ചാനൽ ചർച്ചയ്ക്ക് ആര് പോകണമെന്ന് ഇനി കെപിസിസി തീരുമാനിക്കും! കെപിസിസി ഇനി മുതൽ 51 അംഗ കമ്മിറ്റി ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കെപിസിസി ജംബോ കമ്മിറ്റി ഉണ്ടാവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.  ഇവരെ എക്സിക്യൂട്ടീവ് യോഗത്തിൽ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസിയിൽ സ്ത്രീ, ദലിത് സംവരണം ഏർപ്പെടുത്തുമെന്നും സുധാകരൻ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ്, മൂന്ന് വർക്കിങ് പ്രസിഡന്റുമാർ, മൂന്ന് വൈസ് പ്രസിഡന്റുമാർ, 15 ജനറൽ സെക്രട്ടറിമാർ, ഒരു ട്രഷറർ എന്നിവരാകും ഉണ്ടാകുക. ഇതിനു താഴെ സെക്രട്ടറിമാർ ഉണ്ടാകും.അച്ചടക്കരാഹിത്യം ഇല്ലാതാക്കാൻ സംസ്ഥാന, ജില്ലാ തലത്തിൽ അച്ചടക്ക സമിതി രൂപീകരിക്കും. ചാനൽ ചർച്ചയിൽ ആര് പങ്കെടുക്കണമെന്ന് കെപിസിസി തീരുമാനിക്കും. 



   തെരഞ്ഞെടുപ്പിൽ ഗുരുതര ആരോപണങ്ങൾക്ക് വിധേയരായ നേതാക്കൾക്കെതിരെ പഠിച്ച് നടപടിയെടുക്കുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. എല്ലാ മേഖലകളിലും പത്ത് ശതമാനം ഭാരവാഹിത്വം ഉറപ്പാക്കും. താഴേ തട്ടു മുതൽ പുനസംഘടിപ്പിക്കും. ജില്ലാ കമ്മിറ്റി, നിയോജക മണ്ഡലം കമ്മിറ്റി, ബ്ലോക്ക് കമ്മിറ്റി, മണ്ഡലം കമ്മിറ്റി, വാർഡ്, ബൂത്ത്, മൈക്രോ ലെവൽ കമ്മിറ്റി (അയൽക്കൂട്ടം) എന്നിവ പുനസംഘടിപ്പിക്കും. രാഷ്ട്രീയ പഠനത്തിന് പൊളിറ്റിക്കൽ സ്കൂൾ ആരംഭിക്കുമെന്നും സുധാകരൻ പറഞ്ഞു. എസ് സി, എസ് ടി മേഖലകളിലും പത്ത് ശതമാനം സംവരണം ഏർപ്പെടുത്തും. പരാജയത്തിന്റെ കാരണം കണ്ടെത്തുന്നതിന് മൂന്ന് അംഗങ്ങളുള്ള അഞ്ച് മേഖലാ കമ്മിറ്റികളെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 



അതേസമയം പുതിയ കെപിസിസി പ്രസിഡൻ്റ് ചുമതലയേറ്റ ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി നാളെ ചേരും. ഡിസിസികളിൽ വലിയ അഴിച്ചുപണിയ്ക്കാണ് സുധാകരൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ഏറ്റുമുട്ടലിനു പിന്നാലെ പാർട്ടി പുനഃസംഘടനയുടെ തിരക്കുകളിലേയ്ക്ക് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെപിസിസിയിലും ഡിസിസികളിലും ജംബോ കമ്മിറ്റികൾ ഉണ്ടാക്കുന്ന പതിവ് ഇത്തവണ ഉണ്ടാകില്ലെന്നാണ് കെ സുധാകരൻ പറയുന്നത്. 



അതേസമയം, പുതിയ ഭാരവാഹി പട്ടികയിലേയ്ക്ക് നേതാക്കളുടെ വലിയ തള്ളിക്കയറ്റമാണ് ഉണ്ടാകുന്നത്. ഇതിനെ അതിജീവിച്ച് ഡിസിസികൾക്ക് പുതിയ മുഖം നൽകുകയാണ് സുധാകരൻ്റെ മുന്നിലെ വെല്ലുവിളി. കെ സുധാകരൻ്റെ നീക്കങ്ങൾക്കെതിരെ ഇരുഗ്രൂപ്പുകളും രംഗത്തെത്തുന്നതിനിടെയാണ് കെപിസിസിയിലും ഡിസിസിയിലും വരുത്തുന്ന പുതിയ പരിഷ്കാരങ്ങൾ.  നിർവാഹക സമിതി അടക്കം കെപിസിസിയിൽ 51 അംഗങ്ങൾ എന്നതാണ് സുധാകരൻ്റെ നിലപാട്. വൈസ് പ്രസിഡൻ്റുമാരും ജനറൽ സെക്രട്ടറിമാരുമായി പത്തുപേരിൽ താഴെ മാത്രമാണ് ഉണ്ടാകുക. മുല്ലപ്പള്ളി രാമചന്ദ്രൻ 96 സെക്രട്ടറിമാരെ നിയമിച്ചിരുന്നെങ്കിൽ സെക്രട്ടറിമാരായി ആരെയെങ്കിലും നിയമിക്കേണ്ടതുണ്ടോ എന്നാണ് സുധാകരൻ പരിശോധിക്കുന്നത്. 

Find out more: