ഫാന്റസിയിലൊരു ലൗലി! വൈക്കം മുഹമ്മദ് ബഷീർ ചോദിക്കുന്ന ഈ ചോദ്യം വളരെ തന്മയത്വത്തോടെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. അന്തംവിട്ടും ആശങ്കയോടെയുമാണ് മമ്മൂട്ടി ബഷീറിനെ ഈ ചോദ്യത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. അതുപോലൊന്നാണ് ലൗലിയിൽ മാത്യു തോമസിന്റെ ബോണിയും ചെയ്തിരിക്കുന്നത്. തന്നെ ജയിലിൽ നിന്നും ജാമ്യത്തിൽ പുറത്തേക്ക് വിടുമ്പോൾ ബോണിയുടെ മുഖത്തും ഭാവങ്ങളിലുമുണ്ട് അതേ ചോദ്യം- ഹു വാണ്ട്‌സ് ഫ്രീഡം. വ്യത്യസ്തമായൊരു കഥയും അതിലേക്ക് ത്രി ഡിയും ആനിമേഷനും ചേർത്ത് ഫാന്റസിയിലൊരുക്കിയ ട്രീറ്റ്‌മെന്റാണ് ലൗലി എന്ന സിനിമ. തന്റെ ശിക്ഷാ കാലാവധി അവസാനിച്ചിരിക്കുന്നു, ജയിലിൽ നിന്നും പുറത്തേക്ക് വിട്ടിരിക്കുന്നുവെന്ന് ജയിലർ സർപ്രൈസായി പറയുമ്പോൾ 'ഹു വാണ്ട്‌സ് ഫ്രീഡം' എന്ന് ചോദിക്കുന്ന കഥാപാത്രം മതിലുകളിലുണ്ട്. വ്യത്യസ്തമായ കഥാതന്തു സ്വീകരിച്ചാണ് ലൗലി ചെയ്തിരിക്കുന്നത്.
ലൗലി എന്ന ഈച്ചയും തന്റേതല്ലാത്ത കുറ്റത്തിന് റിമാന്റിലാകുന്ന യുവാവും തമ്മിൽ ജയിലിനകത്ത് സൗഹൃദത്തിലാകുന്നതാണ് ഈ സിനിമ. സംസാരിക്കുന്ന ഈച്ചയാണ് ലൗലി. എന്നാൽ ഈച്ചയുടെ സംസാരം ബോണിക്കല്ലാതെ മറ്റാർക്കും കേൾക്കാനുമാവില്ല. സിനിമയുടെ ഈ എലിമെന്റാണ് കുട്ടികളെ കൂടുതൽ ആസ്വദിപ്പിക്കുക. എന്നാൽ ബോണി ജയിലിലേക്ക് പോകുന്ന കാരണം കുട്ടികളുമായി തീരെ സംവദിക്കുന്നതല്ല. സമൂഹത്തെ സംബന്ധിച്ചിടത്തോളം ലൗലി ഉയർത്തുന്ന ചില കാതലായ ചോദ്യങ്ങളും വിഷയങ്ങളുമുണ്ട്. അത് മുതിർന്നവരെ ഉദ്ദേശിച്ചുള്ളതുമാണ്.ലൗലിയുടെ അത്ഭുതങ്ങളിലൊന്ന് വെള്ളിത്തിരയിൽ ഉണ്ണിമായ പ്രസാദിന്റെ 'അസാന്നിധ്യത്തിലുള്ള സാന്നിധ്യ'മാണ്. സിനിമയുടെ ടൈറ്റിൽ കാർഡിൽ ലൗലി എന്ന കഥാപാത്രത്തിന് നേരെ ഉണ്ണിമായ പ്രസാദിന്റെ പേരാണ് കാണുകയെങ്കിലും സിനിമയിലൊരിടത്തും അവർ പ്രത്യക്ഷപ്പെടുന്നില്ല.
ലൗലിയുടെ ചിത്രീകരണവേളയിൽ ലൗലി എന്ന ഈച്ചയായി ഉണ്ണിമായ പ്രസാദാണ് ഡമ്മി വേഷം ചെയ്തത്. പിന്നീട് ആനിമേഷനിലാണ് ഈച്ച കഥാപാത്രമായി രംഗത്തെത്തിയത്. സംവിധായകൻ ആഷിഖ് അബുവാണ് ലൗലിയുടെ ക്യാമറ ചെയ്തിരിക്കുന്നത്. ആറുമാസം മുമ്പ് പുറത്തിറങ്ങിയ തന്റെ തന്നെ സംവിധാന സംരംഭമായ റൈഫിൾ ക്ലബ്ബിനു വേണ്ടിയും ആഷിഖ് അബു ക്യാമറ ചലിപ്പിച്ചിരുന്നു. ലൗലിയുടെ മികവുകളിലൊന്ന് ആഷിഖ് അബുവിന്റെ ക്യാമറയാണ്.ലൗലിയുടെ എടുത്തു പറയാവുന്ന മറ്റൊരു സംഘമാണ് ആനിമേഷനും ത്രി ഡിയും ഒരുക്കിയവർ. സിനിമയുടെ കഥ ത്രി ഡി സവിശേഷതകൾ ആവശ്യപ്പെടുന്നില്ലെങ്കിലും ഈച്ച പ്രധാന കഥാപാത്രങ്ങളിലൊന്നായതിനാലും കൂടുതൽ സൂക്ഷ്മമായും കൗതുകകരമായും അവതരിപ്പിക്കാനുമായിരിക്കണം അണിയറ പ്രവർത്തകർ ത്രി ഡി ഇഫക്ട് തെരഞ്ഞെടുത്തത്.
ടൈറ്റിൽ രംഗങ്ങളിലെ ത്രി ഡി, ആനിമേഷൻ ഇഫക്ടുകൾ കഴിഞ്ഞാൽ സിനിമയുടെ നാൽപ്പത്തിയഞ്ചാം മിനുട്ടിലാണ് ത്രി ഡി അനുഭവം കാഴ്ചക്കാരിലേക്ക് എത്തുന്നത്.
ചെറിയ ചില സംഭവങ്ങൾ കോർത്തിണക്കിയും രണ്ടോ മൂന്നോ കഥകൾ സമാന്തരമായി പറഞ്ഞുമാണ് ലൗലി മുന്നോട്ടു പോകുന്നത്. ന്യൂജെൻ പിള്ളേരുടെ ചിന്തകളിലേക്കും പ്രവർത്തികളിലേക്കും അവരുടെ തൊട്ടുമുമ്പുള്ള തലമുറയുടെ ചിന്താരീതികൾ കൂടി കോർത്തിണക്കി, എന്നാൽ ജെൻസി പിള്ളേരെന്നാൽ എന്തോ വലിയ സംഭവമോ അപരാധമോ ആക്കാതെ അവതരിപ്പിച്ചിരിക്കുന്നു സിനിമ.സമൂഹത്തെ സംബന്ധിച്ചിടത്തോളം ലൗലി ഉയർത്തുന്ന ചില കാതലായ ചോദ്യങ്ങളും വിഷയങ്ങളുമുണ്ട്. അത് മുതിർന്നവരെ ഉദ്ദേശിച്ചുള്ളതുമാണ്.
ദിലീഷ് കരുണാകരൻ രചനയും സംവിധാനവും നിർമിച്ച ലൗലി എന്ന സിനിമ ആനിമേഷൻ ത്രി ഡി സാങ്കേതികതകൾ ചേർത്തതിനാൽ കുട്ടികളുടെ സിനിമയാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഈ ചിത്രത്തിൽ കുട്ടികളെ ആകർഷിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ടെങ്കിലും സിനിമ കുട്ടികൾക്ക് വേണ്ടയുള്ളതല്ല. ചില ഭാഗങ്ങളാകട്ടെ ആനിമേഷൻ ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുമെങ്കിലും പൂർണമായും മുതിർന്നവർക്കു വേണ്ടിയുള്ളതുമല്ല.
Find out more: