സിലമ്പരശനും കമല ഹസ്സനും തകർത്തഭിനയിച്ച തഗ് ലൈഫ്!  നീണ്ട 38 വർഷത്തിന് ശേഷം മണിരത്‌നവും കമൽഹാസനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും. കാഴ്ചക്കാർ അമിത പ്രതീക്ഷയുമായി തിയേറ്ററിലേക്ക് പോയാൽ അവരെ കുറ്റം പറയാൻ കഴിയില്ല.  അടിസ്ഥാനപരമായി തഗ് ലൈഫ് സിനിമയുടെ ഭാഷ തമിഴാണെങ്കിലും കഥ നടക്കുന്നത് ഡൽഹിയിലാണ്. സാധാരണ തമിഴിൽ കവിഞ്ഞൊരു പേര് സിനിമയ്ക്ക് നൽകാറില്ലെങ്കിലും കഥയുടെ പശ്ചാതലം തമിഴല്ലാത്തതു കൊണ്ടായിരിക്കണം പേര് ഇംഗ്ലീഷിലേക്ക് മാറ്റിയത്. പഴയ ഡൽഹിയും പുതിയ ഡൽഹിയുമാണ് പശ്ചാതലത്തിലുള്ളതെങ്കിലും കഥയുടെ ചുറ്റുവട്ടം തമിഴാണ്. ഡൽഹിക്കു പുറമേ കഥ പറയാനുള്ള സൗകര്യത്തിനായിരിക്കണം ഇടക്ക് ഗോവയിലും ജയ്‌സാൽമീറിലും നേപ്പാളിലുമൊക്കെയായി പോയി വരുന്നുണ്ട്.
 മണിരത്‌നം, കമൽഹാസൻ, എ ആർ റഹ്മാൻ- പ്രേക്ഷകർക്ക് പ്രതീക്ഷവെക്കാൻ ഈ പേരുകൾ തന്നെ ധാരാളം.





 സിനിമയുടെ ആദ്യ പകുതി നൽകുന്ന കഥപറച്ചിൽ രീതിയും സുഖവും രണ്ടാം പകുതി കൈവിട്ടു പോകുന്നുണ്ട്. തമിഴിന്റെ കവിത തുളുമ്പുള്ള വരികളുള്ള ഗാനവും അതിന് എ ആർ റഹ്മാൻ നൽകിയ സംഗീതവും ഏതുതരം പ്രേക്ഷകരേയും 'കൊതിപ്പിക്കുന്നതാണ്.'
 അടിസ്ഥാനപരമായി തഗ് ലൈഫ് സിനിമയുടെ ഭാഷ തമിഴാണെങ്കിലും കഥ നടക്കുന്നത് ഡൽഹിയിലാണ്. സാധാരണ തമിഴിൽ കവിഞ്ഞൊരു പേര് സിനിമയ്ക്ക് നൽകാറില്ലെങ്കിലും കഥയുടെ പശ്ചാതലം തമിഴല്ലാത്തതു കൊണ്ടായിരിക്കണം പേര് ഇംഗ്ലീഷിലേക്ക് മാറ്റിയത്. പഴയ ഡൽഹിയും പുതിയ ഡൽഹിയുമാണ് പശ്ചാതലത്തിലുള്ളതെങ്കിലും കഥയുടെ ചുറ്റുവട്ടം തമിഴാണ്.





ഡൽഹിക്കു പുറമേ കഥ പറയാനുള്ള സൗകര്യത്തിനായിരിക്കണം ഇടക്ക് ഗോവയിലും ജയ്‌സാൽമീറിലും നേപ്പാളിലുമൊക്കെയായി പോയി വരുന്നുണ്ട്. മലയാളത്തിൽ നിന്നും മൂന്നു അഭിനേതാക്കൾ തഗ് ലൈഫിന്റെ ഭാഗമായിട്ടുണ്ട്. രംഗരാജ ശക്തിവേലിന്റെ സംഘത്തിലെ പത്രോസായി ജോജു ജോർജ്ജും പൊലീസുകാരൻ സാമുവേൽ റോയപ്പയായി ബാബുരാജും അന്നയെന്ന ചന്ദ്രയായി ഐശ്വര്യ ലക്ഷ്മിയും. അതിൽ ജോജുവിന്റെ കഥാപാത്രം പത്രോസ് താൻ മലയാളിയാണെന്നും കാഞ്ഞിരപ്പള്ളിക്കാരനാണെന്നും ഒരിടത്ത് പറയുന്നുണ്ട്. ഇന്ത്യൻ സിനിമാ ലോകത്തെ എണ്ണം പറഞ്ഞ അഭിനേതാക്കളിലൊരാളായ കമൽ ഹാസനിലെ നടനെ എടുത്തു കാണിക്കാവുന്ന രംഗങ്ങളൊന്നും തഗ് ലൈഫിലില്ലെങ്കിലും കമൽ ഹാസനെന്ന എഴുപതുകാരൻ നടത്തുന്ന ശാരീരിക പ്രകടനങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ല.





 സംഘട്ടന രംഗങ്ങളിലും ശാരീരികാധ്വാനം ആവശ്യമായ ഭാഗങ്ങളിലുമെല്ലാം യുവാവിന്റെ ചുറുചുറുക്കാണ് അദ്ദേഹം പ്രകടമാക്കുന്നത്.ഡൽഹിയിലെ രണ്ട് ഗുണ്ടാ വിഭാഗങ്ങൾ തമ്മിലുള്ള കുടിപ്പകയിലാണ് ജീവിതം 'തഗ്ഗ്' ആകുന്നത്. സ്വാഭാവികമായും ഗുണ്ടാ സംഘത്തിൽ ഒരു വിഭാഗം നെറികേടുള്ളവരും മറ്റേ വിഭാഗം നേരും നെറിയുമുള്ളവരുമാണ്.ഗുണ്ടാ സംഘങ്ങൾക്കിടയിലെ കുടിപ്പക പരസ്പരം ഏറ്റുമുട്ടുന്നതിലും പൊലീസുകാർക്ക് ഒറ്റിക്കൊടുക്കുന്നതിലേക്കുമെല്ലാം എത്തുന്നുണ്ട്. അത്തരമൊരു ഒറ്റിനിടയിലെ വെടിവെയ്പ് അമറെന്ന ഏഴുവയസ്സുകാരനും അവന്റെ സഹോദരി നാലുവയസ്സുകാരി ചന്ദ്രയ്ക്കും അവരുടെ അപ്പനെ നഷ്ടപ്പെടുത്തുന്നു. സഹോദരിയെ കാണാതെ വിഷമിക്കുന്ന അമറിനെ തന്നോടൊപ്പം കൂട്ടുന്ന ശക്തിവേൽ പെങ്ങളെ കാണിച്ചുകൊടുക്കുമെന്ന് വാക്കുകൊടുക്കുകയും അതിനായി അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്.




 പുതുമ അവകാശപ്പെടാനില്ലാത്തതാണ് കഥയെങ്കിലും സിനിമയുടെ മേക്കിംഗിലും സംവിധാന മികവിലും മണിരത്‌നം പരമാവധി ചെയ്തിട്ടുണ്ട്. കമൽ ഹാസനും മണിരത്‌നവും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. സിലമ്പരസനും ജോജു ജോർജ്ജും അഭിരാമിയും തങ്ങളുടെ അമരനേയും പത്രോസിനേയും ജീവയേയും മികവുറ്റ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. നാസറിന്റെ മാണിക്കം അദ്ദേഹത്തിന്റെ പതിവ് രീതിയിലുള്ള കഥാപാത്രം തന്നെയാണ്. ചെറിയ സമയം മാത്രമേ സ്‌ക്രീനിലുള്ളുവെങ്കിലും മലയാളത്തിൽ കാണാത്തൊരു കഥാപാത്ത്രതെയാണ് ബാബുരാജ് കൈകാര്യം ചെയ്തിരിക്കുന്നത്.

Find out more: