കേരളത്തിൽ കോവിഡ് വ്യാപനം കൂടുന്നു. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ അതീവ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികള്‍ക്കായി സംസ്ഥാന എല്ലാ മെഡിക്കൽ കോളേജുകളിലും ഇനി പ്ലാസ്മ ചികിത്സ നടത്തും. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സയ്ക്കായി എല്ലാ മെഡിക്കൽ കോളേജുകളിലും പ്ലാസ്മ ബാങ്കും സജ്ജീകരിക്കും. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രോഗികള്‍ക്ക് പോലും പ്ലാസ്മ ചികിത്സ വിജയകരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

 

 

 

  90 ശതമാനം പേരാണ് ഇത്തരത്തിൽ രക്ഷപ്പെട്ടത്. കൊവിഡ് രോഗമുക്തരായവരുടെ രക്തത്തിലെ പ്ലാസ്മ വേര്‍തിരിച്ചെടുത്ത് രോഗാവസ്ഥയിലുള്ളവര്‍ക്ക് കുത്തിവെക്കുന്ന രീതിയാണ് പ്ലാസ്മ ചികിത്സ എന്ന് അറിയപ്പെടുന്നത്.കൊവിഡ് കേസുകൾ വർധിച്ചതോടെ സംസ്ഥാനത്ത് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വർധിച്ചു. ദിനം പ്രതി കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും തിരിച്ചടിയാകുന്നുണ്ട്. നിലവിലെ സാഹചര്യം ആശങ്ക പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

 

 

  ബയോഎന്‍ടെക്കും ഫൈസറും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്സിന്‍ മൂന്ന് കോടി ഡോസാണ് ബ്രിട്ടന്‍ വാങ്ങുന്നത്. വല്‍നെവയുടെ വാക്സിന്‍ ആറ് കോടി ഡോസും വാങ്ങാന്‍ ധാരണയായി. പരീക്ഷണഘട്ടത്തിലുള്ള വാക്സിനുകള്‍ക്കാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇത്ര വലിയ കരാറുകളില്‍ എത്തിയിരിക്കുന്നത്. വാക്സിന്‍ സുരക്ഷിതവും അനുയോജ്യവുമാണെന്ന് തെളിയിക്കപ്പെട്ടാല്‍ നാല് കോടി ഡോസ് കൂടി വാങ്ങുമെന്നും കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. എത്ര തുകയ്ക്കാണ് കരാര്‍ ഒപ്പുവെച്ചതെന്ന് മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.

 

 

 

  നേരത്തെ 10 കോടി ഡോസ് വാക്സിന്‍ നിര്‍മിക്കാനായി ബ്രിട്ടീഷ് സര്‍ക്കാര്‍ അസ്ട്രസനെക കമ്പനിയുമായി കരാറിെത്തിയിരുന്നു. ഓക്സ്ഫഡ് യൂണിവേഴ്‍സിറ്റിയുമായി ചേര്‍ന്നാണ് അസ്ട്രസനെക വാക്സിന്‍ വികസിപ്പിക്കുന്നത്. മനുഷ്യരില്‍ പരീക്ഷിക്കുന്നതില്‍ ഏറ്റവും മുന്നേറിയതാണ് ഈ വാക്സിന്‍. അതേസമയം ആരോഗ്യ പ്രവർത്തകരിൽ രോഗബാധ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. രോഗബധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വർധിച്ചു.

 

 

 

  ഇതോടെ സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണത്തിലും വർധന തുടരുകയാണ്.സംസ്ഥാനത്ത് ഇന്ന് 528 പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് ബാധയുണ്ടായത്. ഇതിൽ 34 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം എറണാകുളം ജില്ലകളിൽ സമ്പർക്കത്തിലൂടെയുള്ള കേസുകൾ ഉയരുകയാണ്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 17 ആരോഗ്യ പ്രവര്‍ത്തകരുണ്ട്.

 

 

 

  ഡിഎസ്ഇ 29, ഐടിബിപി 4, കെഎൽഎഫ് 1 കെഎസ്ഇ 4 എന്നിങ്ങനെയും രോഗബാധ സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണത്തിലും വർധനയുണ്ടായി. 353 ഹോട്ട് സ്‌പോട്ടുകളാണ് നിലവിലുള്ളത്. 
  

Find out more: