'കെഎം മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞിട്ടില്ല'; തൃപ്തി പ്രകടിപ്പിച്ച് ജോസ് കെ മാണി! മുൻ ധനമന്ത്രിയുടെ കാലത്ത് ഒരു അഴിമതി ആരോപണം ഉണ്ടായിരുന്നുവെന്ന് മാത്രമാണ് സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ ധനമന്ത്രി അഴിമതിക്കാരനാണെന്ന് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ പറഞ്ഞിട്ടില്ലെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. സുപ്രീംകോടതിയിൽ കെ എം മാണിയുടെ പേര് പരാമർശിച്ചിട്ടില്ലെന്നും കോടതിയിലെ കാര്യങ്ങൾ ഒരു വിഭാഗം മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും എ വിജയരാഘവൻ വ്യക്തമാക്കിയിരുന്നു.



   യുഡിഎപ് സർക്കാരിന്റെ അഴിമതിക്കെതിരെയുള്ള സമരമാണ് സഭയിൽ നടന്നതെന്നും ആ നിലയിലാണ് കാര്യങ്ങളെ കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അഴിമതി ആരോപണം ഉണ്ടായി എന്നു പറഞ്ഞാൽ കുറ്റക്കാരൻ ആണെന്നാണോ അർത്ഥം. ഇന്നലെ മുന്നണിക്കെതിരെ നടത്തിയ പ്രസ്താവന വാർത്തകളുടെ അടിസ്ഥാനത്തിലാണെന്നും ആ വാർത്തകൾ ശരിയല്ലെന്നും ജോസ് കെ മാണി പറഞ്ഞു. കെ എം മാണി കുറ്റം ചെയ്തിട്ടില്ലെന്ന് വിജിലൻസ് വ്യക്തമാക്കിയിരുന്നു. സർക്കാർ സത്യവാങ്മൂലത്തിൽ കെഎം മാണിയുടെ പേരോ അത്തരമൊരു പ്രസ്താവനയോ ഇല്ല. മാണി കുറ്റക്കാരനല്ലെന്ന് യുഡിഎഫും എൽഡിഎഫും പറഞ്ഞിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.




    കെഎം മാണി അഴിമതിക്കാരനാണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു എന്നുള്ള വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ്. മാണിയുടെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും അവരുടെ ശ്രമം വിലപ്പോവില്ലെന്നും ജോസ് പറഞ്ഞു.വാർഡ് തലം മുതൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാണ് കേരളാ കോൺഗ്രസിന്റെ തീരുമാനം. യുഡിഎഫിൽ നിന്നുള്ളവർ അടക്കം കേരളാ കോൺഗ്രസുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓൺലൈൻ മെമ്പർഷിപ്പിനായി കാമ്പെയ്ൻ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. പോഷക സംഘടനകളെ പുനസംഘടിപ്പിക്കാനും പദ്ധതിയുണ്ട്. 



  ഇടതു മുന്നണിയുടെ വിജയത്തിൽ കേരളാ കോൺഗ്രസിന്റെ പങ്ക് നിർണ്ണായകമായെന്ന് കേരളാ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി വിലയിരുത്തിയെന്നും കേരളാ കോൺഗ്രസ് ചെയർമാൻ പറഞ്ഞു. കേരളാ കോൺഗ്രസ് പാർട്ടിയുടെ ജനകീയ അടിത്തറ വളർത്തുക ലക്ഷ്യമിട്ടുള്ള സംഘടനാപരമായുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളാ കോൺഗ്രസ് എം പാർട്ടി ഘടനയിൽ മാറ്റം വരുത്താനൊരുങ്ങുന്നെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇത് ശരിവയ്ക്കുന്ന പ്രതികരണമാണ് ജോസ് കെ മാണി നടത്തിയത്.സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തെങ്കിലും ഇതിൽ അന്തിമ തീരുമാനത്തിനായി സംസ്ഥാന കമ്മിറ്റി ഉടൻ ചേരുമെന്നും ജോസ് കെ മാണി പറഞ്ഞു.

Find out more: