ഒന്നര വയസുകാരനായ മകനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ അനേവഷണം ദ്രുത ഗതിയിലാണ് നടക്കുന്നത്. കേസിൽ അറസ്റ്റിലായ ശരണ്യയുടെ കാമുകൻ നിതിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞദിവസം വലിയന്നൂർ സ്വദേശിയായ നിതിനോട് പോലീസ് 
കഴിഞ്ഞ ദിവസം അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് പറഞ്ഞെങ്കിലും എത്തിയില്ല.

 

 

  താൻ ഇപ്പോൾ സ്ഥലത്ത് ഇല്ല എന്നാണ് ഇയാൾ പൊലീസിന് മറുപടി നൽകിയിരിക്കുന്നത്. എന്നാൽ ഇന്ന് യുവാവിനോട് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. വിയാനെ ശരണ്യ കൊലപ്പെടുത്തുന്നതിന്റെ തലേന്ന് രാത്രി ഇയാളെ ശരണ്യയുടെ വീടിന് പിന്നിലെ റോഡിൽ ഒരു നാട്ടുകാരൻ കണ്ടിരുന്നു. പന്തികേട് തോന്നിയ നാട്ടുകാരൻ നിതിനോട് എന്താ ഇവിടെ എന്ന് ചോദിക്കുകയും ചെയ്തു

 

 

  . മെയിൻ റോഡിൽ പൊലീസ് പരിശോധനയുണ്ട് എന്നും​ താൻ മദ്യപിച്ചിട്ടുള്ളതിനാൽ അതുവഴി പോകാൻ സാധിക്കില്ല എന്നുമാണ് അന്ന് നിതിൻ അയാളോട് പറഞ്ഞത്. ഇത് പറഞ്ഞ് അൽപസമയം കഴിഞ്ഞാണ് നിതിൻ അവിടെനിന്നും പോയത്.

 

 

 

   ദൃക്‌സാക്ഷി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നാട്ടുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ദൃശ്യങ്ങളിൽ നിതിൻ ബൈക്കുമായി പോകുന്നത് വ്യക്തമായിട്ടുണ്ട്.  

 

 

 

  കുഞ്ഞിനെ കൊലപ്പെടുത്താൻ കാമുകൻ പ്രേരിപ്പിച്ചിരുന്നോ എന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. കഴിഞ്ഞാഴ്ചയാണ് തയ്യിൽ കടപ്പുറത്ത് കുട്ടിയെ മരിച്ചനിലയിൽ കാണപ്പെട്ടത്.

 

 

  ശരണ്യയുടെ വസ്ത്രങ്ങളും വീട്ടിലെ കിടക്കവിരിയും മറ്റും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അതോടെയാണ് ശരണ്യയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് മനസിലായത്.

 

 

 

  കുഞ്ഞിനെ കൊല്ലാനായി പല ദിവസങ്ങളിലായി അവസരത്തിനായി ശരണ്യ കാത്തിരിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ആദ്യം കുഞ്ഞിനെ കടലിലെറിഞ്ഞ് കൊല്ലാനായിരുന്നു ശരണ്യ പദ്ധതിയിട്ടത്. ശരണ്യയുടെ പിതാവുമായി അകന്ന പ്രണവ് ഭാര്യാപിതാവ് മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളിലാണ് വീട്ടിൽ വരാറുള്ളത്.

 

 

 

  ഈ സമയം തന്നെ കൊലപാതകത്തിനു ശരണ്യ തിരഞ്ഞെടുക്കുകയായിരുന്നു. ഭർത്താവ് ഉറങ്ങിയ സമയം നോക്കി കുഞ്ഞിനെയെടുത്ത് ശരണ്യ കടപ്പുറത്തേക്ക് പോയി. കുഞ്ഞ് കരഞ്ഞപ്പോൾ വായ് കൈകൾ കൊണ്ട് പൊത്തിവച്ചു.

 

 

   കടലിൽ എറിയാൻ ശ്രമിച്ചെങ്കിലും ജഡം ഒഴുകി വന്നേക്കുമെന്ന ഭയം കാരണം കുഞ്ഞിനെ കടലിൽ എറിഞ്ഞില്ല. പിന്നീടാണ് കടൽഭിത്തിയിൽ കുഞ്ഞിന്റെ തലയിടിച്ച് കൊലപ്പെടുത്തിയത്.

మరింత సమాచారం తెలుసుకోండి: