ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ല, കെ സുധാകരൻ! ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ടെന്ന പ്രസ്താവന വിവാദമായി തുടരുന്നതിനിടെയാണ് ബ്രണ്ണൻ കോളേജിൽ വെട്ടേറ്റ് കിടന്ന എസ്എഫ്ഐ നേതാവ് അഷ്റഫിനെ ചുമലിലേറ്റി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയത്. മനോരമ ന്യൂസ് ന്യൂസ്മേക്കർ പുരസ്കാര വേദിൽ സംസാരിക്കുകയായിരുന്നു സുധാകരൻ. വെട്ടേറ്റ് കിടന്ന എസ്എഫ്ഐ നേതാവിനെ ചുമലിലേറ്റി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ മോഹിക്കുന്നവർക്കെല്ലാം സീറ്റ് നൽകില്ല. വിജയസാധ്യത മാത്രം പരിഗണിച്ചാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുകയെന്നും സുധാകരൻ പറഞ്ഞു.
എം വി രാഘവന് നേരെ സിപിഎം ഭീഷണി ഉയർന്നപ്പോഴും ആളെ വിട്ട് സംരക്ഷിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ല. ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ടെന്ന സുധാകരൻ്റെ പ്രസ്താവന വിവാദമായി തുടരുകയാണ്. "താൻ സംഘടനാ കോൺഗ്രസ് പ്രവർത്തകനായിരുന്നപ്പോൾ തോട്ടടയിൽ പ്രവർത്തിച്ച ആർഎസ്എസ് ശാഖ സിപിഎമ്മുകാർ അടിച്ചു പൊളിക്കാൻ തീരുമാനിച്ചപ്പോൾ ആളെ അയച്ചു സംരക്ഷണം കൊടുത്തത് താനാണ്. കണ്ണൂരിലെ എടക്കാട്, തോട്ടട, കിഴുന്ന മേഖലകളിലെ ആർഎസ്എസ് ശാഖകൾ തകർക്കാൻ സിപിഎം ശ്രമിച്ചിരുന്നു. ആ സമയത്താണ് ശാഖകൾക്ക് സംരക്ഷണം നൽകാൻ ആളെ അയച്ച് നൽകിയത്. ശാഖയോടും, ശാഖയുടെ ലക്ഷ്യത്തോടും ആർഎസ്എസ് നിലപാടിനോടും ആഭിമുഖ്യം ഉണ്ടായിട്ടല്ല അങ്ങനെ ചെയ്തത്" - എന്നായിരുന്നു സുധാകരൻ്റെ വാക്കുകൾ.
കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ ഇപ്പോൾ വലിയ ഉത്തരവാദിത്തങ്ങളുണ്ട്. മണ്ഡലത്തിലെ ജനങ്ങളോട് നീതി പുലർത്താൻ കഴിയാത്തതിനാലാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് കെപിസിസി പ്രസിഡൻ്റ് പറഞ്ഞു.കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ എംവിആർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താൻ ഒരിക്കലും ആർഎസ്എസിന്റെ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല. എന്നാൽ ആർഎസ്എസിന്റെ പരിപാടിയെ താൻ അംഗീകരിക്കുന്നില്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യവും പ്രവർത്തന സ്വാതന്ത്ര്യവും നിഷേധിക്കുന്നതിനെതിരെയാണ് താൻ എതിർത്തതെന്നും സുധാകരൻ പറഞ്ഞിരുന്നു.
മനോരമ ന്യൂസ് ന്യൂസ്മേക്കർ പുരസ്കാര വേദിൽ സംസാരിക്കുകയായിരുന്നു സുധാകരൻ. വെട്ടേറ്റ് കിടന്ന എസ്എഫ്ഐ നേതാവിനെ ചുമലിലേറ്റി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ മോഹിക്കുന്നവർക്കെല്ലാം സീറ്റ് നൽകില്ല. വിജയസാധ്യത മാത്രം പരിഗണിച്ചാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുകയെന്നും സുധാകരൻ പറഞ്ഞു. എം വി രാഘവന് നേരെ സിപിഎം ഭീഷണി ഉയർന്നപ്പോഴും ആളെ വിട്ട് സംരക്ഷിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ല.
Find out more: