പൗരത്വ നിയം എന്ന് നടപ്പിലാകും? അറിയാം ചിലത്! നിയമം നടപ്പാക്കുന്ന ഘട്ടത്തിലാണ് കൊവിഡ് വന്നത്. അതിനാൽ ചട്ടങ്ങൾ പൂ‍ർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും നിയമം നടപ്പാക്കുന്നത് വൈകിയത് അതിനാലാണെന്നും അമിത് ഷാ വ്യക്തമാക്കി. കൊവിഡ് വാക്സിൻ വന്നാലുടൻ പൗരത്വ നിയമം നടപ്പാക്കുമെന്ന് അമിത് ഷാ.പശ്ചിമ ബംഗാളിലെ നിയമസഭാ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ സന്ദ‍ർശനം. രണ്ട് ദിവസത്തെ സന്ദ‍ർശനത്തിലാണ് അമിത് ഷാ ശനിയാഴ്ച ബംഗാളിലെത്തിയത്. തൃണമൂൽ കോൺഗ്രസ് നേതാവും മമതയുടെ അടുപ്പമുണ്ടായിരുന്ന നേതാവുമായ ശുഭേന്ദു അധികാരി അടക്കം 10 എംഎൽഎമാരും ഒരു എംപിയും അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപി അംഗത്വമെടുത്തു.ബംഗ്ലാദേശിൽ നിന്നുള്ള ആളുകളുടെ കടന്നുകയറ്റത്തിൽ നിന്നും ആക്രമ രാഷ്ട്രീയത്തിൽ നിന്നും അഴിമതിയിൽ നിന്നും പശ്ചിമ ബംഗാളിലെ ജനങ്ങൾ മോചനം ആഗ്രഹിക്കുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു. 



അതേസമയം നരേന്ദ്ര മോദി സർക്കാരിൻ്റെ വിവാദ കർഷക നിയമത്തിനെതിരെ ഡൽഹിയിൽ കർഷകർ സമരം ചെയ്യുന്നതിനിടെ ബംഗാളിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കർഷകൻ്റെ വീട്ടിൽ തറയിലിരുന്ന് ഭക്ഷണം കഴിച്ച നടപടിയിൽ വ്യാപക വിമർശനം.കർഷകരെ അനുനയിപ്പിക്കാനുള്ള ലക്ഷ്യത്തിൻ്റെ ഭാഗമായിട്ടാണ് അമിത് ഷാ കർഷകൻ്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുകയും ആ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതെന്നും പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചിരുന്നു. സമരം ചെയ്യുന്ന കർഷകരെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്‌താവനകൾ നടത്തിയവർ ബംഗാളിലെത്തുമ്പോൾ കർഷകരുടെ വീടുകളിലെത്തി 'ഷോ' കാണിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് പറഞ്ഞു.രണ്ട് ദിവസത്തെ സന്ദർശനത്തിന് ബംഗാളിലെത്തിയ അമിത് ഷാ ശനിയാഴ്‌ച സനാതൻ സിങ് എന്ന കർഷകൻ്റെ വീട്ടിൽ നിന്നാണ് ഉച്ചഭക്ഷണം കഴിച്ചത്. 



തറയിലിരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ അമിത് ഷാ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഇതോടെ ചിത്രത്തിന് താഴെ കമൻ്റുകളും വിമർശനങ്ങളും ശക്തമായി.കർഷക ബില്ലിനെതിരെ ശബ്‌ദമുയർത്തുന്നവർ കർഷകരല്ലെന്നും അവർ രാജ്യ വിരുദ്ധരാണെന്നുമാണ് കേന്ദ്രം ആവർത്തിക്കുന്നത്. പിന്നെ എന്തിനാണ് ഇവർ ഇതേ കർഷകരുടെ വീടുകളിലെത്തി ഭക്ഷണം കഴിക്കുന്നതെന്നും വിമർശകർ ചോദിച്ചു. മണ്ണ് കൊണ്ട് പണിത സനാതൻ സിങിൻ്റെ വീടിൻ്റെ ചിത്രങ്ങൾ അമിത് ഷാ പുറത്തുവിട്ടിരുന്നു. ബ്രാഹ്‌മണർ അടക്കമുള്ളവരെ കൊണ്ട് ഭക്ഷണം പാചകം ചെയ്യിച്ച് കർഷകരുടെയും ദളിത് വിഭാഗങ്ങളിൽ നിന്നുള്ളവരുടെയും വീടുകളിൽ നിന്ന് ഭക്ഷണം കഴിച്ചുവെന്ന ബിജെപി നേതാക്കളുടെ പ്രചാരണം മുൻപും വിവാദങ്ങളിൽ അകപ്പെട്ടിരുന്നു.

Find out more: