പരാജയപ്പെട്ട ആഭ്യന്തര വകുപ്പും, പോലീസ് ഇത്ര വഴിപിഴച്ചൊരു കാലവും ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്ന് വി ഡി സതീശൻ! പോലീസ് ഇത്ര വഴിപിഴച്ചൊരു കാലവും ഇത്രയും പരാജയപ്പെട്ടൊരു ആഭ്യന്തര വകുപ്പും കേരള ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ലഹരി കേസുകളെയും ഗുണ്ടാ സംഘങ്ങളുടെ സാന്നിധ്യവും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിൻറെ വിമർശനം. കേരളാ പോലീസിനെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാഫിയാ സംഘങ്ങളുമായി സി പി എം നേതാക്കൾക്കും പോലീസിനുമുള്ള പങ്ക് വ്യക്തമാക്കുന്ന സംഭവങ്ങൾ ഒന്നൊന്നായി ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.





  തുടർ ഭരണം ലഭിച്ചതിൻറെ ധാർഷ്ട്യവും എന്തും ചെയ്യാമെന്ന അഹങ്കാരവുമാണ് സിപിഎമ്മിൻറെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന നേതാക്കളെയും ജനപ്രതിനിധികളെയും ലഹരിക്കടത്ത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനോ അത്തരം സംഘങ്ങളെ പ്രോത്സാഹിപ്പിക്കാനോ പ്രേരിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധം പുറത്തായതോടെ തിരുവനന്തപുരം ജില്ലയിൽ മംഗലപുരം പോലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കേണ്ടി വന്നു. ഈ സ്റ്റേഷനിലെ സിഐക്ക് സിപിഎം പ്രാദേശിക നേതാക്കളുടെ സഹായം ഉണ്ടായിരുന്നെന്ന വാർത്തയും പുറത്ത് വന്നിട്ടുണ്ടെന്നും വിഡി സതീശൻ പറയുന്നു.






പോലീസ് ഇത്ര വഴിപിഴച്ചൊരു കാലവും ഇത്രയും പരാജയപ്പെട്ടൊരു ആഭ്യന്തര വകുപ്പും കേരള ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല. ഇനിയെങ്കിലും ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏൽപ്പിക്കാൻ മുഖ്യമന്ത്രി തയാറാകണം. അതാണ് സംസ്ഥാനത്തിൻറെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് നല്ലതെന്നും വിഡി സതീശൻ പറഞ്ഞു. നിയമം നടപ്പാക്കേണ്ട പോലീസ് ഉദ്യോഗസ്ഥർ ഗുണ്ടാസംഘങ്ങളുടെ കണ്ണികളായി പ്രവർത്തിക്കുന്നതും സിപിഎം പ്രാദേശിക നേതാക്കളുടെ രാഷ്ട്രീയ സംരക്ഷണയിലാണ്.




 നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്നതിൽ നിന്നും പാർട്ടി നേതാക്കളെയും അണികളെയും വിലക്കാൻ സിപിഎം ഇനിയെങ്കിലും തയാറാകണം. മാത്രമല്ല ലഹരിക്കടത്ത്, ഗുണ്ടാ ക്രിമിനൽ സംഘങ്ങൾക്ക് സി പി എം നേതാക്കളും പോലീസ് ഉദ്യോഗസ്ഥരുമാണ് കുടപിടിക്കുന്നതെന്നും അവരെ നിലയ്ക്ക് നിർത്തണമെന്നും പ്രതിപക്ഷം നിയമസഭയിലും പുറത്തും നിരവധി തവണ ആവശ്യപ്പെട്ടതാണ്. എന്നിട്ടും പോലീസിലെയും പാർട്ടിയിലെയും ക്രിമിനലുകൾക്കെതിരെ നടപടിയെടുത്തില്ലെന്നു മാത്രമല്ല അവരെ ന്യായീകരിക്കാനും സംരക്ഷിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

Find out more: