കൊവിഡ് രോഗത്തെ തെറ്റായ രീതിയിൽ സമീപിക്കാൻ കഴിയില്ലെന്നും, പരമാവധി ആളുകളിലേക്ക് കൊവിഡ് രോഗം ബാധിക്കട്ടെയെന്ന് കരുതരുതെന്നും ഇത് അധാർമികമാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച നടന്ന വാർത്താ സമ്മേളനത്തിലാണ് കൊവിഡ് വന്ന് പോകട്ടെയെന്ന നിലപാട് അധാർമികമാണെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അധാനോം ഗബ്രയേസസ് പറഞ്ഞത്. കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ഹെർഡ് ഇമ്മ്യൂണിറ്റി മതിയെന്ന സങ്കൽപ്പം തന്നെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഉദാഹരണമായി അദ്ദേഹം മീസിൽസ് വാക്സിനാണ് ചൂണ്ടിക്കാട്ടിയത്. വാക്സിനേഷൻ ഒരു ഘട്ടത്തിലെത്തിയാൽ മാത്രമേ ഇവ കൈവരിക്കാൻ സാധിക്കൂ.
അതായത് 95 ശതമാനം പേരിൽ മീസിൽസ് വാക്സിൻ എത്തിയാൽ അഞ്ചുശതമാനം പേരിൽ രോഗപ്രതിരോധ ശേഷി കൈവരും. പോളിയോ രോഗത്തിൽ ഇത് 80 ശതമാനത്തിലെത്തിയാലാണെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷന് വേണ്ടി ഉപയോഗിക്കുന്ന ഒരു സങ്കൽപ്പമാണ് ഹെർഡ് ഇമ്മ്യൂണിറ്റിയെന്ന് വ്യക്തമാക്കിയ ലോകാരോഗ്യ സംഘടന തലവൻ, വാക്സിനേഷൻ ഭൂരിപക്ഷം പേരിലും എത്തിയാൽ ബാക്കി ആളുകളിൽ സ്വാഭാവികപ്രതിരോധം രൂപപ്പെടുമെന്നത് തെളിയിക്കാൻ ഉപയോഗിക്കുന്ന ഒരു ആശയം മാത്രമാണിതെന്നും കൂട്ടിച്ചേർത്തു. പൊതുജനാരോഗ്യ ചരിത്രത്തിൻറെ ഒരു ഘട്ടത്തിൽ പോലും പകർച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള മാർഗമായി ഹെർഡ് ഇമ്മ്യൂണിറ്റിയെ ഉപയോഗിച്ചിട്ടില്ല.
ഈ മാർഗം ശാസ്ത്രീയമായും ധാർമികമായും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൂർണ്ണമായി വ്യക്തമാകാത്ത ഒരു വൈറസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നത് അനീതിയാണ്, ഒരിക്കലും പ്രതിരോധ മാർഗമല്ലെന്നും അധാനോം കൂട്ടിച്ചേർത്തു.ഹെർഡ് ഇമ്മ്യൂണിറ്റി ജനങ്ങളെ രോഗത്തിൽനിന്ന് മുക്തരാക്കുന്നതിന് മാത്രമാണെന്നും അല്ലാതെ രോഗികളുടെ എണ്ണം കൂട്ടുന്നതിനല്ലെന്നും ലോകാരോഗ്യ സംഘടന തലവൻ പറഞ്ഞു. 2020 അവസാനത്തോടെയോ അടുത്ത വർഷം ആദ്യമോ വാക്സിൻ രജിസ്ടേഷന് തയ്യാറായേക്കുമെന്നാണ് അവർ പറഞ്ഞത്.
നേരത്തെ ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിൽ സംസാരിക്കവെ ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അധാനോം ഗബ്രയേസസും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഈ വർഷം അവസാനത്തോടെ നമുക്ക് ഒരു വാക്സിൻ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നായിരുന്നു അധാനോം അന്ന് പറഞ്ഞത്.ഈ വർഷം അവസാനത്തോടെ കൊവിഡ് വാക്സിൻ എത്തിയേക്കുമെന്ന് ലോകാരോഗ്യ സംഘടനാ ചീഫ് സയൻറിസ്റ്റ് സൗമ്യ സ്വാമിനാഥനാണ് പറഞ്ഞത്.