കൊറോണ അതിരൂക്ഷമാകുകയാണ്. കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ട് വരാനൊരുങ്ങിയിരിക്കുകയാണ്. ഉറവിടമറിയാത്ത കേസുകൾ ഉയരുന്നതിനാൽ 'ബ്രേക്ക് ദി ചെയിന്‍ ഡയറി' ആശയവുമായി സംസ്ഥാന സർക്കാർ മുന്നൊരുക്കങ്ങൾ തുടങ്ങി. അതായത് ഉറവിടമറിയാത്ത കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ബ്രേക്ക് ദി ചെയിൻ ഡയറി എന്ന ആശയം മുന്നോട്ട് വെച്ചത്.

 

 

 

  കൊവിഡ് ബാധതയുണ്ടായാൽ സഞ്ചരിച്ച പ്രദേശങ്ങളെക്കുറിച്ചും വാഹനങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കും. ആരൊക്കെയായി സമ്പർക്കം പുലർത്തി, കയറിയ വാഹനങ്ങൾ, സമ്പർക്കം പുലർത്തിയവർ ആരൊക്കെ എന്നീ വിഷയങ്ങളിൽ വിശദമായ വിവരങ്ങൾ അതിവേഗം ഈ മാർഗത്തിലൂടെ ലഭ്യമാകും. കയറിയ വാഹനങ്ങളുടെ നമ്പര്‍, സമയം, കയറിയ ഹോട്ടലിന്റെ പേര്, സമയം തുടങ്ങിയ വിവരങ്ങളെല്ലാം ഡയറിയിലോ ഫോണിലോ രേഖപ്പെടുത്തി സൂക്ഷിക്കണം എന്നതാണ് ബ്രേക്ക് ദി ചെയിന്‍ ഡയറി' പദ്ധതിയിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്.

 

 

  സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധത്തിന് പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. അതേസമയം ചുരുക്കം പേരുടെ കേസുകളിൽ മാത്രമേ രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളു. ഓഗസ്റ്റ് അവസാനത്തോടെ കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്ന റിപ്പോർട്ടുകൾ സർക്കാരിന് ലഭിച്ചു. ഈ സാഹചര്യത്തിലാണ് സർക്കാർ നിലപാട് കടുപ്പിച്ചത്.

 

 

  സാമൂഹിക വ്യാപന സാധ്യതകൾ സംസ്ഥാനത്ത് നിലനിൽക്കുന്ന സൂചനകളാണ് സർക്കാർ നൽകുന്നത്. ആരോഗ്യമന്ത്രി കെകെ ശൈലജ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തുടർച്ചയായ ഏഴാം ദിവസമാണ് സംസ്ഥാനത്ത് നൂറിന് മുകളിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. 1,59,614 പേരാണ് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 2349 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 344 പേരെ ഇന്നു മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

  സംസ്ഥാനത്ത് ഇന്ന് 123 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 53 പേർക്ക് രോഗമുക്തിയുണ്ടായി. ആറ് പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഇന്ന് കേരളത്തിൽ  152 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.

 

 

 

  46 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇന്ന് 81 പേരാണ് രോഗമുക്തി നേടിയത്. മാത്രമല്ല  തുടര്‍ച്ചയായി ആറാമത്തെ ദിവസമാണ് നൂറിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.  

మరింత సమాచారం తెలుసుకోండి: