
തീർപ്പാക്കാത്ത ജലവിതരണ പദ്ധതികൾ സംബന്ധിച്ച് അവലോകനം നടത്തും. ഇക്കാര്യത്തിൽ പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കും. ഇതിനായി കർഷകരുമായി കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തുമെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, ബെംഗളൂരു നഗരത്തിലെ തുരങ്കപാത പദ്ധതിക്കെതിരെ എതിർപ്പ് ശക്തമായി തുടരുകയാണ്. ഭീമമായ ചെലവ്, വെള്ളക്കെട്ട്, പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം കുറയും, സ്വകാര്യ വാഹനങ്ങൾ കൂടുതൽ നിരത്തിലിറങ്ങും എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് തുരങ്കപാതകൾക്കെതിരെ പ്രതിഷേധം തുടരുന്നത്. ഏറെ തിരക്കുള്ള NH-7നെ NH-14മായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകളും സജീവമായി പുരോഗമുക്കുകയാണ്. ഇക്കാര്യത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികളാണ് വെല്ലുവിളിയാകുന്നതെന്ന് കർണാടക ഉപമുഖ്യമന്ത്രി പറഞ്ഞു.
സ്വകാര്യ ഭൂമി കണ്ടെത്താനും മെട്രോയുടെ ഭാഗമായ ഭൂമി ഏറ്റെടുക്കാനുള്ള പ്രക്രിയ തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡുവരെയുള്ള എൻഎച്ച്-7 ലെ തുരങ്ക പാതകൾക്ക് സർക്കാർ 17,780 കോടി രൂപ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) 42,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. നഗരത്തിലെ സ്ഥലപരിമിതി പ്രശ്നങ്ങൾ പരിഹരിക്കാൻ തുരങ്കപാതകൾക്ക് സാധിക്കുമെന്നും ഇതുവഴി തിരക്കേറിയ ജങ്ഷനുകളെ ബന്ധിപ്പിക്കാൻ സാധിക്കുമെന്നുമാണ് സംസ്ഥാന സർക്കാരിൻ്റെ വിലയിരുത്തൽ.ബെംഗളൂരു നഗരത്തിൽ 60 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്ക പാത യാർഥാർഥ്യമാകുമെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വ്യക്തമാക്കി. പദ്ധതിക്കുള്ള ടെൻഡർ നടപടികൾ വൈകാതെ ആരംഭിക്കും.
ഏറെ തിരക്കുള്ള ബെംഗളൂരു നഗരത്തിൻ്റെ കിഴക്ക് - പടിഞ്ഞാറ്, വടക്ക് - തെക്ക് ഇടനാഴികളിലൂടെയാകും കടന്നുപോകുക. പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് തയാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. പദ്ധതിക്കായി സർക്കാർ 19,000 കോടിയുടെ സാമ്പത്തിക ഗ്യാരണ്ടി വാഗ്ദാനം ചെയ്യുന്നുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ സമീപിക്കുമെന്നും ഡികെ ശിവകുമാർ പറഞ്ഞു.നമ്മ മെട്രോ റെയിൽ നഗരത്തിൻ്റെ വിവിധ കോണുകളിലേക്ക് വ്യാപിപ്പിക്കുകയാണ് സർക്കാർ. റെയിൽ സംവിധാനം ശക്തമാക്കുന്നതിനൊപ്പം റോഡ് ഗതാഗതം കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ ബെംഗളൂരു നഗരത്തിൽ ഭൂഗർഭപാത പദ്ധതികളുമായി അധികൃതർ മുന്നോട്ട് പോകുകയാണ്.