ശബരിമല വിമാനത്താവളം; മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി! പദ്ധതി സർക്കാരിൻ്റെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി നടപ്പാക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് മറുപടി നൽകി. ശബരിമല വിമാനത്താവളം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ശബരിമല വിമാനത്താവളം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ട ജില്ലയിലെ പ്രവാസി മലയാളികൾക്കും ശബരിമല തീർഥാടകർക്കും പദ്ധതി ഗുണം ചെയ്യുമെന്നാണ് സർക്കാർ കണക്കു കൂട്ടുന്നത്. എന്നാൽ പദ്ധതി സംബന്ധിച്ച് സിവിൽ വ്യോമയാന മേഖലയുടെ നിയന്ത്രണമുള്ള ഡിജിസിഐ എതിർപ്പ് ഉയർത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി.





   സംസ്ഥാനത്തെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് സർക്കാർ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയിൽ വിഭാവനം ചെയ്യുന്നത്. വിമാനത്താവളത്തിൻ്റെ സാങ്കേതിക, സാമ്പത്തിക സാധ്യതകളെപ്പറ്റിയും പാരിസ്ഥിതിക ആഘാതത്തെപ്പറ്റിയും പഠിക്കാൻ ഇതേ ഏജൻസിയെ തന്നെയാണ് നിയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. റിപ്പോർട്ടിന്മേൽ കേന്ദ്രസർക്കാർ ആവശ്യപ്പെട്ട കാര്യങ്ങൾക്ക് മറുപടി നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. "മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിച്ചിട്ടുള്ളത്." മുഖ്യമന്ത്രി പറഞ്ഞു.ലൂയിസ് ബർഗർ കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി തയ്യാറാക്കിയ പ്രാഥമിക പഠന റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിനു സമർപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര മന്ത്രാലയം ചില വിശദീകരണങ്ങൾ തേടിയിട്ടുണ്ട്.





   രാജ്യത്ത് ചെറുവിമാനത്താവളങ്ങൽ നിർമിച്ച് വ്യോമഗതാഗതം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ ഉഡാൻ പദ്ധതി പുതിയ വിമാനത്താവളത്തിന് ഗുണകരമാകുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. പ്രതിവർഷം മൂന്ന് കോടിയോളം തീർഥാടകർ എത്തുന്ന ശബരിമലയിലേയ്ക്കുള്ള യാത്രയ്ക്ക് പുതിയ വിമാനത്താവളം സഹായകമാകുമെന്നും ഇതരസംസ്ഥാന തീർഥാടകർ വിമാനത്താവളം കൂടുതലായി ഉപയോഗപ്പെടുത്തിയാൽ പദ്ധതി ലാഭത്തിലാകുമെന്നും സർക്കാർ കരുതുന്നു. അതേസമയം, ഇവിടെ വിമാനത്താവളം നിർമിച്ചാലും കോഴിക്കോടും കണ്ണൂരും പോലെ ടേബിൾ ടോപ്പ് വിമാനത്താവളമായിരിക്കുമെന്നും നിർമാണത്തിനായി സ്ഥലം തികയുമോ എന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ ബിജെപി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ശബരിമല തീർഥാടകരെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് അഞ്ചാമതൊരു അന്താരാഷ്ട്ര വിമാനത്താവളം ഗ്രീൻഫീൽഡ് പദ്ധതിയായി നിർമിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. 





 എന്നാൽ ഇതുസംബന്ധിച്ച് സമർപ്പിച്ച് പ്രാഥമിക പഠന റിപ്പോർട്ടിൽ ഡിജിസിഎ ആശങ്ക രേഖപ്പെടുത്തുകയായിരുന്നു. വിമാനത്താവളം നിർ‍മിക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ പ്രത്യേകത സംബന്ധിച്ചും ഇക്കാര്യങ്ങൾ എങ്ങനെ മറികടക്കുമെന്നുമായിരുന്നു ചോദ്യം. പദ്ധതിയുടെ ഭൂമിയേറ്റെടുക്കലിനും വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിനും കെഎസ്ഐഡിസിയെയാണ് നോഡൽ ഏജൻസിയായി നിയമിച്ചിട്ടുള്ളത്. പദ്ധതിയ്ക്ക് 2017ൽ തന്നെ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നുവെന്ന് മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനാണ് മറുപടി സഭയിൽ വായിച്ചത്.

Find out more: