കേരളത്തിന് ആവശ്യം കാലാവസ്ഥാ വ്യതിയാനത്തെ പരിഗണിച്ചുള്ള പദ്ധതികൾ: വിഡി സതീശൻ! കുന്നുകുഴി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും മഴയിൽ നാശനഷ്ടങ്ങളുണ്ടായ കടകംപള്ളി മേഖലയിലും സന്ദർശനം നടത്തുമ്പോഴാണ് വിഡി സതീശൻ ഈ പരിഹാസം സംസ്ഥാന സർക്കാരിനെതിരെ തൊടുത്തുവിട്ടത്. തലസ്ഥാനത്ത് വീടുകൾ വെള്ളത്തിനടിയിലായ അതേദിവസമാണ് സംസ്ഥാനത്ത് കെ റെയിൽ വരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രസ്താവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള കേരളത്തിലാണ് കെ റെയിലിലൂടെ 300 കിലോമീറ്റർ ദൂരത്തിൽ എംബാങ്മെന്റും, 200 കിലോമീറ്റർ ദൂരത്തിൽ പത്തടി ഉയരമുള്ള മതിലും കെട്ടാൻ സർക്കാർ പരിപാടിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റ രാത്രിയിൽ പെയ്ത മഴയിൽ വീടുകൾ വെള്ളത്തിനടിയിലായതാണോ മുഖ്യമന്ത്രി പറഞ്ഞ ഡച്ച് മോഡൽ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജിപിഎസ് സിഗ്നൽ ഉപയോഗിച്ച് അതിതീവ്ര മഴ കണ്ടെത്താൻ കഴിയുമെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത് വാർത്തയായിരുന്നു.
ഇതുസംബന്ധിച്ച പഠനം അന്തർദ്ദേശീയ ജേണലുകളിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഇന്ത്യയിൽ നിലവിൽ തീവ്രമഴ മുൻകൂട്ടി അറിയാൻ കഴിയുന്ന തരത്തിലുള്ള സാങ്കേതികതയ്ക്കായി പഠനങ്ങൾ നടന്നിട്ടില്ല. ഡോ സുനിൽ പിഎസ്സിന്റെ മേൽനോട്ടത്തിലായിരുന്നു പഠനം നടന്നത്. പുറം രാജ്യങ്ങളിൽ, ജി.പി.എസ്. മെറ്റീരോളോജി എന്നൊരു പഠനശാഖ തന്നെ വികസിച്ചു വന്നിട്ടുണ്ട്. കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം പഠനങ്ങൾ കൂടുതൽ ആവശ്യമാണെന്ന് അഭിപ്രായമുയരുന്നുണ്ട്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെല്ലാം കാലാവസ്ഥാ വ്യതിയാനത്തെക്കൂടി പരിഗണിച്ചു വേണം രൂപപ്പെടുത്താനെന്ന് വിഡി സതീശൻ പറഞ്ഞു. കാലാവസ്ഥാ പ്രവചനം കുറ്റമറ്റതാക്കണം. ഇതിനായി കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താനും സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കാലാവസ്ഥ പ്രവചനം കുറ്റമറ്റതാക്കാൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താൻ സർക്കാർ ഇനിയെങ്കിലും തയാറാകണം. മഴ പെയ്താൽ എവിടെയാണ് വെള്ളം പൊങ്ങുന്നതെന്ന് കണ്ടെത്താനുള്ള സാങ്കേതിക സംവിധാനം ഇന്ന് നിലവിലുണ്ട്. എന്നിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നത് സങ്കടകരമാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളൊന്നും സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ പോലുമില്ല. സംസ്ഥാനത്തെ എല്ലാ വികസനപ്രവർത്തനങ്ങളും കാലാവസ്ഥാ വ്യതിയാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് രൂപകൽപന ചെയ്യേണ്ടത്. 2018- ലെ പ്രളയത്തിന് ശേഷം വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ഡച്ച് മോഡൽ കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതാണോ മുഖ്യമന്ത്രി പറഞ്ഞ ഡച്ച് മോഡൽ?
ഒറ്റ രാത്രിയിലെ മഴയിലാണ് തിരുവനന്തപുരത്തെ പാവങ്ങൾ മുഴുവൻ ദുരിതാശ്വാസ ക്യാമ്പുകളിലായത്. ദുരിതത്തിൽപ്പെട്ടവർക്ക് വീട് താമസയോഗ്യമാക്കുന്നത് ആവശ്യമായ അടിയന്തിര ധനസഹായം സർക്കാർ നൽകണം. വെള്ളപ്പൊക്കം ഒഴിവാക്കുന്നതിന് ആവശ്യമായ സമഗ്ര നടപടികളും സ്വീകരിക്കണം. തലസ്ഥാന നഗരിയിൽ വീടുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായ അതേ ദിവസമാണ് സംസ്ഥാനത്ത് കെ- റെയിൽ വന്നേ മതിയാകൂവെന്ന് സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത്. ഒറ്റ രാത്രി മഴ പെയ്തപ്പോൾ ഇതാണ് സ്ഥിതിയെങ്കിൽ 300 കിലോ മീറ്റർ ദൂരത്തിൽ എംബാങ്‌മെന്റും 200 കിലോ മീറ്റർ ദൂരത്തിൽ പത്ത് അടി ഉയരത്തിൽ രണ്ട് വശത്തും മതിലും കെട്ടിയാൽ എന്തായിരിക്കും കേരളത്തിലെ അവസ്ഥ?
Find out more: