നാർക്കോട്ടിക് ജിഹാദ്; ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു! പാലാ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് ബിഷപ്പിനെതിരെ കുറവിലങ്ങാട് പോലീസ് കേസെടുത്തത്. ക്രിസ്ത്യൻ യുവതി - യുവാക്കളെ ലക്ഷ്യമിട്ട് ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നുണ്ടെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്താവനയ്ക്കെതിരെ പോലീസ് കേസെടുത്തു. മതസ്പർധ വളർത്താനുള്ള ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പാലാ ബിഷപ്പിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കേസിനെ നിയമപരമായി തന്നെ നേരിടുമെന്ന് പാലാ ബിഷപ്പ് ഹൗസ് അറിയിച്ചു. പരാതി നൽകിയെങ്കിലും കേസെടുക്കാൻ പോലീസ് തയ്യാറാകാതിരുന്നതോടെയാണ് കൗൺസിൽ പാലാ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. 





  ഹർജി പരിഗണിച്ച ശേഷമായിരുന്നു വിഷയത്തിൽ പാലാ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പള്ളിയിൽ വെച്ച് ബിഷപ്പ് നടത്തിയ വിവാദ പ്രസംഗത്തിനെതിരെ സെപ്റ്റംബർ 24നാണ് ഓൾ ഇന്ത്യ ഇമാം കൗൺസിൽ ജില്ലാ പ്രസിഡൻ്റ് അബ്ദുൾ അസീസ് മൗലവി കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നുണ്ടെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർ ഇത്തരം പ്രശ്നം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം.




  ഏതെങ്കിലും തരത്തിലുള്ള മതപരമായ വേർതിരിവ് ഉണ്ടാകാതിരിക്കാനും അനാവശ്യമായി ചേരികൾ സൃഷ്ടിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറവിലങ്ങാട് മാർത്ത് മറിയം ഫൊറോന പള്ളിയിൽ കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് പാലാ ബിഷപ്പ് വിവാദ പ്രസ്താവന നടത്തിയത്.  ഈ സാഹചര്യത്തിൽ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണം. ഇതര മതസ്ഥരായ യുവതികൾ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും. കത്തോലിക്ക യുവാക്കളിൽ ലഹരിമരുന്ന് ഉപയോഗം വർധിപ്പിക്കാൻ പ്രത്യേക ശ്രമം നടക്കുന്നുണ്ട്. 





  യുവജനങ്ങളെ മയക്കുമരുന്നിന് അടിമകളാക്കി അവരുടെ ജീവിതം നശിപ്പിച്ച് കളയുന്ന രീതിയെ ആണ് നാർക്കോട്ടിക് അഥവാ ഡ്രഗ് ജിഹാദ് എന്ന് പറയുന്നത്. വർധിച്ച് വരുന്ന കഞ്ചാവ് മയക്കുമരുന്ന് കച്ചവടങ്ങൾ ഇതിലേക്ക് വിരൽ ചൂണ്ടുന്നത്" - എന്നു ആയുധം ഉപയോഗിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ ലൗ ജിഹാദിനും നാർക്കോട്ടിക് ജിഹാദും ഉപയോഗിക്കുന്ന അവസ്ഥയാണുള്ളതെന്നാണ് പാലാ ബിഷപ്പ് പറഞ്ഞത്. "കത്തോലിക്ക യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാൻ ഗൂഢനീക്കം നടക്കുന്നുണ്ട്.

Find out more: