ഉമ്മൻ ചാണ്ടിക്കും, പിണറായി വിജയനും കോവിഡ് സ്‌ഥിരീകരിച്ചു! മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും, മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കൊവിഡ്-19 സ്‌ഥിരീകരിക്കുകയുണ്ടായി. ഴിഞ്ഞ രണ്ട് ദിവസമായി ഉമ്മൻചാണ്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു.തിരുവനന്തപുരം ജഗതിയിലെ വസതിയിലാണ് അദ്ദേഹം നിരീക്ഷണത്തിൽ കഴിയുന്നത്.  സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത് എന്നതാണ് ഏറെ ശ്രദ്ധേയം. മുഖ്യമന്ത്രി പിണറായി വിജയനും ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് മുഖ്യമന്ത്രി നിരീക്ഷണത്തിൽ കഴിയുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും വോട്ടെടുപ്പ് ദിവസം കൊവിഡ് സ്ഥിരീകരിച്ചു.



മരുമകൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ പി.എ. മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ്-19 സ്ഥിരീകരിച്ചു. ഒരു മാസം മുൻപ് മുഖ്യമന്ത്രിക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു.കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മകൾ വീണയ്ക്കും മരുമകൻ മുഹമ്മദ് റിയാസിനും കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. അതിന് ശേഷം അദ്ദേഹം പുറത്ത് പരിപാടികളിൽ പോകാതെ ഹോം ക്വാറന്റൈനിലായിരുന്നു. ഇന്ന് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കൊവിഡ് ഐസിയുവിലേക്ക് അദ്ദേഹത്തെ മാറ്റുകയാണ് ചെയ്യുക.



മുഖ്യമന്ത്രിയായതിനാൽ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കേണ്ടതുണെന്നാണ് മാധ്യമ റിപ്പോർട്ട്.മുഖ്യമന്ത്രി നിലവിൽ കണ്ണൂരിൽ പിണറായിയിലെ വസതിയിലാണുള്ളത്. മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങളില്ല. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റുന്നത് എന്നാണ് ട്വന്റിഫോർ ന്യാസ് റിപ്പോർട്ട് ചെയ്യുന്നത്.തെരഞ്ഞെടുപ്പ് ദിവസമാണ് മകൾ വീണ വിജയന് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. 



തുടർന്ന് പിപിഇ കിറ്റ് ധരിച്ചുകൊണ്ടാണ് വീണ വോട്ട് ചെയ്യാൻ എത്തിയത്. ഇത വലിയ വാർത്തയാകുകയും ചെയ്തു. അതേസമയം കേരളത്തിൽ ഇന്ന് 4,353 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.81 ശതമാനം ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,901 സാമ്പിളുകളാണ് പരിശോധിച്ചത്. 18 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2205 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കേരളത്തിൽ മൂന്ന് ആഴച നിർണായകമാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ നിർദ്ദേശം.

మరింత సమాచారం తెలుసుకోండి: