ചൈനയെ ആശങ്കയിലാഴ്ത്തി അജ്ഞാത വൈറസ് ബാധിച്ച് ആദ്യ മരണം സ്ഥിരീകരിച്ചു. 

 

 

 

 

 

 

 

 

 

വൈറസ് ബാധ പടര്‍ന്നുപിടിച്ച വൂഹാനില്‍ ചികിത്സയിലായിരുന്ന 61 വയസ്സുകാരനാണ് കഴിഞ്ഞ വ്യാഴാഴ്ച മരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

 

 

 

 

 

 

 

നിലവില്‍ 41 പേരിലാണ് പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്

 

 

 

 

 

 

 

ഇതില്‍ ഏഴുപേരുടെ നില  വളരെ ഗുരുതരമാണ്. ഇതിനിടെ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ ആശുപത്രി വിട്ടതായും വൂഹാന്‍ ഹെല്‍ത്ത് കമ്മീഷന്‍ അധികൃതര്‍ അഭിപ്രായപ്പെട്ടു.

 

 

 

 

  

 

 

 

 

 

 

 

 

 

 

അതേസമയം, ജനുവരി മൂന്നിന് ശേഷം പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. 

കഴിഞ്ഞ മാസം അവസാനത്തോടെയാണ് വൂഹാന്‍ നഗരത്തില്‍ അജ്ഞാത വൈറസ് ബാധ കണ്ടെത്തിയത്. മത്സ്യ-മാംസ മാര്‍ക്കറ്റിലെ ജോലിക്കാരിലായിരുന്നു ആദ്യം വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഇത് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസ് അല്ലെന്ന് ആരോഗ്യവിദഗ്ധര്‍ സ്ഥിരീകരിച്ചിരുന്നു.

 

 

 

 

 

 

 

 

 

 

എന്നാൽ രോഗികളുമായി അടുത്തിടപഴകിയവരിലും ചികിത്സിച്ച ആരോഗ്യവകുപ്പ് ജീവനക്കാരിലും വൈറസ് സാന്നിധ്യം ഇതുവരെയും  കണ്ടെത്തിയിരുന്നില്ല.

 

 

 

 

 

 

 

 

 

 

 

 

 

കൊറോണവൈറസിന്റെ പുതിയ രൂപത്തിലുള്ള വൈറസാണ് വൂഹാനില്‍ പടര്‍ന്നുപിടിച്ചതെന്നാണ് പ്രാഥമികനിഗമനം.

 

 

 

 

 

 

 

 

ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗമാണിതെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അജ്ഞാത വൈറസ് രോഗം കാരണം ഒരാള്‍ മരിച്ചതോടെ ചൈനയിലെ ടൂറിസം രംഗത്ത് ഉള്‍പ്പെടെ ആശങ്ക ഉയരുകയാണ്. 

మరింత సమాచారం తెలుసుకోండి: