ഇത് മാസങ്ങളോളം നീണ്ടു. 2020 ജനുവരിയിൽ സുപ്രീംകോടതി ഇത് വിമർശിച്ചിരുന്നു. ദീർഘകാലത്തേക്ക് ഇൻറർനെറ്റ് റദ്ദാക്കാൻ സർക്കാരിന് കഴിയില്ലെന്നായിരുന്നു വിമർശനം.2005ൽ മൊബൈൽ ഫോൺ ഉപയോഗിച്ച് സ്വാതന്ത്ര്യദിനത്തിൽ ഒരു സമ്മേളന വേദിയിൽ ഭീകരവാദികൾ സ്ഫോടനം നടത്തിയിരുന്നു. ഇതിന് ശേഷം സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെയാണ് -- വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. രാജ്യം കൊവിഡ് മഹാമാരിയെ നേരിടുന്നതിനിടയിലാണ് റിപബ്ലിക് ദിനം ആഘോഷിക്കുന്നത്. വൈറസ് ബാധ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി അതിഥികളുടെ എണ്ണം ഉൾപ്പെടെ വെട്ടിച്ചുരുക്കിയിട്ടുണ്ടെങ്കിലും ആഘോഷങ്ങൾക്ക് മാറ്റ് കുറയില്ല.
കേരളത്തിൻ്റേത് ഉൾപ്പെടെയുള്ള നിശ്ചലദൃശ്യങ്ങളാണ് ഇത്തവണത്തെ റിപബ്ലിക് ദിനറാലിയുടെ പ്രത്യേകതകൾ.ഡൽഹി സഞ്ജയ് ഗാന്ധി ട്രാൻസ്‍പോർട്ട് നഗറിൽ കർഷക റാലിയിൽ അക്രമം ഉണ്ടായി. അതേസമയം കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് രാജ്യം റിപബ്ലിക് ദിനാഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. റിപബ്ലിക് ദിന റാലിയ്ക്ക് തൊട്ടു പിന്നാലെയാണ് രാജ്യചരിത്രത്തിൽ ഏറ്റവും വലിയ ട്രാക്ടർ റാലി ഡൽഹിയിൽ നടക്കുന്നത്. വിശിഷ്ടാതിഥികളടക്കം പങ്കെടുക്കുന്ന റിപബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തൊട്ടു പിന്നാലെയായിരിക്കും രണ്ട് ലക്ഷത്തോളം ട്രാക്ടറുകൾ കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധവുമായി ഡൽഹി നഗരത്തിനുള്ളിൽ പ്രവേശിച്ച് റാലി നടത്തുക. ഈ സാഹചര്യത്തിൽ കർശന സുരക്ഷയിലാണ് തലസ്ഥാന നഗരം.