കേരളാ കോൺഗ്രസ് എം പാർലമെൻററി പാർട്ടി നേതാവ് റോഷി അഗസ്റ്റിൻ! തിങ്കളാഴ്ച നടക്കുന്ന മുന്നണി യോഗത്തിലാകും ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുകയെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം കേരളാ കോൺഗ്രസ് എം പാർലമെൻററി പാർട്ടി നേതാവായി റോഷി അഗസ്റ്റിനെ തെരഞ്ഞെടുത്തിട്ടുണ്ട്. കേരളാ കോൺഗ്രസിൻറെ ആവശ്യവും സാധ്യതകളും അറിയാം. അധികാരമേൽക്കാൻ പോകുന്ന സർക്കാരിൽ രണ്ട് മന്ത്രിസ്ഥാനമെന്ന ആവശ്യത്തിൽ കേരളാ കോൺഗ്രസ് എം ഉറച്ചുനിൽക്കുന്നതായി റിപ്പോർട്ട്. തിരുവനന്തപുരത്ത് ചേർന്ന് പാർട്ടിയുടെ ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്.
ഇടതുമുന്നണി സർക്കാരിൽ അഞ്ച് എംഎൽഎമാരാണ് കേരളാ കോൺഗ്രസ് എമ്മിനുള്ളത്.കേരളാ കോൺഗ്രസ് എം പാർലമെൻററി പാർട്ടി നേതാവായി റോഷി അഗസ്റ്റിനെ തെരഞ്ഞെടുത്തു. എൻ ജയരാജാണ് ഡെപ്യൂട്ടി ലീഡർ. ജോബ് മൈക്കലിനെ പാർട്ടി വിപ്പ് ആയും തെരഞ്ഞെടുത്തിട്ടുണ്ട്. ഒന്നും രണ്ടും എംഎൽഎമാരുള്ള പാർട്ടിയ്ക്ക് ഒരു മന്ത്രിസ്ഥാനം നൽകുമ്പോൾ അഞ്ച് എംഎൽഎമാരുള്ള പാർട്ടിയ്ക്ക് രണ്ട് മന്ത്രിമാർ വേണമെന്നാണ് കേരളാ കോൺഗ്രസ് എം ആവശ്യപ്പെടുന്നത്. നാളത്തെ യോഗത്തിൽ ഇക്കാര്യം പാർട്ടി ആവർത്തിക്കുമെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട്. രണ്ട് മന്ത്രി സ്ഥാനമെന്ന തീരുമാനത്തിലുറച്ച് നിൽക്കുകയാണ് കേരളാ കോൺഗ്രസ് എമ്മെന്ന് ഏഷ്യാനെറ്റ് ന്യസാണ് റിപ്പോർട്ട് ചെയ്തത്. ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവുമാകും കേരളാ കോൺഗ്രസ് എമ്മിന് നൽകുക.
ഇതുൾപ്പെടെ മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനം മുന്നണി സ്വീകരിച്ചെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു. 12 മന്ത്രിമാരും സ്പീക്കറും സിപിഎമ്മിന്. 4 മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും സിപിഐക്ക് എന്നത് ഏറെക്കുറെ ഉറപ്പായ നിലയിലാണ്. എൻസിപിക്കും ജെഡിഎസ്സിനും ഒരോ മന്ത്രിമാരെയും ലഭിക്കും. കേരളാ കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനമേ നൽകാനാവൂ എന്ന നിലപാടിലാണ് സിപിഎമ്മെന്നാണ് റിപ്പോർട്ടുകൾ. രണ്ട് എംഎൽഎമാർ മാത്രമുള്ള ഇരുപാർട്ടികളിലും മന്ത്രിസ്ഥാനം ആർക്കാണെന്ന ധാരണ ഇതുവരെ എത്തിയിട്ടില്ല.
കേന്ദ്ര നേതൃത്വത്തിൻറെ തീരുമാനമാകും ഇക്കാര്യത്തിൽ നിർണായകമാവുക. രണ്ട് പാർട്ടി മന്ത്രിമാർക്കിടയിലും ടേം വ്യവസ്ഥ വരാനും സാധ്യത നിലനിൽക്കുണ്ട്. ജെഡിഎസ് മന്ത്രിയെ തിങ്കളാഴ്ചയും എൻസിപി മന്ത്രിയെ ചൊവ്വാഴ്ചയും പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. എൻ ജയരാജാണ് ഡെപ്യൂട്ടി ലീഡർ, ജോബ് മൈക്കലിനെ പാർട്ടി വിപ്പ് ആയും തെരഞ്ഞെടുത്തു. ഉന്നതാധികാര സമിതി തിരുവനന്തപുരത്ത് യോഗം ചേർന്നാണ് തീരുമാനമെടുത്തത്.
Find out more: