'മിന്നൽ മുരളി' എന്ന സിനിമയുടെ സെറ്റ് തകർത്ത സംഭവം: മൂന്ന് ബജ്‍രംഗദൾ പ്രവർത്തകർ അറസ്‌റ്റിലായി. കഴിഞ്ഞ ദിവസമാണ് സംഭവം അരങ്ങേറിയത്. പിടിയിലായ മൂന്ന് പേരും പെരുമ്പാവൂർ സ്വദേശികളാണ്. തിങ്കളാഴ്‌ച രണ്ട് പേർ അറസ്‌റ്റിലായതിന് പിന്നാലെയാണ് തുടർന്നും നടപടിയുണ്ടായത്. സിനിമ സെറ്റ് തകർത്ത സംഭവത്തിൽ അറസ്‌റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

 

 

  ടൊവിനോ തോമസ് നായകനാകുന്ന ചിത്രം മിന്നൽ മുരളിയുടെ സെറ്റ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി അറസ്‌റ്റിൽ. ബജ്‍രംഗദൾ പ്രവർത്തകരായ കെആർ രാഹുൽ, എൻഎം ഗോകുൽ, സന്ദീപ്‌ കുമാർ വരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. മാത്രമല്ല മതസ്പർധ വളർത്തും വിധം പെരുമാറി എന്നതടക്കം വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

 

 

  കാലടി മണപ്പുറത്ത് ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ തങ്ങൾ മുന്നറിയിപ്പ് നൽകിയതാണെന്ന് പറഞ്ഞാണ് എഎച്ച്പി സെക്രട്ടറി സെറ്റ് തകർത്ത വിവരം പങ്കുവെച്ചിരുന്നത്. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളുയർന്നിരുന്നു.സെറ്റ് പൊളിച്ച വിവരം എഎച്ച്പി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുറത്ത് വിട്ടത്. ലോക്ക് ഡൗണായതിനാൽ ചിത്രീകരണം നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിലായിരുന്നു അക്രമം.ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് മിന്നൽ മുരളി. ചിത്രത്തിൻ്റെ ക്ലൈമാക്സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് സെറ്റൊരിക്കിയത്.  അതേസമയം ഇന്നലെ രണ്ട് പേര്‍ പൊലീസ് പിടിയിലായിരുന്നു.

 

 

  കേസിലെ മുഖ്യപ്രതി എ.എച്ച്.പി നേതാവ് കാര രതീഷ്, കാലടി സ്വദേശി രാഹുൽ എന്നിവരാണ് ഇന്നലെ പിടിയിലായത്. ആകെ പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്. ഇനി ആറ് പേരാണ് പിടികൂടാനുള്ളത്. മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിയന്ത്രണങ്ങളുള്ളതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും പ്രതികളെ ഹാജരാക്കുക. പ്രതികളെ ഇന്ന് റിമാന്‍റ് ചെയ്യും.എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തികിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

 

  മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.  എല്ലാ അനുമതിയോടും കൂടിയാണ് സെറ്റ് നിര്‍മിച്ചതെന്ന് സിനിമയുടെ നിർമാതാവ് സോഫിയ പോൾ നേരത്തെ വ്യക്തമാക്കിയിരുന്നു. സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് മലയാള സിനിമാ പ്രവര്‍ത്തകരില്‍ നിന്നും ഉയരുന്നത്.ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ രണ്ടാംഘട്ട ഷൂട്ടിങിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കിനിര്‍‌മിച്ച സെറ്റാണ് ബജ്റംഗദള്‍, എഎച്ച്പി പ്രവര്‍ത്തകര്‍ പൊളിച്ച് നീക്കിയത്. 

మరింత సమాచారం తెలుసుకోండి: