കൊവിഡ് കാലത്ത് സാമ്പത്തികമായ കരുത്ത് നേടിയത് സ്ത്രീയോ പുരുഷനോ? ജോലി ഉണ്ടായിട്ടും കൃത്യമായി ശമ്പളം ലഭിക്കാത്തവരും ശമ്പളം വെട്ടിക്കുറച്ചതോടെ പ്രതിസന്ധിയിലായവരും നിരവധിയാണ്. ഇതിനിടെ ഒട്ടുമിക്ക കമ്പനികളും ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം ഒരുക്കിയിരുന്നു. ചിലർ കമ്പനികൾ വർക്ക് ഫ്രം ഹോം നല്ല പ്രൊഡക്റ്റിവിറ്റി നൽകുന്നുണ്ടെന്ന് അഭിപ്രായപ്പെടുകയും ജീവനക്കാർക്ക് വീട്ടിലിരുന്ന ജോലി ചെയ്യാനുള്ള സൗകര്യം ദീർഘകാലത്തേക്ക് നീട്ടിനൽകുകയും ചെയ്തിട്ടുണ്ട്. മറ്റ് ചില കമ്പനികൾ വർക്ക് ഫ്രം ഹോം സൗകര്യം പിൻവലിച്ച് വീണ്ടും ഓഫീസിൽ വന്ന് ജോലി ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ചിലർക്ക് വർക്ക് ഫ്രം ഹോം ആണ് ഇഷ്ടമെങ്കിൽ മറ്റ് ചിലർക്ക് ഓഫീസിൽ പോയി ഇരുന്ന് ജോലി ചെയ്യുന്നതിനോടാണ് താൽപര്യം




 ഏതായാലും ഈ കൊവിഡ് കാലം ഓട്ടേറെ കാര്യങ്ങൾ പഠിപ്പിച്ചതിനൊപ്പം നിരവധി മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. പ്രമുഖ ഇൻഷുറൻസ് കമ്പനിയായ മാക്സ് ലൈഫ് ലിമിറ്റഡ് സംഘടിപ്പിച്ച സർവേയിൽ കൊവിഡ് കാലത്ത് ഇന്ത്യയിൽ ജോലി ചെയ്യുന്ന പുരുഷൻമാരേക്കാൾ കൂടുതൽ സാമ്പത്തികമായി കരുത്ത് നേടിയത് സ്ത്രീകളാണെന്ന് കണ്ടെത്തി. പ്രത്യേകിച്ച് നഗരത്തിലെ സ്ത്രീകൾ. ജീവനക്കാരെ സംബന്ധിച്ചിടത്തോളം വീട്ടിലിരുന്ന് ജോലി ചെയ്യുക എന്നത് നല്ലൊരു ഓപ്ഷൻ ആണ്.



ഇതിൽ തന്നെ രണ്ട് കൂട്ടരുണ്ട്. ലൈഫ് ഇൻഷുറൻസ്, ടേം ഇൻഷുറൻസ് എന്നിവയെക്കുറിച്ചുള്ള അവബോധവും ഉടമസ്ഥാവകാശവും ജോലി ചെയ്യുന്ന സ്ത്രീകൾക്കിടയിൽ കഴിഞ്ഞ വർഷത്തേക്കാളും വർധിച്ചിട്ടുണ്ട്. ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങളെക്കുറിച്ചുള്ള ഇവരുടെ വിജ്ഞാന സൂചിക 57 ശതമാനമായി ഉയർന്നു. പുരുഷൻമാരിൽ ഇത് 55 ശതമാനം മാത്രമേ ഉള്ളൂ. തൊഴിൽ നഷ്ടം, വരുമാനം, മെഡിക്കൽ ചെലവുകൾ എന്നിവയെക്കുറിച്ചുള്ള സ്ത്രീകളുടെ ഉത്കണ്ഠ കൊവിഡ് -19 ന്റെ പശ്ചാത്തലത്തിൽ 61 ശതമാനമായി ഉയർന്നതായി സർവ്വേ വ്യക്തമാക്കുന്നു. 




ജോലി ചെയ്യുന്ന സ്ത്രീകളിൽ 59 ശതമാനം പേരും സാമ്പത്തികമായി സുരക്ഷിതരാണെന്ന് കണ്ടെത്തി. വെറും 57 ശതമാനം പുരുഷൻമാർ മാത്രമാണ് നിലവിൽ സാമ്പത്തികമായി സുരക്ഷിതരായിരിക്കുന്നത്. 69 ശതമാനം സ്ത്രീകൾക്കും 73 ശതമാനം പുരുഷൻമാർക്കും ലൈഫ് ഇൻഷുറൻസ് പോളിസികളുണ്ട്. പുരുഷന്മാരേക്കാൾ കൂടുതൽ ടേം ഇൻഷുറൻസിനെക്കുറിച്ചുള്ള ഉയർന്ന അവബോധം ജോലി ചെയ്യുന്ന സ്ത്രീകൾക്കാണുള്ളത്. 

మరింత సమాచారం తెలుసుకోండి: