്. സർക്കാർ ഉദ്യോഗസ്ഥനായി ജോലി ലഭിച്ചെങ്കിലും അതിൽ അദ്ദേഹം തുടർന്നില്ല.തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ജോലിയാണ് എംടിക്ക് ആദ്യം ലഭിച്ചത്. മാതൃഭൂമിയിൽ ജോലി ലഭിച്ചപ്പോൾ അങ്ങോട്ട് മാറി.
പിന്നീട് അവിടെയാണ് അദ്ദേഹം തുടർന്നത്. നവംബർ 1 മുതൽ 7 വരെ നിയമസഭാ സമുച്ചയത്തിലാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. നവംബർ 2ന് ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ വെച്ച് പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കപ്പെടും. പെരുമാൾ മുരുകൻ, ഷബ്നം ഹഷ്മി, ശശി തരൂർ, സന്തോഷ് ജോർജ്ജ് കുളങ്ങര, എം മുകുന്ദൻ, ആനന്ദ് നീലകണ്ഠൻ, സച്ചിദാനന്ദൻ, പ്രൊഫ. വി മധുസൂദനൻ നായർ, സുഭാഷ് ചന്ദ്രൻ, മീന കന്ദസ്വാമി, അനിത നായർ, പ്രഭാവർമ, കെ ആർ മീര, ചന്ദ്രമതി, ഏഴാച്ചേരി രാമചന്ദ്രൻ, പറക്കാല പ്രഭാകർ, സുനിൽ പി ഇളയിടം, പി എഫ് മാത്യൂസ്, മധുപാൽ, ഡോ. മനു ബാലിഗർ, ആഷാ മേനോൻ, എൻ ഇ സുധീർ, സന്തോഷ് ഏച്ചിക്കാനം, റഫീക്ക് അഹമ്മദ്, സി വി ബാലകൃഷ്ണൻ തുടങ്ങിയ സാഹിത്യ-സാംസ്കാരിക പ്രമുഖർ പങ്കെടുക്കുന്ന സദസ്സുകളുമുണ്ടാകും.
1963ൽ എംടി സിനിമാക്കാരനായി. മുറപ്പെണ്ണ് എന്ന തന്റെ തന്നെ കഥയെ തിരക്കഥയാക്കി മാറ്റിയാണ് അദ്ദേഹം സിനിമയിലേക്ക് കാലുവെച്ചത്. 1973ൽ ആദ്യമായി സംവിധായകന്റെ വേഷമണിഞ്ഞു. നിർമാല്യം ആയിരുന്നു ആദ്യചിത്രം. ഈ സിനിമയ്ക്ക് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. നാല് ദേശീയ പുരസ്ക്കാരങ്ങൾ സിനിമയിലൂടെ എംടിയെ തേടിവന്നു. 1933 ജൂലൈ 15ന് ടി.നാരായണൻ നായരുടെയും അമ്മാളുവമ്മയുടെയും മകനായിട്ടാണ് എം.ടി എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ ജനിച്ചത്.കുമരനെല്ലൂർ ഹൈസ്‌ക്കൂളിലായിരുന്നു എംടിയുടെ സ്കുൾ വിദ്യാഭ്യാസം. പിന്നീട് പാലക്കാട് വിക്ടോറിയ കോളേജിൽ ഉപരിപഠനം നടത്തി. ഐച്ഛിക വിഷയമായി എടുത്തത് രസതന്ത്രം എടുത്തു. പിൽക്കാലത്ത് അദ്ദേഹം എഴുത്തിലേക്കാണ് തിരിഞ്ഞത്. സർക്കാർ ഉദ്യോഗസ്ഥനായി ജോലി ലഭിച്ചെങ്കിലും അതിൽ അദ്ദേഹം തുടർന്നില്ല.തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ജോലിയാണ് എംടിക്ക് ആദ്യം ലഭിച്ചത്. മാതൃഭൂമിയിൽ ജോലി ലഭിച്ചപ്പോൾ അങ്ങോട്ട് മാറി. പിന്നീട് അവിടെയാണ് അദ്ദേഹം തുടർന്നത്.
Find out more: