എന്റെ പിതാവ് ആത്മഹത്യ ചെയ്തതാണ്, മകളുടെ വിയോഗത്തിനിടെ വൈറലായി വിജയ് ആന്റണിയുടെ വീഡിയോ! ചൊവ്വാഴ്ച പുലർച്ചെ വിജയുടെ മൂത്ത മകളായ മീരയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പ്ലസ് ടു വിദ്യാർത്ഥിനിയാണ് മീര. വിഷാദരോഗമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. വർഷങ്ങൾക്ക് മുൻപ് തന്റെ അച്ഛൻ ആത്മഹത്യ ചെയ്തതിനെക്കുറിച്ചും, അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും പറഞ്ഞുള്ള വിജയ് യുടെ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. വിജയ് ആന്റണിയുടെ വ്യക്തി ജീവിതത്തിലെ വലിയൊരു വേദനയെക്കുറിച്ച് അറിഞ്ഞതിന്റെ നടുക്കത്തിലാണ് പ്രിയപ്പെട്ടവർ. എന്തൊക്കെ പ്രതിസന്ധി വന്നാലും കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നാലും ഒരിക്കലും ആത്മഹത്യ ചെയ്യരുത്. എന്റെ പിതാവ് ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിച്ചതാണ്. അന്ന് എനിക്ക് ഏഴ് വയസും സഹോദരിക്ക് അഞ്ച് വയസുമായിരുന്നു. രണ്ട് പിഞ്ചുമക്കളെയും കൊണ്ട് വളരെയധികം കഷ്ടപ്പെട്ടാണ് അമ്മ പിന്നീട് ജീവിച്ചത്.





   അതൊക്കെ നേരിൽ കണ്ടറിഞ്ഞതാണ്. അത്രത്തോളം വേദന നിറഞ്ഞ കാലഘട്ടമായിരുന്നുവെന്ന് അനുഭവിച്ച് അറിഞ്ഞതാണെന്നുമായിരുന്നു വിജയ് പറഞ്ഞത്. നിരവധി പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയതാണ് വിജയ് ആന്റണി. കഷ്ടപ്പാടുകളായിരുന്നപ്പോൾ പൊരുതി മുന്നേറാനായി തീരുമാനിക്കുകയായിരുന്നു. എന്റെ ആഗ്രഹം നടക്കുന്നത് വരെ പൊരുതണമെന്ന് മനസിൽ ഉറപ്പിച്ചിരുന്നു. സാമ്പത്തികമായും പ്രതിസന്ധികളുണ്ടായിരുന്നു. എല്ലാത്തിനെയും മറികടന്നാണ് ഇന്ന് കാണുന്ന അവസ്ഥയിലെത്തിയത്. പ്രമോഷുകളിലും അഭിമുഖങ്ങളിലുമൊക്കെയായി പോസിറ്റീവായി സംസാരിക്കാറുള്ളയാളാണ് വിജയ് ആന്റണി.  ചെറുപ്രായത്തിൽ അച്ഛനെ നഷ്ടമായ വിജയ് ആന്റണിക്ക് ഇന്ന് മൂത്ത മകളേയും നഷ്ടമായിരിക്കുകയാണ്. വിജയും ഫാത്തിമയും എങ്ങനെ ഇത് താങ്ങുമെന്നറിയില്ല, അവരെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്നായിരുന്നു പ്രിയപ്പെട്ടവരെല്ലാം പറഞ്ഞത്.





മീര വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നുള്ള റിപ്പോർട്ടുകളുമുണ്ട്. എന്തൊക്കെ പ്രതിസന്ധി വന്നാലും കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നാലും ഒരിക്കലും ആത്മഹത്യ ചെയ്യരുത്. എന്റെ പിതാവ് ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിച്ചതാണ്. അന്ന് എനിക്ക് ഏഴ് വയസും സഹോദരിക്ക് അഞ്ച് വയസുമായിരുന്നു. രണ്ട് പിഞ്ചുമക്കളെയും കൊണ്ട് വളരെയധികം കഷ്ടപ്പെട്ടാണ് അമ്മ പിന്നീട് ജീവിച്ചത്. അതൊക്കെ നേരിൽ കണ്ടറിഞ്ഞതാണ്. അത്രത്തോളം വേദന നിറഞ്ഞ കാലഘട്ടമായിരുന്നുവെന്ന് അനുഭവിച്ച് അറിഞ്ഞതാണെന്നുമായിരുന്നു വിജയ് പറഞ്ഞത്. 




ഗ്രാജുവേഷൻ പ്രോഗ്രാമിനുള്ള കോസ്റ്റിയൂം ആവശ്യപ്പെട്ട് വന്നപ്പോഴാണ് മീരയെ പരിചയപ്പെട്ടത്. അവൾക്ക് കൃത്യമായ അഭിപ്രായങ്ങളുണ്ടായിരുന്നു. നല്ല ബോൾഡായ പെൺകുട്ടിയായിരുന്നു. മീര ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാനാവുന്നില്ല. വിഷമഘട്ടം അതിജീവിക്കാൻ വിജയ് ആന്റണി സാറിനും ഫാത്തിമയ്ക്കും ദൈവം ശക്തി നൽകട്ടെയെന്നായിരുന്നു കോസ്റ്റിയൂം ഡിസൈനറായ സൗപർണ്ണിക കുറിച്ചത്.

Find out more: