തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; എട്ടു സ്ഥാനാർഥികൾ, 10 നാമനിർദേശപത്രികകൾ തള്ളി! നാമനിർദേശ പത്രിക അംഗീകരിക്കപ്പെട്ടവരിൽ എൽ ഡി എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിൻറെ അപരൻ ജോമോൻ ജോസഫും ഉൾപ്പെടും. ചങ്ങനാശേരി സ്വദേശി ജോമോൻ ജോസഫ് സ്വതന്ത്ര സ്ഥാനാർഥിയാണ് പത്രിക സമർപ്പിച്ചത്. തൻറെ സ്ഥാനാർഥിത്വത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് ജോമോൻ ജോസഫ് പറയുമ്പോഴും യുഡിഎഫാണ് അപര സ്ഥാനാർഥിക്ക് പിന്നിലെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളത് എട്ടുപേർ. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ 10 പത്രികകൾ തള്ളി. ഇതോടെയാണ് അന്തിമ പട്ടികയിലെ സ്ഥാനാർഥികളുടെ എണ്ണം എട്ടായി ചുരുങ്ങിയത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എൽഡിഎഫിന് നൂറ് സീറ്റിലേക്ക് എത്താനുള്ള അവസരമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞത്. നാടാകെ ആഗ്രഹിക്കുന്ന കാര്യമാണിത്. പറ്റിയ അബദ്ധം തിരുത്താനുള്ള അവസരം കൂടിയാണ് തൃക്കാക്കരയ്ക്കുള്ളത്. ഉപതെരഞ്ഞെടുപ്പിൽ കേരളം ആഗ്രഹിച്ച പോലെ തൃക്കാക്കര മണ്ഡലം പ്രതികരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു ഭവന സന്ദർശനവും വ്യാപാര കേന്ദ്രങ്ങളും സന്ദർശിച്ച് പരമാവധി വോട്ടർമാരെ നേരിൽ കണ്ടുകൊണ്ടാണ് സ്ഥാനാർഥികൾ വോട്ട് അഭ്യർഥിക്കുന്നത്. എൽഡിഎഫിൻറെ മണ്ഡലം കൺവെൻഷൻ ഇന്ന് പാലാരിവട്ടത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കോൺഗ്രസ് നേതാവ് കെ വി തോമസും ഇടതുമുന്നണി കൺവെൻഷനിൽ പങ്കെടുത്തിരുന്നു.
ഉപതെരഞ്ഞെടുപ്പിൽ സൂക്ഷ്മ പരിശോധന പൂർത്തിയാകുമ്പോഴേക്കും പ്രധാന മുന്നണി സ്ഥാനാർഥികളെല്ലാം പ്രചരണം ശക്തമായി തുടരുകയാണ്. കെ വി തോമസ് മാസ്റ്റർ ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ഇങ്ങോട്ട് വരുന്നതിനെ നമ്മൾ സ്വാഗതം ചെയ്യണമല്ലോ" എന്നു പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി കെ വി തോമസിനെ വേദിയിലേക്ക് സ്വീകരിച്ചത്. വേദിയിലെത്തിയതിന് പിന്നാലെ കെ റെയിൽ വരണ്ടേതിൻറെ ആവശ്യകതയായിരുന്നു കെ വി തോമസ് പിണറായിയോട് പറഞ്ഞത്. ഇവിടേക്കെത്താൻ ഒരു മണിക്കൂർ എടുത്തെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം മുഖ്യമന്ത്രി സദസിനോട് ആവർത്തിക്കുകയും ചെയ്തു. കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെയായിരുന്നു കെ വി തോമസ് വേദിയിലേക്ക് എത്തിയത്. സംസാരിച്ച് കൊണ്ടിരുന്ന വിഷയം നിർത്തിയാണ് പിണറായി വിജയൻ കെ വി തോമസിനെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തത്. തുടർന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ കെ വി തോമസിനെ ഷാൾ അണിയിച്ചു.
Find out more: