ഇനി പാർട്ടിയിൽ സജീവം; അനിൽ ആൻറണി ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടു! മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻറണിയുടെ മകനായ അനിൽ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. മോദിയുമായി കൂടിക്കാഴ്ച നടത്തിയ വിവരം അനിൽ ആൻറണി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. പാർലമെൻറിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി അനിൽ ആൻറണി. മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ, ഇന്ത്യ അഭൂതപൂർവമായ വളർച്ചയിലാണെന്ന് അനിൽ ആൻറണി മോദിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ട്വീറ്റ് ചെയ്തു. അനിൽ ആൻറണി ബിജെപിയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുമെന്നാണ് റിപ്പോർട്ട്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും അനിൽ ആൻറണിയ്ക്ക് പാർട്ടി അംഗത്വം നൽകുമ്പോൾ ബിജെപി ആസ്ഥാനത്തുണ്ടായിരുന്നു. പാർട്ടി പ്രവേശനത്തിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയെയും അനിൽ നേരിൽ കണ്ടിരുന്നു. ബിജെപിയിൽ ചേർന്നശേഷം ഇതാദ്യമായാണ് അനിൽ ആൻറണി പ്രധാനമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ കൊച്ചിയിൽ യുവം വേദിയിൽ മോദിക്കൊപ്പം അനിൽ ആൻറണിയും പങ്കെടുത്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് അനിൽ ആൻറണി ബിജെപിയിൽ ചേർന്നത്. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽനിന്നാണ് അനിൽ പാർട്ടി അംഗത്വം സ്വീകരിച്ചത്. മോദിക്കെതിരായ ബിബിസി ഡോക്യുമെൻററിക്കെതിരെ പ്രതികരിച്ചതോടെയാണ് കോൺഗ്രസ് നേതൃത്വവുമായി അനിൽ തെറ്റുന്നത്.
കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്ന അനിൽ മോദിയെ പരസ്യമായി പിന്തുണച്ചതിന് ശേഷമാണ് കോൺഗ്രസ് അംഗത്വം ഉപേക്ഷിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും അനിൽ ആൻറണിയ്ക്ക് പാർട്ടി അംഗത്വം നൽകുമ്പോൾ ബിജെപി ആസ്ഥാനത്തുണ്ടായിരുന്നു. പാർട്ടി പ്രവേശനത്തിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയെയും അനിൽ നേരിൽ കണ്ടിരുന്നു.
ബിജെപിയിൽ ചേർന്നശേഷം ഇതാദ്യമായാണ് അനിൽ ആൻറണി പ്രധാനമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ കൊച്ചിയിൽ യുവം വേദിയിൽ മോദിക്കൊപ്പം അനിൽ ആൻറണിയും പങ്കെടുത്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് അനിൽ ആൻറണി ബിജെപിയിൽ ചേർന്നത്. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽനിന്നാണ് അനിൽ പാർട്ടി അംഗത്വം സ്വീകരിച്ചത്.
Find out more: