മകൾക്കും ജന്മനാ ഈ ഗുണം കിട്ടി; ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവി! റോഷാക്കിലും ലവ് റ്റുഡെയിലൂടെയുമായാണ് ഇരുവരും കൈയ്യടി നേടിയത്. യാദൃശ്ചികമായാണ് അഭിനയത്തിലേക്ക് വന്നത്. മമ്മൂക്കയുടെ കൂടെ കോമ്പിനേഷൻ സീൻ എന്നൊക്കെ കേട്ടപ്പോഴേ പേടിയായിരുന്നു. അദ്ദേഹം നന്നായി സപ്പോർട്ട് ചെയ്തിരുന്നു. ദ ക്യൂവിന് നൽകിയ അഭിമുഖത്തിലായിരുന്നു അമ്മയും മകളും വിശേഷങ്ങൾ പങ്കിട്ടത്. ശബ്ദത്തിൽ കാവ്യ വരരുതെന്ന് പറഞ്ഞിരുന്നുവെന്നും ശ്രീജ പറയുന്നു. ഡബ്ബിംഗിൽ നിന്നും അഭിനയത്തിലേക്കും ചുവടുവെച്ചിരിക്കുകയാണ് ശ്രീജ രവി. ശ്രീജയുടെ മകളായ രവീണയും പ്രേക്ഷകർക്ക് പരിചിതരാണ്. ശബ്ദത്തിൽ കുറച്ച് ബേസൊക്കെ പിടിച്ചാണ് ചെയ്തത്. അഭിനയിക്കാൻ പേടിയായിരുന്നു. നമ്മൾ സ്‌ക്രീനിൽ ആർടിസ്റ്റിനെ കണ്ടല്ലേ ഡബ്ബ് ചെയ്തത്. പണ്ടത്തെപ്പോലെ ഡയലോഗ് പഠിച്ച് പറയാനുള്ള മെമ്മറിയൊന്നും ഇപ്പോഴില്ല. നമ്മളൊരാൾ തെറ്റിച്ചാൽ മോശമാവില്ലേ.
എന്റെ മനസിലെ ആശയക്കുഴപ്പത്തെക്കുറിച്ച് ഞാൻ സംവിധായകനോട് പറഞ്ഞിരുന്നു. ഡബ്ബിംഗിലും നമ്മൾ അഭിനയം തന്നെയാണ് ചെയ്യുന്നത്. മുഖത്ത് ചിരി വന്നാലേ സന്തോഷത്തോടെ ഡയലോഗ് പറയാൻ പറ്റൂ. അഭിനയവും ഡബ്ബിംഗും ആസ്വദിച്ചാണ് ചെയ്യുന്നത്.ക്യാരക്ടറിന് അനുസരിച്ചുള്ള ഭാഷയും സ്ലാഗുമൊക്കെ പറഞ്ഞ് തരാറുണ്ട്. ആർടിസ്റ്റുകൾ നന്നായി പെർഫോം ചെയ്യുമ്പോൾ നമ്മളും നൂറ് ശതമാനം കൊടുത്തേ പറ്റൂ. ഭാഷ അറിയില്ലെങ്കിലും റോമ ചോക്ലേറ്റിൽ നന്നായി അഭിനയിച്ചിരുന്നു. മിന്നാമിന്നിക്കൂട്ടത്തിലും റോമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തിരുന്നു. ഇന്നത്തെ കാലത്തെ മാറ്റങ്ങളെക്കുറിച്ച് രവീണയും പറഞ്ഞ് തരാറുണ്ട്.സായ് പല്ലവിക്കും ദേവയാനിക്കുമാണ് ഞാൻ അടുത്ത കാലത്ത് ഡബ്ബ് ചെയ്തത്. പുതിയ നായികമാരെല്ലാം സ്വന്തമായി ഡബ്ബ് ചെയ്യുന്നവരാണ്.
ഗർഭിണിയായിരുന്ന സമയത്തും ഞാൻ ഡബ്ബിംഗ് ചെയ്തിരുന്നു. ഡബ്ബിംഗ് സറ്റുഡിയോയിൽ നിന്നും നേരെ ആശുപത്രിയിലേക്കാണ് പോയത്. അവൾക്കും ദൈവം ഈ അനുഗ്രഹം കൊടുത്തിട്ടുണ്ട്. ഞാനായിട്ട് ടിപ്പൊന്നും കൊടുക്കേണ്ടി വന്നിട്ടില്ലെന്നായിരുന്നു ശ്രീജ മകളെക്കുറിച്ച് പറഞ്ഞത്. അനിയത്തിപ്രാവ് ചെയ്യുന്ന സമയത്ത് വല്ലാതെ ഇമോഷണലായി ഡബ്ബ് ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നിരുന്നു. രണ്ടര ദിവസമെടുത്താണ് നിറത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കിയത്. ചെയ്യാൻ തുടങ്ങിയാൽ ആ ക്യാരക്ടറിൽ ഇൻവോൾവ് ചെയ്ത് പോവുന്നതാണ് ഇഷ്ടം. ചെന്നൈയിൽ ചെയ്തിരുന്ന സമയത്ത് മൂന്ന് സിനിമയ്ക്ക് വേണ്ടിയൊക്കെ ഡബ്ബ് ചെയ്യേണ്ടി വന്നിട്ടുണ്ട്.
തുടക്ക കാലത്ത് അധികം ഡബ്ബിംഗ് ആർടിസ്റ്റുകളൊന്നുമില്ലായിരുന്നു. അനിയത്തിയും കുട്ടിയും ഹീറോയിനുമൊക്കെയായി ശബ്ദം കൊടുത്തിട്ടുണ്ട്. വടക്കുന്നാഥനിൽ പത്മപ്രിയയ്ക്ക് ഡബ്ബ് ചെയ്യാനായാണ് പോയത്. അത് കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് കാവ്യയ്ക്ക് ചെയ്യാമോയെന്ന് ചോദിച്ചത്. 125 ഹീറോയിൻസിന് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ടെന്നുമായിരുന്നു ശ്രീജ പറഞ്ഞത്.എന്നെ തേടി വരുന്ന അവസരങ്ങളെല്ലാം ഞാൻ സ്വീകരിച്ചിരുന്നു.
Find out more: