ആലുവയിലെ പീഡനം; പ്രതി ക്രിസ്റ്റലിനെ കൂടാതെ അന്വേഷണം മറ്റു ചിലരിലേക്കും വ്യാപിക്കുന്നു! സംഭവത്തെ തുടർന്ന് കൂടുതൽ പേരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തേക്കും.  കൊച്ചി നഗരത്തിൽ ഇത്തരത്തിൽ കുട്ടികൾക്കെതിരെയോ സ്ത്രീകൾക്കെതിരെയോ അതിക്രമം നടത്തുന്നവരെ കണ്ടെത്തി കർശനമായ നടപടി സ്വീകരിക്കുമെന്ന് ആലുവ ഡിവൈഎസ്പി അറിയിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി ക്രിസ്റ്റൽ രാജിൻറെ സുഹ്യത്തുകളിലേക്കും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സുഹൃത്തുകൾ ആരെങ്കിലും ഇയാളെ കൃത്യം നടത്താൻ സഹായിച്ചിരുന്നോ എന്നത് അടക്കമാണ് പോലീസ് അന്വേഷിക്കുന്നത്. അതേസമയം, പ്രതി ക്രിസ്റ്റൽ രാജിനെതിരെ വീണ്ടും പോക്സോ ചുമത്തി പെരുമ്പാവൂർ പോലീസും കേസെടുത്തു. 




    ഈ കേസിലും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. ആലുവയിലേതിന് സമാനമായി മോഷ്ടിക്കാനെത്തിയ പ്രതി വീട്ടിലെ കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ക്രിസ്റ്റൽ രാജിനെതിരെ പെരുമ്പാവൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. കേസുമായി ബന്ധപ്പെട്ട് ക്രിസ്റ്റലിൻറെ രണ്ട് സുഹൃത്തുക്കൾ നിലവിൽ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവർ വഴിയാണ് പ്രതി മോഷണമുതൽ വിൽക്കുന്നതെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രതി ക്രിസ്റ്റൽ അന്ന് രാത്രി കുട്ടിയുടെ വീട്ടിൽ എത്തിയതും മോഷണം ലക്ഷ്യമിട്ടാണെന്ന് ആലുവ പോലീസ് പറഞ്ഞു. അതിനിടെയാണ് പെൺകുട്ടിയെ തട്ടികൊണ്ടുപോയതും പീഡിപ്പിച്ചതും. ക്രിസ്റ്റലിൻറെ സഞ്ചിയിൽ പലയിടങ്ങളിൽനിന്ന് മോഷ്ടിച്ച എട്ട് മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. 





   രാത്രി രണ്ടുമണിയോടെ ആലുവയിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി ജനലിലൂടെ അകത്തേക്ക് കൈ കടത്തി വാതിൽ തുറന്നശേഷം അവിടെ കിടന്ന മൊബൈൽ ഫോണാണ് ആദ്യം എടുത്തത്. കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ഏഴ് ദിവത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പോലീസിൻറെ അപേക്ഷ എറണാകുളം പോക്സോ കോടതി നാളെ പരിഗണിക്കും. വാഹന മോഷണ കേസിലും പ്രതിയാണ് ക്രിസ്റ്റൽ രാജ്. ആലുവയിലും പെരുമ്പാവൂരിലും നിത്യസന്ദർശകനായ ക്രിസ്റ്റൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ സുപരിചിതൻ കൂടിയാണ്.




കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി ക്രിസ്റ്റൽ രാജിൻറെ സുഹ്യത്തുകളിലേക്കും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സുഹൃത്തുകൾ ആരെങ്കിലും ഇയാളെ കൃത്യം നടത്താൻ സഹായിച്ചിരുന്നോ എന്നത് അടക്കമാണ് പോലീസ് അന്വേഷിക്കുന്നത്. അതേസമയം, പ്രതി ക്രിസ്റ്റൽ രാജിനെതിരെ വീണ്ടും പോക്സോ ചുമത്തി പെരുമ്പാവൂർ പോലീസും കേസെടുത്തു. ഈ കേസിലും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. ആലുവയിലേതിന് സമാനമായി മോഷ്ടിക്കാനെത്തിയ പ്രതി വീട്ടിലെ കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ക്രിസ്റ്റൽ രാജിനെതിരെ പെരുമ്പാവൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. കേസുമായി ബന്ധപ്പെട്ട് ക്രിസ്റ്റലിൻറെ രണ്ട് സുഹൃത്തുക്കൾ നിലവിൽ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവർ വഴിയാണ് പ്രതി മോഷണമുതൽ വിൽക്കുന്നതെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രതി ക്രിസ്റ്റൽ അന്ന് രാത്രി കുട്ടിയുടെ വീട്ടിൽ എത്തിയതും മോഷണം ലക്ഷ്യമിട്ടാണെന്ന് ആലുവ പോലീസ് പറഞ്ഞു. അതിനിടെയാണ് പെൺകുട്ടിയെ തട്ടികൊണ്ടുപോയതും പീഡിപ്പിച്ചതും. 

Find out more: