ഭൂമി ഏറ്റെടുക്കൽ 92 ശതമാനം പൂർത്തിയായെന്ന് മുഖ്യമന്ത്രി! ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി സംസ്ഥാന സർക്കാർ 5311കോടി രൂപ ദേശീയ പാത അതോറിറ്റിക്ക് ഇതുവരെ നൽകിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ 25 ശതമാനം തുകയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ പാത 66-ൻ്റെ വികസനത്തിന് ആവശ്യമായ 91.77 ശതമാനം ഭൂമി ഏറ്റെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ."2016-11 കാലഘട്ടത്തിൽ എങ്ങുമെത്താതെ മുടങ്ങിക്കിടന്നിരുന്ന ഈ പദ്ധതി യാഥാർത്ഥ്യമായത് കേരളത്തിൻ്റെ വികസനത്തിന് അത് അനിവാര്യമാണെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻ്റെ ഉറച്ച ബോധ്യവും നടപ്പാക്കണമെന്ന നിശ്ചയദാർഢ്യവും കാരണമാണ്.






   സ്ഥലം വിട്ടു നൽകുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ തുകയുടെ 25 ശതമാനം വഹിക്കാൻ സർക്കാർ തീരുമാനിക്കുകയും അർഹരായ എല്ലാവർക്കും അതു ലഭിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്തു. അതേ തുടർന്ന്, തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ നടന്ന ശ്രമങ്ങൾ പരാജയപ്പെട്ടു. ജനങ്ങൾ സർക്കാരിനൊപ്പം നിൽക്കുകയും ചെയ്തു." മുഖ്യമന്ത്രി പറഞ്ഞു.ദേശീയ പാത 66-ൻ്റെ വികസനത്തിനാവശ്യമായ 1076.64 ഹെക്ടർ ഭൂമിയിൽ 988.09 ഹെക്ടർ (91.77%) ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 25 ശതമാനം സംസ്ഥാന സർക്കാറാണ് വഹിക്കുന്നത്. അതിനായി ഇതുവരെ 5311 കോടി രൂപ സംസ്ഥാന സർക്കാർ ദേശീയ പാത അതോറിറ്റിക്ക് നൽകി. ജനകീയ വികസനത്തിൻ്റെ ബദൽ മാതൃകയായി ദേശീയ പാത-66-ൻ്റെ വികസനം ചരിത്രത്തിൽ അടയാളപ്പെടുത്തും. 





  പദ്ധതി പൂർത്തിയാകുന്നതോടെ ഗതാഗത സൗകര്യങ്ങളിലുണ്ടാകുന്ന മാറ്റം കേരളത്തിൻ്റെ സർവോന്മുഖമായ വികസനത്തിനു കൂടുതൽ ഊർജ്ജം പകരും- മുഖ്യമന്ത്രി വ്യക്തമാക്കി.അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ സ്വപ്നപദ്ധതിയാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. അതേസമയം കേരള സർക്കാർ വിഭാവനം ചെയ്യുന്ന സിൽവർലൈൻ അതിവേഗ പാതയ്ക്ക് ബദൽ നിർദേശവുമായി കോൺഗ്രസ്. പദ്ധതിയ്ക്കു മുന്നോടിയായി നടത്തുന്ന സ‍ർവേയ്ക്കെതിരെ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തു പലയിടത്തും സമരം നടക്കുന്നതിനിടയിലാണ് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ പുതിയ നിർദേശം. 




  പുതിയ ഗ്രീൻഫീൽഡ് റെയിൽപാതയ്ക്ക് പകരമായി കേരളത്തെ വടക്കു നിന്നു തെക്കോട്ട് ബന്ധിപ്പിക്കുന്ന പുതിയ വിമാന സർവീസ് ശൃംഖലയാണ് സുധാകരൻ മുന്നോട്ടു വെക്കുന്നത്. യൂട്യൂബ് മുഖേന സംപ്രേഷണം ചെയ്യുന്ന ലെറ്റ്സ് ടോക്ക് പൊളിറ്റിക്സ് പരിപാടിയിലായിരുന്നു കെ സുധാകരൻ തൻറെ പുതിയ നിർദേശം അവതരിപ്പിച്ചത്.  ഫ്ലൈ ഇൻ കേരള എന്നാണ് കെ സുധാകരൻ പുതിയ പദ്ധതിയെ വിശേഷിപ്പിച്ചത്. കേരള സർക്കാരിനു സ്വന്തമായി ഏതാനും വിമാനങ്ങൾ വാങ്ങി വിവിധ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്താമെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. സിൽവർലൈനിനു നിർമാണച്ചെലവ് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ പോകുമെങ്കിലും വിമാന സർവീസ് പദ്ധതി ആയിരം കോടി രൂപയിൽ താഴെ യാഥാർഥ്യമാക്കാമെന്നും സുധാകരൻ പറഞ്ഞു.


Find out more: