പാളത്തിൻറെ ഘടനയിൽ മാറ്റം വരുത്തുന്നു! പാളം, സ്ലീപ്പറുകളുടെ സാങ്കേതികത്വം എന്നിവ മാറ്റിയാണ് ട്രെയിനുകളുടെ വേഗത കൂട്ടാനുള്ള നടപടികൾ സ്വീകരിക്കുന്നത്. 13 മീറ്റർ നീളമുള്ള ചെറുപാളങ്ങൾക്ക് പകരം 260 മീറ്റർ നീളമുള്ള ഒറ്റപ്പാളമാണ് നിലവിൽ ഇടുന്നത്. ഉരുക്കുപാളത്തിൻറെ ഭാരവും വർധിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ട്രെയിനുകളുടെ വേഗം കൂട്ടുന്നതിനു മുന്നോടിയായി പാളത്തിൻറെ ഘടനയിൽ മാറ്റം വരുത്തുന്നു. പാളം ഘടിപ്പിക്കുന്ന സ്ലീപ്പർ നിർമാണത്തിലും റെയിൽവേ മാറ്റം വരുത്തിയിട്ടുണ്ട്. കേരളത്തിൽ രണ്ട് ഡിവിഷനിലും പാളം - സ്ലീപ്പർ മാറ്റൽ ജോലികൾ പൂർത്തിയാകാനുണ്ട്. ട്രെയിനുകളുടെ ഓട്ടം ക്രമീകരിച്ചാണ് പണികൾ പൂർത്തിയാക്കുന്നത്. പണി പൂർത്തിയാകുന്നതോടെ വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ അടിസ്ഥാനവേഗത ഉയർത്താനാകും.



   

ഷൊർണ്ണൂർ - മംഗളൂരു റൂട്ടിലെ 307 കിലോമീറ്ററിലെ വളവുകൾ നികത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്. തിരുവനന്തപുരം - മംഗളൂരു റെയിൽപ്പാതയിൽ ഹെലികോപ്റ്റർ വഴിയുടെ ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിങ് (ലിഡാർ) സർവേ പൂർത്തിയായിട്ടുണ്ട്. 750 കിലോമീറ്ററിലാണ് സ്വകാര്യ ഏജൻസി സർവേ നടത്തിയത്. വേഗം 130-160 കിലോമീറ്ററിൽ എത്തിക്കാനുള്ള മാറ്റങ്ങളാണ് കണ്ടെത്തുന്നത്.  നിലവിൽ 13 മീറ്റർ നീളമുള്ള ചെറുപാളങ്ങൾ വെൽഡ് ചെയ്ത് യോജിപ്പിച്ചായിരുന്നു പാളങ്ങൾ ക്രമീകരിച്ചിരുന്നത്. ഒരു കിലോമീറ്ററിനുള്ളിൽ നിരവധി ജോയിൻറുകളായിരുന്നു ഉണ്ടായിരുന്നത്. ഇവയുടെ അറ്റകുറ്റപണികളും പതിവായിരുന്നു.





  പുതിയ പാളങ്ങൾ വരുന്നതോടെ ഒരു കിലോമീറ്ററിനുള്ളിൽ നാല് ജോയിൻറുകൾ മാത്രമാണ് ഉണ്ടാവുക. നേരത്തെ ഒരു മീറ്റർ പാളത്തിന് 52 കിലോ ഭാരമുണ്ടായിരുന്നത്, നിലവിൽ 60 കിലോയാക്കി ഉയർത്തി. പാളത്തിന് കൂടുതൽ ഉറപ്പും സുരക്ഷിതത്വവും ഇതുനൽകും. ഷൊർണൂർ - മംഗളൂരു റൂട്ടിലെ 307 കിലോമീറ്ററിൽ വേഗം കൂട്ടാണമെങ്കിൽ 288 വളവുകളാണ് നിവർത്തേണ്ടത്. പണി വേഗത്തിലാക്കാൻ ഓരോ സെക്ഷനായി ടെൻഡർ വിളിച്ചാണ് നിർമ്മാണം പുരോഗമിക്കുന്നത്. ഷൊർണൂർ മുതൽ മംഗളൂരു വരെ ഏഴ് സെക്ഷനുകളിലായി നടക്കുന്ന പ്രവൃത്തിയ്ക്കായി 55.77 കോടി രൂപയാണ് പദ്ധതിത്തുക.



കേരളത്തിൽ ട്രെയിനുകളുടെ വേഗം കൂട്ടുന്നതിനു മുന്നോടിയായി പാളത്തിൻറെ ഘടനയിൽ മാറ്റം വരുത്തുന്നു. പാളം ഘടിപ്പിക്കുന്ന സ്ലീപ്പർ നിർമാണത്തിലും റെയിൽവേ മാറ്റം വരുത്തിയിട്ടുണ്ട്. കേരളത്തിൽ രണ്ട് ഡിവിഷനിലും പാളം - സ്ലീപ്പർ മാറ്റൽ ജോലികൾ പൂർത്തിയാകാനുണ്ട്. ട്രെയിനുകളുടെ ഓട്ടം ക്രമീകരിച്ചാണ് പണികൾ പൂർത്തിയാക്കുന്നത്. പണി പൂർത്തിയാകുന്നതോടെ വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ അടിസ്ഥാനവേഗത ഉയർത്താനാകും. 750 കിലോമീറ്ററിലാണ് സ്വകാര്യ ഏജൻസി സർവേ നടത്തിയത്. വേഗം 130-160 കിലോമീറ്ററിൽ എത്തിക്കാനുള്ള മാറ്റങ്ങളാണ് കണ്ടെത്തുന്നത്.



 
 നിലവിൽ 13 മീറ്റർ നീളമുള്ള ചെറുപാളങ്ങൾ വെൽഡ് ചെയ്ത് യോജിപ്പിച്ചായിരുന്നു പാളങ്ങൾ ക്രമീകരിച്ചിരുന്നത്. ഒരു കിലോമീറ്ററിനുള്ളിൽ നിരവധി ജോയിൻറുകളായിരുന്നു ഉണ്ടായിരുന്നത്. ഇവയുടെ അറ്റകുറ്റപണികളും പതിവായിരുന്നു. പുതിയ പാളങ്ങൾ വരുന്നതോടെ ഒരു കിലോമീറ്ററിനുള്ളിൽ നാല് ജോയിൻറുകൾ മാത്രമാണ് ഉണ്ടാവുക. നേരത്തെ ഒരു മീറ്റർ പാളത്തിന് 52 കിലോ ഭാരമുണ്ടായിരുന്നത്, നിലവിൽ 60 കിലോയാക്കി ഉയർത്തി. പാളത്തിന് കൂടുതൽ ഉറപ്പും സുരക്ഷിതത്വവും ഇതുനൽകും.

Find out more: