ആരാകും അടുത്ത രാഷ്ട്രപതി ചാർച്ചകളും സാധ്യതകളും ഇങ്ങനെ! പ്രതിപക്ഷ ഭരണപക്ഷ പാർട്ടികൾ രാഷ്ട്രപതി സ്ഥാനാർത്ഥിക്കായുള്ള ചർച്ചകൾ തുടങ്ങിയിരിക്കുകയാണ്. രാജ്യത്തെ സുപ്രധാന പദവിയായ രാഷ്ട്രപതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ ഇപ്പോഴും സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ ആശങ്ക തുടരുകയാണ്.എൻഡിഎ വിരുദ്ധ പാർട്ടികളായ ടിആർഎസ്, എസ്എഡി, എഎപി, ബിജെഡി, വൈഎസ്ആർസിപി, അകാലിദൾ എന്നിവർ യോഗത്തിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്തിരുന്നു. സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിന് വേണ്ടി മമതാ ബാനർജിയുടെ നേതൃത്വത്തിൽ ബുധനാഴ്ച നടന്ന യോഗത്തിൽ 17 പ്രതിപക്ഷ പാർട്ടികളാണ് പങ്കെടുത്തത്.
എൻസിപി അധ്യക്ഷൻ ശരദ് പവാർ സ്ഥാനാർത്ഥിത്വം നിരസിച്ചതോടെ പുതിയ അംഗങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.പ്രതിപക്ഷ യോഗം വിളിച്ചുചേർത്ത ടിഎംസി അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ഗാന്ധിയുടെയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുടെയും പേരുകൾ നിർദ്ദേശിച്ചു. ഇടതുപാർട്ടികളും ഗാന്ധിയുടെ പേരിനെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്. അതേസമയം, പവാർ തന്റെ തീരുമാനം പുനർചിന്തനം നടത്തണമെന്നും ആവശ്യവും ശക്തമാണ്. ശരദ് പവാർ രാഷ്ട്രപതി സ്ഥാനാർത്ഥിത്വം നിരസിച്ചതോടെ കോൺഗ്രസ് നേതാവായ ഗുലാം നബി ആസാദിന്റെ പേരും ഉയർന്ന് കേട്ടിരുന്നു. മഹാത്മാ ഗാന്ധിയുടെ ചെറുമകനും ഗോപാൽ കൃഷ്ണ ഗാന്ധിയുടെ പേരും നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ളയുടെ പേരുമാണ് സജ്ജീവമായി ഉയർന്ന് കേൾക്കുന്നത്.
അതേസമയം, മറുപക്ഷത്ത്, എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി സാധ്യതയുള്ളവരുടെ പേരുകളും സജീവമായി ഉയർന്ന് കേൾക്കുന്നുണ്ട്. കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ, മുൻ ജാർഖണ്ഡ് ഗവർണറും ഒഡീഷയിലെ ഗോത്രവിഭാഗം നേതാവായ ദ്രൗപതി മുർമു, ഛത്തീസ്ഗഡ് ഗവർണറും ഗോത്രവിഭാഗം നേതാവുമായ അനുസൂയ ഉയികെ, തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ, കർണാടക ഗവർണറും ദളിത് നേതാവുമായ തവാർ ചന്ദ് ഗലോട്ട്, മുൻ ലോക് സഭാ സ്പീക്കർ സുമിത്ര മഹാജൻ, ഒഡീഷയിലെ ഗോത്ര വിഭാഗം നേതാവ് ജൗൽ ഓരം എന്നിവരുടെ പേരുകളാണ് സജീവമായി കേൾക്കുന്നത്. ശരദ് പവാർ രാഷ്ട്രപതി സ്ഥാനാർത്ഥിത്വം നിരസിച്ചതോടെ കോൺഗ്രസ് നേതാവായ ഗുലാം നബി ആസാദിന്റെ പേരും ഉയർന്ന് കേട്ടിരുന്നു.രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളെ വിശ്വാസത്തിലെടുക്കാൻ സർക്കാർ നീക്കം.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കൂടുതൽ പ്രതിപക്ഷ പാർട്ടികളുമായി സംസാരിക്കും. പ്രതിരോധ മന്ത്രി കോൺഗ്രസ് നേതാവ് മമത ബാനർജിയുമായും നവീൻ പട്നായിിക്കുമായും സംസാരിച്ചിരുന്നു. എന്നാൽ, എൻഡിഎ ആരുടേയും പേര് മുന്നോട്ട് വച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ. ഒപ്പം രാജ്യത്തിന്റെ 16ാമത് രാഷ്ട്രപതിക്കായുള്ള തെരഞ്ഞെടടുപ്പ് ജൂലൈ 18നാണ് നടക്കുക. രാജ്യസഭാ സെക്രട്ടറി ജനറൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വരാണാധികാരി. 21ന് ഫലപ്രഖ്യാപനം ഉണ്ടാകും. 4,033 എംഎൽഎമാർ ഉൾപ്പെടെ ആകെ 4,809 വോട്ടർമാർ ആണ് ഉള്ളത്. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ്. പുതിയ രാഷ്ട്രപതി ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്യും.
Find out more: