പ്രായത്തിന്റെ വിഷയം നാത്തൂൻ പരിഹരിച്ചു; നമ്രത- മഹേഷ് വിശേഷങ്ങൾ ഇങ്ങനെ! കരിയറിൽ സ്വന്തം കാമുകനേക്കാൾ ഒരുപാട് മുകളിൽ നിൽക്കുന്ന, രാജ്യാന്തര തലത്തിൽ പ്രശ്തിയുടെ കൊടുമുടിയിൽ നിൽക്കുന്നൊരാൾ പ്രണയ സാഫല്യത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു കൊണ്ട് വീട്ടിലേയ്ക്ക് ഒതുങ്ങിക്കൂടുന്നു എങ്കിൽ ആ കാമുകനേക്കാൾ ഭാഗ്യം ചെയ്ത മറ്റേതെങ്കിലും വ്യക്തി ഉണ്ടാകുമോ ? അത്തരം ഒരു ഭാഗ്യവാൻ ആണ് തെലുഗു സൂപ്പർ താരം മഹേഷ് ബാബു. മുൻകരുതലുകൾ ഇല്ലാതെ, പരസ്പരം മനസ്സിലാക്കാനും, ആവശ്യപ്പെടാതെ തന്നെ വിട്ടുവീഴ്ചകൾ ചെയ്യാനും, എന്നുമൊരു ആത്മമിത്രത്തെ പോലെ നിലകൊള്ളാനും സാധിക്കുന്നൊരു പങ്കാളിയെ കിട്ടുന്നവർ മഹാഭാഗ്യം ചെയ്തവരാണ്. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്ത് വിവാഹം കഴിക്കുകയും, കുടുംബകാര്യങ്ങളിലേയ്ക്ക് ഒതുങ്ങി പോവുകയും ചെയ്യുക എന്നത് സ്ത്രീകൾക്ക് മാത്രം ബാധകമായ ഒരു ഇന്ത്യൻ സാംസ്കാരിക നിയമമാണ്.





  എന്നാൽ മഹേഷ് ബാബുവിനെ സ്വന്തമാക്കാൻ ഇത്തരം ഒരു തിരിഞ്ഞു നടപ്പിന് തയ്യാറായത് മിസ് ഇന്ത്യ പട്ടം നേടിയ, മിസ് ഏഷ്യ പസഫിക് റണ്ണർ അപ് ആയ, മിസ് യൂണിവേഴ്‌സ് മത്സരത്തിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ ഒരുത്തിയായിരുന്നു. നമ്രത ശിരോദ്കർ! 1993 മിസ് യൂണിവേഴ്‌സ് മത്സരത്തിൽ അഞ്ചാം സ്ഥാനവും നമ്രത കരസ്ഥമാക്കി. 1998 ൽ സൽമാൻ ഖാനും, ട്വിങ്കിൾ ഖന്നയും പ്രധാന വേഷങ്ങളിൽ എത്തിയ ജബ് പ്യാർ കിസീ സെ ഹോതാ ഹേ എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച നമ്രത മമ്മൂട്ടിയുടെ നായികയായി എഴുപുന്ന തരകൻ എന്ന സിനിമയിലും അഭിനയിച്ചിരുന്നു. മഹേഷ് ബാബു ഒരു കുടുംബസ്ഥയായ പങ്കാളിയെ ആണ് ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാക്കിയ താൻ, സ്വന്തം കരാർ പ്രകാരമുള്ള എല്ലാ ചിത്രങ്ങളും പൂർത്തിയാക്കിയ ശേഷം വിവാഹത്തിന് വേണ്ടി തയ്യാറെടുക്കുകയായിരുന്നു എന്നാണു നമ്രത പറയുന്നത്.




 1993 ൽ മിസ് ഇന്ത്യ യൂണിവേഴ്‌സ്, മിസ് ഇന്ത്യ ഏഷ്യാ പസഫിക് കിരീടങ്ങൾ ചൂടിയ നമ്രത, അതേ വര്ഷം തന്നെ മിസ് ഏഷ്യാ പസഫിക് റണ്ണർ അപ് സ്ഥാനവും സ്വന്തമാക്കി.ഏകദേശം നാല് വർഷത്തോളം മാധ്യമങ്ങൾക്ക് യാതൊരു സംശയത്തിനുമിട നൽകാതെ ഇരുവരും പ്രണയബന്ധം തുടർന്നു പോന്നു. നമ്രത നാല് വയസ്സിനു മൂത്തതാണ് എന്നത് മഹേഷിന്റെ വീട്ടിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ സാധ്യത ഉണ്ടായിരുന്നു; എന്നാൽ മഹേഷിന്റെ സഹോദരി വിഷയം വീട്ടിൽ അവതരിപ്പിച്ച് വിവാഹത്തിലേയ്ക്ക് എത്തിച്ചു.1979 ൽ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ മഹേഷ് ബാബു നായകനായി സിനിമാ ജീവിതം ആരംഭിച്ച ആദ്യചിത്രങ്ങളിൽ ഒന്നായിരുന്ന വംശിയിൽ നമ്രത ആയിരുന്നു നായിക. 




ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ് ദിനങ്ങൾ ഇരുവർക്കുമിടയിൽ ഒരു ആത്മബന്ധം ഉടലെടുക്കാൻ കാരണമായി.വിവാഹത്തിന്റെ മുഴുവൻ സജ്ജീകരണങ്ങളും നമ്രതയുടെ കുടുംബം ഏറ്റെടുത്തു നടത്തുകയായിരുന്നു. വിവാഹത്തിന് വേണ്ടി തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിമാർ മുംബൈയിലേക്ക് പറന്നു. വിവാഹത്തിന്റെ മേൽനോട്ടം നമ്രതയുടെ ചേച്ചിയും, മുൻ ബോളിവുഡ് താരവുമായ ശില്പ ശിരോദ്കറും ഭർത്താവും ലണ്ടൻ ആസ്ഥാനമാക്കി ബാങ്കിങ് ബിസിനസ് നടത്തുന്ന അപരേഷും ചേർന്നാണ് നടത്തിയത്.2005 ഫെബ്രുവരി 10 ന് മുംബൈ മാരിയറ്റ് ഹോട്ടലിൽ വെച്ച് ഇരുകുടുംബങ്ങളുടെയും, അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരായി.

Find out more: