
ഒപ്പം ഡാറ്റ സുരക്ഷിതത്വത്തിന്റ കാര്യത്തിൽ ഇന്ത്യൻ നിയമങ്ങൾ പൂർണമായും ഉൾക്കൊണ്ടാണ് പബ്‌ജി മൊബൈൽ ഇന്ത്യയുടെ വരവ് എന്ന് പബ്‌ജി കോർപറേഷൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി.പബ്‌ജി കോർപറേഷൻ ആണ് പുതിയ ഗെയിം ആയ 'പബ്‌ജി മൊബൈൽ ഇന്ത്യ'-യുടെ വരവ് പ്രഖ്യാപിച്ചത്. പ്രാദേശിക ആവശ്യങ്ങളും, വികാരങ്ങളും മാനിച്ച് മാറ്റങ്ങൾ വരുത്തിയാണ് പബ്‌ജി മൊബൈൽ ഇന്ത്യ ഗെയിം അവതരിപ്പിക്കുക. കഥാപാത്രങ്ങളുടെ വസ്ത്രധാരണത്തിലും പശ്ചാത്തലത്തിലും ഈ മാറ്റങ്ങളുണ്ടാകും. ഒപ്പം കുട്ടികളിൽ ഗെയിമിന്റെ ഉപഭോഗം കൂടാതിരിക്കാൻ ഒരു പുതിയ ഫീച്ചറും പബ്‌ജി കോർപറേഷൻ ഒരുക്കുന്നുണ്ട്.ഇന്ത്യൻ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ പബ്‌ജി ഗെയിമിന്റെ മറവിൽ ചൈനയിലേക്ക് ചോരുന്നു എന്ന സംശയം പൂർണമായും ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ ഓഡിറ്റുകളും പുത്തൻ ഗെയിമിലുണ്ടാകും എന്ന് പബ്‌ജി കോർപറേഷൻ വ്യക്തമാക്കുന്നു.
തങ്ങളുടെ പക്കലുള്ള ഉപഭോക്താക്കളുടെ വിവരങ്ങൾ പൂർണമായും സുരക്ഷിതമാണ് എന്നും പബ്‌ജി കോർപറേഷൻ വാർത്താകുറിപ്പിൽ പറഞ്ഞു.ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻകോർ ഗെയിംസ് ആണ് ഫൗജി (ഹിന്ദിയിൽ സൈന്യം, പട്ടാളക്കാരൻ എന്ന അർത്ഥമുള്ളത് യാദൃശ്ചികമല്ല.) ഗെയിം തയ്യാറാക്കുന്നത്. അടുത്തിടെ ഗെയിമിന്റെ ആദ്യ ടീസറും പുറത്ത് വിട്ടു. ഒരു മിനിറ്റ് ദൈർഖ്യമുള്ള ടീസറിൽ ആക്ഷൻ സീനുകളും ഇന്ത്യ, ചൈനീസ് ജവാന്മാർ തമ്മിലുള്ള സംഘട്ടനവും പ്രമേയമാകുന്നുണ്ട്.
പുതിയ ഗെയിം കൂടാതെ ഇന്ത്യയിൽ ഒരു ഓഫീസിൽ തുടങ്ങാനും പബ്‌ജി കോർപറേഷൻ പദ്ധതിയിട്ടിട്ടുണ്ട്. ഏകദേശം 100 പേർക്ക് ഈ ഓഫീസിന് കീഴിൽ തൊഴിൽ ലഭിക്കും. പ്രധാനമന്ത്രിയുടെ ആത്മനിർഭർ സംരംഭത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഫൗജി ഗെയിം തയ്യാറാക്കുന്നത് എന്ന് ഗെയ്‌മറും എൻകോർ ഗെയിംസ് സഹ സഹസ്ഥാപകൻ വിശാൽ ഗോണ്ടൽ വ്യകത്മാക്കിയിട്ടുണ്ട്. ഷൂട്ടിംഗ് ഗെയിം ആയ ഫൗജിയുടെ ആദ്യ ലെവലിൽ ഗാൽവൻ താഴ്വര ആയിരിക്കും പശ്ചാത്തലം എന്ന് റിപ്പോർട്ടുകളുണ്ട്. ഗെയിം വഴി ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ഇന്ത്യൻ സൈന്യത്തിലെ ധീരജവാന്മാർക്കായി പ്രവർത്തിക്കുന്ന 'ഭാരത് കെ വീർ ട്രസ്റ്റ്' എന്ന സംഘടനയ്ക്ക് നൽകും.