കാല് പിടിക്കേണ്ട അവസ്ഥ വരെയുണ്ടായി; ജീവിതത്തിലുണ്ടായ അനുഭവത്തെക്കുറിച്ച് മനസ്സ് തുറന്ന അമിതാഭ്! ഇന്ഡസ്ട്രിയിലെ മുതിർന്ന താരമെന്ന നിലയിൽ, തന്റെ അനുഭവങ്ങളും; രസകരമായ ഓർമകളും എല്ലാം ആരാധകരുമായി പങ്കിടുന്നൊരു താരം കൂടിയാണ് അദ്ദേഹം. ഇന്ത്യൻ സംഗീതമേഖലയിലെ ഇതിഹാസ ഗായകൻ മുഹമ്മദ് റാഫിയുമായുള്ള ഒരനുഭവം ഈയിടെ, അമിതാഭ് പങ്കുവെച്ചിരുന്നു. സമകാലിക ബോളിവുഡ് ഇൻഡസ്ട്രിയുടെ കുലപതി എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന താരമാണ്, ബിഗ് ബി എന്നാരാധകർഞങ്ങൾ എല്ലാ കലാകാരന്മാരും ഒരുമിച്ചുണ്ടായിരുന്നു, ഞങ്ങൾ ഓരോരുത്തരായി സ്റ്റേജിലേക്ക് പോയി, സ്വയം പരിചയപ്പെടുത്തിയിട്ട് താഴോട്ട് ഇറങ്ങി. രണ്ടു ദിവസത്തെ ഷോ ആയിരുന്നു അത്. ആദ്യ ദിവസം റഫി സാബ് പരിപാടി അവതരിപ്പിക്കുമെന്നും, രണ്ടാമത്തെ ദിവസം മറ്റൊരു ഗായകൻ ആയിരിക്കുമെന്നായിരുന്നു, ഷെഡ്യൂൾ.





രണ്ടാമത്തെ ഗായകന് ചില കാരണങ്ങളാൽ അത് ചെയ്യാൻ കഴിഞ്ഞില്ല. റാഫി സാബ് ആണെങ്കിൽ ആദ്യത്തെ ദിവസത്തെ ഷോ പൂർത്തിയാക്കി, എയർപോർട്ടിലേയ്ക്ക് പോവുകയും ചെയ്തു.ദ ആർകെബി ഷോയുടെ ഒരു എപ്പിസോഡിൽ, അമിതാഭ് റാഫിയെ 'സജ്ജൻ പുരുഷൻ (ഒരു മാന്യൻ)' എന്നാണ് വിശേഷിപ്പിച്ചത്. “അദ്ദേഹം വളരെ നല്ല മനുഷ്യനായിരുന്നു, വളരെ ശാന്തനായിരുന്നു, വളരെ കരുതലുള്ളവനായിരുന്നു, വളരെ സ്നേഹമുള്ളവനായിരുന്നു. അദ്ദേഹത്തെ കുറിച്ച് വിമർശനങ്ങൾ ഒന്നുമില്ല. വളരെ ലളിതമായ മനുഷ്യൻ, ദയയുള്ള മനുഷ്യൻ" അമിതാഭ് പറഞ്ഞു. സംഭവം അമിതാഭ് ഓർക്കുന്നത് ഇങ്ങനെ. "ഞങ്ങൾക്ക് സിലിഗുരിയിൽ ഒരു ഷോ ഉണ്ടായിരുന്നു, റാഫി സാബ് ആയിരുന്നു പ്രധാന ആകർഷണം.“ഞങ്ങൾ എല്ലാവരും, ഒരുപാട് മൈലുകൾ താണ്ടി; എയർപോർട്ടിലേയ്ക്ക് പാഞ്ഞു ചെന്നു . എയർപോർട്ടിലേയ്ക്ക് ചെന്നപ്പോൾ അദ്ദേഹം വിമാനത്തിൽ കയറിയതായാണ് അറിഞ്ഞത്.





വിമാനം പറന്നുയരാൻ തയ്യാറെടുക്കുകയായിരുന്നു. എടിസിയോട് രണ്ട് മിനിറ്റ് സമയം അനുവദിച്ചു നൽകാൻ ഞങ്ങൾ അഭ്യർത്ഥിച്ചു; അവർ ഞങ്ങൾക്ക് അനുവാദം നൽകി. വിമാനത്തിനുള്ളിലേയ്ക്ക് ഓടിക്കയറിയ ഞങ്ങൾ, റാഫി സാബിനോട് കൈകൂപ്പിക്കൊണ്ട് കാലുപിടിച്ചു പറഞ്ഞു, 'സാബ്, രണ്ടാമത്തെ ദിവസം വരേണ്ടിയിരുന്ന ഗായകൻ വന്നിട്ടില്ല; താങ്കൾ ദയവായി ഒരു ദിവസം കൂടി നിൽക്കണം.' നിങ്ങൾക്കറിയാമോ, ആ മനുഷ്യൻ തന്റെ ഇരിപ്പിടം ഉപേക്ഷിച്ചു, ഒന്നും പറയാതെ ഇറങ്ങി, അടുത്ത ദിവസവും പരിപാടി അവതരിപ്പിച്ച ശേഷമാണ് തിരികെ പോയത്." അമിതാഭ് തുടർന്നു. ഒരിക്കൽ പോലും മുഹമ്മദ് റാഫി, ആ സംഭവത്തെ കുറിച്ച്; മുഷിപ്പോടെ സംസാരിച്ചിട്ടില്ലെന്നും അമിതാഭ് ഓർത്തു. ഇന്ത്യൻ സംഗീത പ്രേമികൾക്കിടയിൽ ഇന്നും മധുരശബ്ദമായി ജീവിക്കുന്ന, മുഹമ്മദ് റാഫി മരിച്ചിട്ട് നാൽപ്പത്തിമൂന്നു വർഷങ്ങൾ തികയുന്ന വേളയിൽ; അമിതാഭ് പങ്കിട്ട അനുഭവം വൈറലാവുകയാണ്.





അദ്ദേഹത്തെ കുറിച്ച് വിമർശനങ്ങൾ ഒന്നുമില്ല. വളരെ ലളിതമായ മനുഷ്യൻ, ദയയുള്ള മനുഷ്യൻ" അമിതാഭ് പറഞ്ഞു. സംഭവം അമിതാഭ് ഓർക്കുന്നത് ഇങ്ങനെ. "ഞങ്ങൾക്ക് സിലിഗുരിയിൽ ഒരു ഷോ ഉണ്ടായിരുന്നു, റാഫി സാബ് ആയിരുന്നു പ്രധാന ആകർഷണം.“ഞങ്ങൾ എല്ലാവരും, ഒരുപാട് മൈലുകൾ താണ്ടി; എയർപോർട്ടിലേയ്ക്ക് പാഞ്ഞു ചെന്നു . എയർപോർട്ടിലേയ്ക്ക് ചെന്നപ്പോൾ അദ്ദേഹം വിമാനത്തിൽ കയറിയതായാണ് അറിഞ്ഞത്. വിമാനം പറന്നുയരാൻ തയ്യാറെടുക്കുകയായിരുന്നു. എടിസിയോട് രണ്ട് മിനിറ്റ് സമയം അനുവദിച്ചു നൽകാൻ ഞങ്ങൾ അഭ്യർത്ഥിച്ചു; അവർ ഞങ്ങൾക്ക് അനുവാദം നൽകി. വിമാനത്തിനുള്ളിലേയ്ക്ക് ഓടിക്കയറിയ ഞങ്ങൾ, റാഫി സാബിനോട് കൈകൂപ്പിക്കൊണ്ട് കാലുപിടിച്ചു പറഞ്ഞു, 'സാബ്, രണ്ടാമത്തെ ദിവസം വരേണ്ടിയിരുന്ന ഗായകൻ വന്നിട്ടില്ല; താങ്കൾ ദയവായി ഒരു ദിവസം കൂടി നിൽക്കണം.'

Find out more: