സാമൂഹ്യ തിന്മകൾക്ക് മതത്തിന്റെ നിറം നൽകുന്നത് മുളയിലേ നുള്ളണമെന്നു മുഖ്യ മന്ത്രി! തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നത് സാമൂഹ്യ ഐക്യത്തെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്നേഹംകൊണ്ട് മാത്രമേ വിദ്വേഷം ഇല്ലാതാക്കാൻ സാധിക്കൂ എന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. സാമൂഹ്യ തിന്മയ്ക്ക് മതത്തിന്റെ നിറം നൽകുന്നത് മുളയിലേ നുള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്ധകാരത്തെ അന്ധകാരം കൊണ്ട് ഇല്ലാതാക്കാൻ സാധിക്കില്ല. വെളിച്ചത്തിനു മാത്രമേ കഴിയൂ. അത് പൊതു സമൂഹം മനസിൽ ഉറപ്പിക്കണം. സ്വാതന്ത്ര്യം തന്നെ അമൃതം എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയേയും മതത്തേയും വിഭജനത്തിനു വേണ്ടി ഉപയോഗിക്കാൻ അനുവദിക്കരുത്.





    തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നത് സാമൂഹിക ഐക്യത്തെ ദുർബലപ്പെടുത്തും. സ്വാതന്ത്ര്യത്തിന്റെ പര്യായമായി അത്തരം പ്രസ്ഥാനങ്ങളെ ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. അത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കും. ജാതിക്കും മതത്തിനും അതീതമായി ജീവിക്കാൻ പഠിപ്പിച്ച ഗുരുവിന്റെ ഓർമ്മ പുതുക്കുന്ന ദിനഇന്ന് നമ്മുടെ സമൂഹത്തിന് ഏറെ ആവശ്യമുള്ളതാണ് പുരോഗമനപരവും മതനിരപേക്ഷപരമായും ചിന്തിക്കുന്ന തലമുറ. സാമൂഹത്തിന്റെ താൽപര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഇടപെടുന്നവരെ ഏതെങ്കിലും വിഭാഗത്തിന്റേത് മാത്രമായി ഒതുക്കരുത്. അങ്ങനെ ചെയ്യുന്നത് ആ തിന്മകൾക്ക് എതിരായ പൊതു ഐക്യത്തെ ശാക്തീകരിക്കില്ലെന്നും വേർതിരിവ് വർദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് നമ്മുടെ സമൂഹത്തിന് ഏറെ ആവശ്യമുള്ളതാണ് പുരോഗമനപരവും മതനിരപേക്ഷപരമായും ചിന്തിക്കുന്ന തലമുറ. സാമൂഹത്തിന്റെ താൽപര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഇടപെടുന്നവരെ ഏതെങ്കിലും വിഭാഗത്തിന്റേത് മാത്രമായി ഒതുക്കരുത്.





  അങ്ങനെ ചെയ്യുന്നത് ആ തിന്മകൾക്ക് എതിരായ പൊതു ഐക്യത്തെ ശാക്തീകരിക്കില്ലെന്നും വേർതിരിവ് വർദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലാ ബിഷപ്പിനെ അനുകൂലിക്കാത്തവരും, അദ്ദേഹത്തിൻ്റെ വിദ്വേഷ പ്രസംഗത്തെ എതിർക്കുന്നവരുമായ ഒരു പാട് പുരോഹിതൻമാരും സഭാപിതാക്കളും ഈ നാട്ടിലുണ്ട്. ഒരു ബിഷപ്പിൻ്റെ പേരിൽ എല്ലാ ബിഷപ്പുമാരെയും അതേ കണ്ണോടെ കാണരുത്. ഈ നാടിനെ പിന്നോട്ടല്ല, മുന്നോട്ടു നയിക്കാൻ സമുദായ നേതാക്കൾക്കും കൂടുതൽ ഉത്തരവാദിത്തങ്ങളുണ്ട്. പാലാ ബിഷപ്പിൻ്റെ വിഷലിപ്തമായ ഒരു പ്രസ്താവനയുടെ പേരിൽ സ്വസമുദായം തെറ്റിദ്ധരിക്കപ്പെടരുതെന്ന ഉത്തമബോധ്യത്തോടെ കർദ്ദിനാൾ മാർ ബസേലിയസ് ബാവ വിളിച്ചു ചേർത്ത സമുദായ നേതാക്കളുടെ യോഗം എന്തുകൊണ്ടും പ്രശംസനീയമാണെന്നും അബ്ദു റബ്ബ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.





   അതേസമയം പാലാ ബിഷപ്പിന് ഹാലിളകിയെന്നു കരുതി എല്ലാ ക്രിസ്തീയ പുരോഹിതരെയും അങ്ങനെ കാണരുതെന്ന് അബ്ദു റബ്ബ് പറഞ്ഞു. സമുദായങ്ങൾക്കിടയിലുള്ള സൗഹൃദത്തിൻ്റെ കവാടങ്ങൾ കൊട്ടിയടയ്ക്കരുത്, രഞ്ജിപ്പിൻ്റേതായ എല്ലാ വാതായനങ്ങളും തുറന്നിടുമ്പോഴാണ് അവിടേക്ക് കാറ്റും വെളിച്ചവും കടക്കുക. ആ വെളിച്ചമില്ലാതെയായാൽ ചുറ്റും പരക്കുന്നത് ഇരുട്ടായിരിക്കും, പിന്നീട് അവസരം മുതലെടുക്കുക ഇരുട്ടിൻ്റെ ശക്തികളായിരിക്കും. അതുണ്ടാവരുത്- അബ്ദു റബ്ബ് വ്യക്തമാക്കി.

Find out more: