ഭീകരർ സ്ഥലം സന്ദർശിച്ചുവെന്ന് റിപ്പോർട്ട്; ലഷ്കർ കമാൻഡർ സൈഫുള്ള കസൂരിയാണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് സംശയം! യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ സന്ദർശനവും ലഷ്കർ-ഇ-ത്വയ്ബയുടെ ഭീകരാക്രമണത്തിന് പ്രേരിപ്പിച്ച കാരണങ്ങളിൽ ഒന്നായിരിക്കാമെന്നും രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നു. കാശ്മീരിൽ ഭീകരാക്രമണത്തിന്റെ കാരണം ചർച്ചയാവുകയാണ്. കശ്മീരിനെ പാകിസ്ഥാന്റെ "ജീവരക്തം" എന്ന് വിശേഷിപ്പിച്ച പാക് സൈനിക മേധാവി ജനറൽ അസിം മുനീറിന്റെ പ്രസ്താവന ഈ ഭീകരാക്രമണത്തിന് പിന്നിലുണ്ടോ എന്ന് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുകയാണ്.ആറുപേരടങ്ങുന്ന തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.





ഭീകരവാദികൾക്ക് നാട്ടിലുള്ള ചില ആളുകളും സഹായം നൽകി എന്ന വാർത്തകളും ഈ മണിക്കൂറിൽ പുറത്തുവരുന്നുണ്ട്. ആക്രമണം നടത്തുന്നതിന് കുറച്ച് ദിവസം മുൻപ് അവർ സ്ഥലങ്ങൾ നിരീക്ഷിക്കുകയും ഏപ്രിൽ ആദ്യ ആഴ്ച ചില ഹോട്ടലുകളിൽ തീവ്രവാദികൾ നിരീക്ഷണം നടത്തിയതായി സൂചനയുണ്ടായിരുന്നു എന്നും ഉദ്യോഗസ്ഥർ പറയുന്നു. അതിനാൽ രഹസ്യാന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പഹൽഗാമിലെ ആക്രമണത്തിൽ ഇരയായവരോട് ഭീകരവാദികൾ 'കലിമ' ചൊല്ലാൻ ആവശ്യപ്പെട്ടു. 'കലിമ' ചൊല്ലാൻ കഴിയാത്തവരെ ഭീകരരെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിന്ദു വിരുദ്ധ പ്രസ്താവനകൾ പാകിസ്ഥാനിൽ നിന്ന് വരുന്ന തീവ്രവാദികളെ വീണ്ടും സംഘടിപ്പിക്കാനുള്ള തന്ത്രമാണെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നു.





വഖഫ് നിയമത്തിലെ മാറ്റങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ ഇതിന് ആക്കം കൂട്ടിയിരിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. റാവൽക്കോട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അബു മൂസ ഉൾപ്പെടെയുള്ള ലഷ്കർ കമാൻഡർമാരും സംശയ നിഴലിലാണ്. ഏപ്രിൽ 18-ന് മൂസ റാവൽക്കോട്ടിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. "ജിഹാദ് തുടരും, കശ്മീരിൽ തോക്കുകൾ നിറയൊഴിക്കും, തലകൾ വെട്ടും. കശ്മീരിലെ സ്ഥിരതാമസക്കാരല്ലാത്ത ആളുകൾക്ക് ഡൊമിസൈൽ സർട്ടിഫിക്കറ്റുകൾ നൽകി കശ്മീരിന്റെ ജനസംഖ്യാ മാറ്റാൻ ഇന്ത്യ ശ്രമിക്കുന്നു എന്നും അബു മൂസ ആരോപണം ഉന്നയിച്ചിരുന്നു.





 മുനീറിന്റെ പ്രകോപനപരമായ പ്രസംഗം, ഹിന്ദുക്കളോടും മുസ്ലീങ്ങളോടുമുള്ള വ്യത്യസ്ത സമീപനത്തെക്കുറിച്ചുള്ള പരാമർശങ്ങൾ എന്നിവ ലഷ്കർ-ഇ-ത്വയ്ബയുടെ മറവിൽ പ്രവർത്തിക്കുന്ന ടിആർഎഫ് (ദി റെസിസ്റ്റൻസ് ഫ്രന്റ്) പോലുള്ള സംഘടനകളെ പ്രേരിപ്പിച്ച് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

Find out more: