രാജ്യം കൊറണയെ നേരിടാന്‍ സാമൂഹിക അകലം പാലിക്കുമ്പോഴാണ് കങ്കണ വീട്ടില്‍ പൂജ നടത്തിയിരിക്കുന്നത്. 33-ാം ജന്മദിനമായിരുന്നു കങ്കണയുടേത്. ഇതോടെ താരത്തിന്റെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്.

 

 

    നിരവധി പേരാണ് താരത്തെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. നടി കങ്കണാ റണൗട്ടിന്റെ 33-ാം ജന്മദിനമായിരുന്നു തിങ്കളാഴ്ച. പിറന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കുമായി പൂജ നടത്തിയാണ് കങ്കണ ആഘോഷിച്ചത്.

 

   ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. താരം മുതിര്‍ന്നവരോടും കുട്ടികളോടും വളരെയധികം അടുത്ത ഇടപഴകുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇതോടെയാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. സാമൂഹിക അകലം പാലിക്കുന്നില്ലേയെന്ന് അവര്‍ ചോദിക്കുന്നു.

 

   താരങ്ങള്‍ ഇങ്ങനെ ഉത്തരാവിത്തമില്ലാതെ പെരുമാറിയാല്‍ അത് കണ്ട് മറ്റുള്ളവരും ഇറങ്ങി തിരിക്കില്ലേയെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. കൊറോണയുടെ സമയത്തെങ്കിലും ഇത്തരം പരിപാടികള്‍ ഒഴിവാക്കിക്കൂടെയെന്ന് ചിലര്‍ ചോദിക്കുന്നു.

 

 

   ഇതിന്റെ ചിത്രങ്ങള്‍ പലരും പുറത്തു വിടുന്നുണ്ട്. കങ്കണ കുടുംബത്തോടൊപ്പം മണാലിയിലാണുള്ളത്. കൊറോണയെ തുടര്‍ന്ന് താരങ്ങളെല്ലാവരും സാമൂഹിക അകലം പാലിച്ച് സ്വയം ഐസൊലേഷനില്‍ കഴിയുകയാണ്. ജയലളിതയുടെ ജീവിതം പറയുന്ന തലെെവിയുടെ തിരക്കില്‍ നിന്നുമാണ് കങ്കണ ക്വാറന്റെെനിലേക്ക് എത്തിയത്.

 

 

  ചിത്രത്തിനായി താരം ശരീരഭാഗം കുട്ടുകയാണ്. ചിത്രത്തില്‍ മലയാളി താരം ഷംന കാസിമാണ് ശശികലയായി എത്തുന്നത്. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിില്ലെങ്കിലും താരങ്ങളുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

   ജഡ്ജ്മെന്റല്‍ ഹേ ക്യാ ആയിരുന്നു അവസാനമായി പുറത്തിറങ്ങിയ കങ്കണയുടെ ചിത്രം. സിനിമയില്‍ രാജ് കുമാര്‍ റാവുവായിരുന്നു നായകനായെത്തിയത്. 

 

మరింత సమాచారం తెలుసుకోండి: