കേരളീയത്തിനെതിരെ വിമർശനവുമായി വി ഡി സതീശൻ രംഗത്ത്! വിജയിച്ച ശ്രീക്കുട്ടനെ തോൽപ്പിച്ചവരുടെ മനസിലാണ് ഇരുട്ടെന്ന് കേരളത്തിന് ബോധ്യമായെന്ന് അദ്ദേഹം പറഞ്ഞു. കേരളീയത്തിനെതിരെ വിമർശനം ആവർത്തിച്ച അദ്ദേഹം ദാരിദ്രം മറയ്ക്കാൻ പട്ടുകോണകം പുരപ്പുറത്ത് ഉണക്കാൻ ഇട്ടിരിക്കുന്നത് പോലെയാണ് കേരളീയം പരിപാടിയെന്നാണ് ഇന്ന് പത്തനംതിട്ടയിൽ പറഞ്ഞത്. കേരളവർമ്മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് വിവാദത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷവിർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിലെ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയമാണ് കെ എസ് യുവിന് ലഭിച്ചത്. നാല് പതിറ്റാണ്ടുകളായി എസ് എഫ്ഐ കൈവശം വച്ചിരുന്ന നിരവധി കോളജുകളാണ് കെ എസ് യു പിടിച്ചെടുത്തത്. തൃശൂർ കേരളവർമ്മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കേരളം ശ്രദ്ധയോടെ ഉറ്റുനോക്കിയ കെ എസ് യു ചെയർമാൻ സ്ഥാനാർഥിയായിരുന്നു ശ്രീകുട്ടൻ. വോട്ടെണ്ണിയപ്പോൾ ശ്രീകുട്ടൻ വിജയിച്ചു.
അതിന് പിന്നാലെ എസ് എഫ് ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടു. റീകൗണ്ടിങ് രാത്രിയിൽ പാടില്ലെന്നും ഇന്ന് രാവിലത്തേക്ക് മാറ്റണമെന്നും കെ എസ് യു അഭ്യർത്ഥിച്ചു. എന്നാൽ കോളജ് മാനേജരായ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ആവശ്യപ്പെട്ടതിനെ തുടർന്ന് രാത്രിയിൽ തന്നെ റീ കൗണ്ടിങ് നടത്തേണ്ടി വന്നെന്നാണ് അധ്യാപകർ പറഞ്ഞത്. കേരളീയത്തിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് വിമർശനം ആവർത്തിച്ചു. 28586 പട്ടികജാതി കുടുംബങ്ങൾക്ക് നൽകേണ്ട 246 കോടിയുടെ ആനുകൂല്യങ്ങൾ മൂന്ന് കൊല്ലമായിട്ടും നൽകിയിട്ടില്ല. രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ സർക്കാർ കടന്നു പോകുന്നുവെന്നാണ് സർക്കാർ ഇന്നലെ കോടതിയിൽ പറഞ്ഞത്.
എന്നിട്ടും ദാരിദ്രം മറയ്ക്കാൻ പട്ടുകോണകം പുരപ്പുറത്ത് ഉണക്കാൻ ഇട്ടിരിക്കുന്നത് പോലെയാണ് കേരളീയം നടത്തുന്നത്. കേരളത്തിന് പുറത്തുള്ളവർ പരിപാടിയിൽ പങ്കെടുത്ത ശേഷം കേരളത്തെ കുറിച്ച് പുകഴ്ത്തിപ്പറയുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ശ്രീക്കുട്ടൻറെ കണ്ണിലാണ് ഇരുട്ട്. പക്ഷെ ഈ ക്രൂരകൃത്യം ചെയ്തവരുടെ മനസിലാണ് ഇരുട്ടെന്ന് കേരളത്തിന് ബോധ്യമായി. ഇതിനെ നിയമപരമായി കെ എസ് യു നേരിടും. അതിന് ആവശ്യമായ എല്ലാ പിന്തുണയും കോൺഗ്രസ് നൽകും. ഏത് ഹീനമായ മാർഗവും ഉപയോഗിച്ച് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പോലും വൃത്തികേട് കാണിക്കാൻ തയാറായി നിൽക്കുന്ന പാർട്ടിയും അതിൻറെ നേതാക്കളുമാണ് കേരളത്തിലെ സിപിഎമ്മനുള്ളതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
വ്യാജ സർട്ടിഫിക്കറ്റ് വിവാദവുമായും അക്രമ പരമ്പരകളുമായും ബന്ധപ്പെട്ട് എസ് എഫ് ഐക്കും സിപിഎമ്മിനെ പോലെ ജീർണത ബാധിച്ചെന്നതിൻറെ തെളിവാണ് കെ എസ് യുവിൻറെ ചരിത്ര വിജയം. പുത്തൻ തലമുറ സർക്കാരിനും സിപിഎമ്മിനും എതിരെ മാറി ചിന്തിക്കുന്നതിൻറെ ഫലമായാണ് ഉരുക്ക് കോട്ടകൾ പോലും തകർന്നു വീണതെന്നും വിഡി സതീശൻ പറഞ്ഞു. അർധരാത്രി റീകൗണ്ടിങ് നടത്തുന്നതിനിടെ രണ്ട് തവണ കറണ്ട് പോയി. ഇതിന് പിന്നാലെ എതിർ സ്ഥാനാർഥി വിജയിച്ചതായി പ്രഖ്യാപിച്ചു. ജയിച്ച ശ്രീകുട്ടനെ ഇവർ തോൽപ്പിച്ചു. കുഞ്ഞുങ്ങളുടെ ഉച്ചയൂണിനുള്ള പണം പോലും നൽകാൻ ശേഷിയില്ലാത്ത സർക്കാരാണ് ഈ ആർഭടം കാട്ടുന്നത്.
ഇത് ധൂർത്താണ്. ഓരോ വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളിൽ വസ്തുതാപരമായ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ സംസ്ഥാനത്തിൻറെ യാഥാർഥ ധനപ്രതിസന്ധി വ്യക്തമാക്കുന്ന ധവളപത്രം ഇറക്കാൻ തയാറുണ്ടോയെന്ന് പ്രതിപക്ഷം സർക്കാരിനെ വെല്ലുവിളിക്കുന്നു. ഇതുവരെ കാണാത്ത തരത്തിൽ ഭയാനകമായ ധനപ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. 140 നിയോജകമണ്ഡലങ്ങളിലും ജനസദസുകൾ സംഘടിപ്പിച്ച് അഴിമതി സർക്കാരിനെ യുഡിഎഫ് വിചാരണ ചെയ്യുമെന്നും വിഡി സതീശൻ പറഞ്ഞു.
Find out more: