മുല്ലപ്പെരിയാറിൽ 9 ഷട്ടറുകൾ തുറന്നു; കേരളം ഇന്ന് സുപ്രീംകോടതിയിൽ! ബുധനാഴ്ച രാവിലെ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ജലനിരപ്പ് 141.90 ആയതോടെയാണ് തമിഴ്നാട് കൂടുതൽ ഷട്ടറുകൾ തുറന്നത്. 60 സെൻ്റിമീറ്റർ വീതമാണ് ഷട്ടറുകൾ തുറന്നത്. സെക്കൻഡിൽ 7140 ഘടനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്ന ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ 9 ഷട്ടറുകൾ കൂടി തുറന്നു.മുന്നറിയിപ്പില്ലാതെ അർധരാത്രിയിൽ വെള്ളം തുറന്ന് വിടുന്ന തമിഴ്നാടിൻ്റെ നടപടിക്കെതിരെ കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. വിഷയത്തിൽ സുപ്രീം കോടതിയിൽ ബുധനാഴ്ച ഇടക്കാല ഹർജി നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നു.
ചൊവ്വാഴ്ച രാവിലെയും ഇന്ന് പുലർച്ചെയുമായിട്ടാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ കൂടുതൽ ഷട്ടറുകൾ തുറന്നത്. വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് രാത്രി കാലങ്ങളിൽ അണക്കെട്ട് തുറക്കുന്നതിന് എതിരെ തമിഴ്നാടിന് നിർദേശം കൊടുക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് സുപ്രീം കോടതിയോട് കേരളം ആവശ്യപ്പെടുക" - എന്നും മന്ത്രി വ്യക്തമാക്കി. "മുല്ലപ്പെരിയാർ കേസിൽ തമിഴ്നാട് ഏകപക്ഷീയമായി രാത്രി കാലങ്ങളിൽ അധിക ജലം തുറന്നു വിട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ കേരളം സുപ്രീം കോടതിയിൽ ബുധനാഴ്ച ഇടക്കാല ഹർജി നൽകും.
വള്ളക്കടവ്, വണ്ടിപ്പെരിയാർ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയതോടെ ജനങ്ങളുടെ ഭാഗത്ത് നിന്നും രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. മുന്നറിയിപ്പ് നൽകാതെ വെള്ളം തുറന്ന് വിടുന്ന തമിഴ്നാടിൻ്റെ തീരുമാനത്തിനെതിരെ കേരളം നടപടിയെടുക്കുന്നില്ലെന്ന വിമർശനം ശക്തമായതോടെയാണ് കേരളം സുപ്രീം കോടതിയെ സമീപിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും തമിഴ്നാട് വെള്ളം കൂടുതലായി തുറന്നു വിടുന്ന സാഹചര്യമുണ്ടായതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി.
വൻ തോതിൽ വെള്ളം തുറന്നുവിട്ടതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കേറി. സ്ഥലം സന്ദർശിക്കാൻ എത്തിയ മന്ത്രി റോഷി അഗസ്റ്റിനോട് പ്രദേശവാസികൾ പരാതി പറയുകയും ചെയ്തു. ഞായറാഴ്ച രാത്രി മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം തമിഴ്നാട് തുറന്നിരുന്നു. അതിന്റെ തുടർച്ചയായാണ് തിങ്കളാഴ്ചയും അണക്കെട്ട് തുറന്ന് വിട്ടത്. മുല്ലപ്പെരിയാറിൽ നിന്നും കഴിഞ്ഞ ദിവസം വെള്ളം തുറന്നുവിട്ടതോടെ കറുപ്പുപാലം, ഇഞ്ചിക്കാട്, ആറ്റോരം, വികാസ് നഗർ, വള്ളക്കടവ് പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു.
Find out more: