സംസ്‌ഥാനത്ത്‌ ഹോട്സ്പോട്ടുകളുടെ എണ്ണത്തിൽ വാൻ വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. സമ്പർക്കത്തിലൂടെയുള്ള കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആശങ്ക ശക്തമാക്കുന്ന കണക്കാണിത്. സംസ്ഥാനത്ത് നിലവില്‍ 9371 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. രോഗബാധിതരുടെ എണ്ണം കൂടിയതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണത്തിലും വർധനയുണ്ടായി. 453 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

 

 

  സമ്പർക്കത്തിലൂടെയുള്ള കൊവിഡ് കേസുകൾ ഉയർന്ന തോതിലാണ് ഇന്നും രേഖപ്പെടുത്തിയത്. ഇന്ന് 885 പേർക്ക് കൊവിഡ് ബാധിച്ചപ്പോൾ 724 പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് ബാധയുണ്ടായത്.നാല് കൊവിഡ് മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്‌തതായി മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശി മുരുകന്‍(46), കാസര്‍കോട് സ്വദേശിനി ഹയറുന്നീസ(48), കാസര്‍കോട് ചിറ്റാരി സ്വദേശി മാധവന്‍(68), ആലപ്പുഴ കലവൂര്‍ സ്വദേശി മറിയാമ്മ(85) എന്നിവരാണ് മരിച്ചത്.

 

 

  സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ഇവരിൽ 68 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. വിദേശത്ത് നിന്ന് എത്തിയ 64 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് വിവിധ ജില്ലകളിലായി 24 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകച്ചു.കേരളത്തിൽ ഇന്ന് 885 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 968 പേർക്ക് രോഗമുക്തിയുണ്ടായി. തിരുവനന്തപുരം 101, കൊല്ലം 54, പത്തനംതിട്ട 81, ഇടുക്കി 96, കോട്ടയം 74, ആലപ്പുഴ 49 എറണാകുളം 151, തൃശൂർ 12, പാലക്കാട് 63, മലപ്പുറം 24, കോഴിക്കോട് 66, വയനാട് 21, കണ്ണൂർ 108കാസർകോട് 68 എന്നിങ്ങനെയാണ് നെഗറ്റീവ് കേസുകളുടെ വിവരങ്ങൾ. തിരുവനന്തപുരം 167,.

 

 

  കൊല്ലം 133, പത്തനംതിട്ട 23, ഇടുക്കി 29, കോട്ടയം 50, ആലപ്പുഴ 44 എറണാകുളം 69, തൃശൂർ 33, പാലക്കാട് 58, മലപ്പുറം 58, കോഴിക്കോട് 82, വയനാട് 15, കണ്ണൂർ 18 കാസർകോട് 106 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.രോഗികളുടെ എണ്ണത്തിൽ വർധയുള്ള സാഹചര്യത്തിൽ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വർധിക്കുകയാണ്.

 

 

  ഹോട്ട് സ്‌പോട്ടുകളുടെ എണ്ണത്തിലും മാറ്റം സംഭവിച്ചു. സമ്പർക്കത്തിലൂടെയുള്ള കേസുകളും ഉറവിടമറിയാത്ത രോഗബാധയുമാണ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നത്.സംസ്ഥാനത്ത് കൊവിഡ് ആശങ്കകൾ തുടരുകയാണ്. ഇന്ന് 885 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

 

 

  968 പേർക്ക് രോഗമുക്തിയുണ്ടായി. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നത് ആശ്വാസം പകരുന്നുണ്ട്.

మరింత సమాచారం తెలుసుకోండి: