പാകിസ്താനിൽ രാമായണ കഥ നാടകമാക്കി; മൗജ് നാടകസംഘം ശ്രദ്ധ നേടുന്നു! മൗജ് എന്ന നാടകസംഘം കറാച്ചി ആർട്‌സ് കൗൺസിലിലാണ് രാമായണ കഥ നാടകമായി അവതരിപ്പിച്ചത്. എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള അവതരണത്തെ കലാ - ചലച്ചിത്ര നിരൂപകർ അഭിനന്ദിച്ചു. പാകിസ്താനിൽ പ്രേക്ഷക ശ്രദ്ധ നേടി 'രാമായണം' നാടകം. സിന്ധ് പ്രവിശ്യയിലെ കറാച്ചിയിൽ ആണ് നാടകം അരങ്ങേറിയത്.ജനനിബിഢമായ സദസ്സിനുമുന്നിലാണ് നാടകം അവതരിപ്പിക്കപ്പെട്ടത്. ഇതിനുമുമ്പ് ഇത്തരത്തിൽ ഒരു പുരാണ നാടകമോ ഈ വേഷവിധാനത്തിലുള്ള കഥാപാത്രങ്ങളെയോ കണ്ടിട്ടില്ലെന്നും തികച്ചും അവിസ്മരണീയമായ നാടകനാനുഭവമാണ് രാമായണ സമ്മാനിച്ചതെന്നും നാടകം കാണാനെത്തിയ ഒരു യുവതി പറഞ്ഞു. പ്രതികരണങ്ങളും നിരീക്ഷണങ്ങളും മൗജ് നാടകസംഘം അവരുടെ ഓഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തിരുന്നു.




അഭിനേതാക്കൾ തങ്ങളുടെ റോളുകൾ മികച്ചതാക്കിയെന്നും തനിക്കിത് വളരെ പുതുമയുള്ള ഒരു അനുഭവമാണെന്നുമായിരുന്നു മറ്റൊരു ആസ്വാദകയുടെ വിലയിരുത്തൽ.ആധുനിക ലോകത്ത് രാമായണം പോലെയുള്ള ഒരു ഇതിഹാസം നാടക രൂപത്തിൽ അവതരിപ്പിക്കുന്നത് പുതിയ അനുഭവമാണ്. ഇത് കാണികൾക്ക് ഒരു വിരുന്നായിരിക്കും. നാടകം കാണാൻ നിരവധി ആളുകൾ എത്തിയിരുന്നു. എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. ഇനിയും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ താല്പര്യമുണ്ടെന്ന് സംഘാടകരും പ്രതികരിച്ചു.റാണ കാസ്മിയാണ് നാടകത്തിൻ്റെ നിർമാതാവ്. സീതയായി അഭിനയിക്കുന്നതും അവർ തന്നെയാണ്. ഈ കഥയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.





 'രാമായണം ഒരു മികച്ച കഥയാണ്. ഇത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കുന്നു,' റാണാ കാസ്മി പറഞ്ഞു.അവതരണവും ഓരോരുത്തരുടെയും പ്രകടനവും മികച്ചതായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു. ലൈറ്റിങ്, സംഗീതം, വേഷവിധാനം, സ്റ്റേജ് ഡിസൈൻ എന്നിവയെല്ലാം മനോഹരമായിരുന്നുവെന്ന് നിരൂപകൻ ഒമൈർ അലവി പ്രശംസിച്ചു. രാമായണം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായ കഥയാണെന്നും അദ്ദേഹം പറഞ്ഞു.പാകിസ്താൻ സമൂഹത്തെക്കുറിച്ച് പലരും തെറ്റായ ധാരണകൾ വെച്ചുപുലർത്തുന്നുണ്ട്. എന്നാൽ, ഇവിടെ രാമായണം അവതരിപ്പിക്കാൻ കഴിഞ്ഞു. 




ഇതിലൂടെ പാകിസ്താൻ കൂടുതൽ സഹിഷ്ണുതയുള്ള ഒരു സമൂഹമാണെന്ന് തെളിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാടകത്തിന് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും കരരെ പറഞ്ഞു. നാടകത്തിൻ്റെ പേരിൽ ഭീഷണിയോ മറ്റ് പ്രശ്നങ്ങളോ നേരിടേണ്ടിവരുമെന്ന് തോന്നിയിട്ടില്ലെന്ന് സംവിധായകൻ യോഹേശ്വർ കരേര പറഞ്ഞു. പാകിസ്താൻ സമൂഹം കൂടുതൽ സഹിഷ്ണുതയുള്ളവരാണെന്ന് ഇത് കാണിക്കുന്നത്. രാമായണം സ്റ്റേജിൽ അവതരിപ്പിക്കുന്നത് ഒരു നല്ല കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

Find out more: