മാർച്ച് 6 രാത്രി മുതൽ 7.30 മുതൽ മാർച്ച് 8 രാത്രിവരെ ചാനലുകൾ ലഭ്യമാകില്ല എന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയമാണ് രണ്ട് ചാനലുകൾക്കും വിലക്കേർപ്പെടുത്തിയത്.ലോകരാജ്യങ്ങൾക്ക് മുൻപിൽ രാജ്യത്തെ നാണംകെടുത്തിയ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വാർത്തകളുടെ അടിസ്ഥാനത്തിൽ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂർ കേന്ദ്ര സർക്കാർ വിലക്ക്.  ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ് ഏഷ്യാനെറ്റും മീഡിയവണ്ണും ലഭ്യമല്ലാതായത്.

 

 

    മാർച്ച് 6 രാത്രി മുതൽ 7.30 മുതൽ മാർച്ച് 8 രാത്രിവരെ ചാനലുകൾ ലഭ്യമാകില്ല.
സംഘർഷം ഉണ്ടാകുമ്പോൾ രണ്ട് ചാനലുകളും പക്ഷപാതമായി പ്രവർത്തിച്ചു. പൗരത്വ നിയമത്തെ എതിർക്കുന്നവർക്കെതിരെ കരുതിക്കൂട്ടി ആക്രമിച്ചു. സുരക്ഷയൊരുക്കേണ്ട ഡൽഹി പോലീസിനെ ചാനലുകൾ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്‌തു. സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ആർഎസ്എസിനെ ചോദ്യം ചെയ്യുകയും കുറ്റപ്പെടുത്തി സംസാരിക്കുകയും ചെയ്‌തുവെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.ഡൽഹി സംഘർഷ സമയത്ത് രണ്ട് ചാനലുകളുടെയും പ്രവർത്തനം സാഹചര്യം മോശമാക്കാൻ കാരണമായി.

 

   

   ദേശവിരുദ്ധ മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു റിപ്പോർട്ടർമാരുടെയും അവതാരകരുടെയും പ്രവർത്തനം. ഈ പശ്ചാത്തലത്തിൽ രണ്ട് ചാനലുകളും വ്യവസ്ഥകൾ ലംഘിച്ചുവെന്ന് കണ്ടെത്തുകയായിരുന്നുവെന്നും സർക്കാർ പറഞ്ഞു.കഴിഞ്ഞ മാസം 25ന് വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തെക്കുറിച്ച് തെറ്റായ വാർത്ത പ്രചരിപ്പിച്ചു എന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യംവെച്ച് സംഘർഷം ഉണ്ടായി, ഒരു വിഭാഗത്തിൻ്റെ ആരാധനാലയങ്ങൾക്ക് നേരെ അതിക്രമം ഉണ്ടായെന്ന തരത്തിൽ തെറ്റായ വാർത്തകൾ പുറത്തുവിട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയം വിലക്കേർപ്പെടുത്തിയത്.

 

 

    അതേസമയം 2016ല്‍ ദേശീയ ചാനലായ എന്‍ഡിടിവിക്കും സമാനമായ അനുഭവമുണ്ടായിരുന്നു. പത്തനാ‍കോട്ട് ആക്രമണം സംബന്ധിച്ച് ചട്ടങ്ങള്‍ ലംഘിച്ചതായി ചൂണ്ടിക്കാണിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ചാനലിന്റെ സംപ്രേഷണം ഒരു ദിവസം നിര്‍ത്തി വയ്ക്കുകയായിരുന്നു. എന്‍ഡിടിവിയുടെ ഹിന്ദി ചാനലായ എന്‍ഡിടിവി ഇന്ത്യയ്ക്കാണ് വില്ക്ക് നേരിടേണ്ടി വന്നത്. അന്നത്തെ കേന്ദ്ര വാര്‍ത്താവിതരണം പ്രക്ഷേപണ മന്ത്രിയായ വെങ്കയ്യാ നായിഡുവാണ് ഇത്തരത്തില്‍ ഒരു വിലക്ക് ഏര്‍പ്പെടുത്തിയത്.

 

 

    എന്‍ഡിടിവി മാനേജ്മെന്റും മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരു നടപടിയുണ്ടായിരിക്കുന്നത്.ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വാർത്തകളിൽ രണ്ട് ചാനലുകൾക്കും കേന്ദ്ര സർക്കാർ നോട്ടീസ് കൈമാറിയിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നോട്ടീസിലെ നിർദേശം ചാനലുകൾ അവഗണിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. വിലക്ക് ഇന്ന് ഉണ്ടാകുമെന്ന് ചാനലുകൾക്ക് കേന്ദ്രം അറിയിപ്പ് നൽകിയിരുന്നു. ഏഷ്യാനെറ്റിനും മീഡിയ വണ്ണും ലഭ്യമല്ലാതായതോടെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി.

మరింత సమాచారం తెలుసుకోండి: