സിനിമ ചെയ്തില്ലെങ്കിൽ ചത്ത് പോകും; നടൻ സുരേഷ് ഗോപി! കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് സുരേഷ് ഗോപിയെ ആദരിക്കാനായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോൾ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സിനിമ ചെയ്തില്ലെങ്കിൽ താൻ ചത്തുപോകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിനിമ ഞാൻ ചെയ്യും. അനുവാദം ചോദിച്ചെങ്കിലും ഇതുവരെ കിട്ടിയില്ല. പക്ഷേ സെപ്‌തംബർ ആറാം തീയതി ഞാൻ ഒറ്റക്കൊമ്പൻ തുടങ്ങുകയാണ്. എല്ലാവരുടെയും ആശിർവാദം ഉണ്ടാവണം. 22 സിനിമയുടെ സ്‌ക്രിപ്റ്റിനാണ് ഞാൻ ചെയ്യാമെന്ന് സമ്മതിച്ചിരിക്കുന്നത്. ഇത് അമിത്ഷായുമായി സംസാരിച്ചിരുന്നു. പക്ഷേ, അമിത് ഷാ ആ പേപ്പറുകെട്ട് അങ്ങനെയെടുത്ത് ഒരു സൈഡിലേക്ക് എറിഞ്ഞു. അനുവാദം നൽകാമെന്ന് പറഞ്ഞിട്ടുണ്ട്.



  സെപ്‌തംബർ ആറിന് ഞാനിങ്ങ് പോരും. എന്റെ ജോലി ചെയ്യാനായി മിനിസ്‌ട്രിയിൽ നിന്നുള്ള മൂന്നോ നാലോ പേർക്ക് ഞാൻ അല്ലെങ്കിൽ പ്രൊഡ്യൂസർ ഒരു കാരവാൻ എടുത്ത് കൊടുക്കും. 'സിനിമ ചെയ്യുന്നതിന്റെ പേരിൽ അവർ പറഞ്ഞയക്കുമെങ്കിൽ ഞാൻ രക്ഷപ്പെട്ടു. എനിക്ക് തൃശൂർക്കാരെ കൂടുതൽ പരിഗണിക്കാൻ സാധിക്കുമല്ലോ. എനിക്ക് ഇവിടെ തന്നെ നിൽക്കാം. ഇപ്പോൾ പക്ഷേ അതിന് പറ്റുന്നില്ല. തൃശൂർക്കാർക്കാണ് എന്നെ ഇപ്പോൾ പൂർണമായി കിട്ടാത്തത്. ഞാനിതൊന്നും ആഗ്രഹിച്ചതോ, മോഹിച്ചതോ അല്ല. പക്ഷേ, ഒറ്റ ചോദ്യത്തിന് മുന്നിൽ ഞാൻ മുട്ടുകുത്തി. കേരളത്തിലെ ആദ്യ സംഭവമാണ്. രാഷ്‌ട്രീയ ചരിത്രമാണ്. നിങ്ങളെ ജയിപ്പിച്ചയച്ചത് ഒരു സമൂഹത്തിന്റെ ദൃഢനിശ്ചയമാണ്. അങ്ങനെയുള്ള ജനതയ്‌ക്ക് തിരിച്ചൊരു സമ്മാനം നൽകാനുണ്ട്. 




  അതാണ് നിങ്ങളുടെ മന്ത്രി കസേര എന്ന് പറഞ്ഞപ്പോൾ എനിക്ക് വഴങ്ങേണ്ടി വന്നതാണ്. പക്ഷേ, സിനിമ എന്റെ പാഷനാണ്. അതില്ലെങ്കിൽ ഞാൻ ചത്തുപോവും'
അതിനിടെ ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി സുരേഷ് ഗോപി എത്തിയിരുന്നു. സിനിമയ്ക്കുള്ളിൽ മാത്രമല്ല പ്രശ്നങ്ങൾ ഉള്ളത്. പ്രശ്നങ്ങൾ എല്ലാ മേഖലയിലും ഉണ്ട്.താൻ 25 വർഷം മുമ്പേ ഇത് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.





  ഒറ്റക്കൊമ്പൻ സിനിമയിൽ അഭിനയിക്കാൻ താൻ അനുവാദം ഉന്നത തലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയിൽ അഭിനയിക്കുന്നതിന്റെ പേരിൽ മന്ത്രിസ്ഥാനം പോയാൽ രക്ഷപ്പെട്ടുവെന്ന് കരുതും എന്ന് ചടങ്ങിൽ സംസാരിക്കവേ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. സെപ്‌തംബർ ആറിന് 'ഒറ്റക്കൊമ്ബൻ' സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും. മന്ത്രിയുടെ ഉത്തരവാദിത്തം നിറവേറ്റാനുള്ള സൗകര്യം സിനിമാ സെറ്റിൽ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.

Find out more: