ആ പേരങ്ങ് മാറ്റിയേക്ക്; ജയസൂര്യയോട് പിസി ജോർജ്ജ്! ക്രൈസ്തവ സമുദായത്തെ സംബന്ധിച്ചിടത്തോളം സിനിമയുടെ പേര് അംഗീകരിക്കാൻ സാധിക്കില്ലെന്ന് റിപ്പോർട്ടർ ടിവിയുടെ സംവാദ പരിപാടിക്കിടെ പിസി ജോർജ്ജ് പറഞ്ഞു. നാദിർഷയുടെ പുതിയ സിനിമയായ 'ഈശോ'യുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് പിസി ജോർജ്ജ്. സിനിമയിലെ മുഖ്യ നടനായ ജയസൂര്യയോട് നേരിട്ടാണ് പിസി ജോർജ്ജ് ആവശ്യം ഉന്നയിച്ചത്. "സിനിമ കണ്ടിട്ട് മര്യാദ തീരുമാനിക്കാം." അതിനു മുമ്പ് പറയുന്നത് ശരിയല്ലെന്നും നടൻ ജയസൂര്യ പറഞ്ഞു. സിനിമയുടെ പേര് സംബന്ധിച്ച് നേരത്തെ പിസി ജോർജ്ജ് പ്രതികരണം നടത്തിയിരുന്നു. സിനിമ പുറത്തിറക്കാമെന്ന് നടനും സംവിധായകനുമായ നാദിർഷ വിചാരിക്കണ്ട. സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല. വലിയ പ്രത്യാഘങ്ങൾ നേരിടേണ്ടി വരും. നാദിർഷയെയും കൂട്ടരെയും വിടില്ലെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
"ആ പേരങ്ങ് മാറ്റെന്ന്. ആ പേര് മാറ്റിയിട്ട് നല്ലൊരു പേരിട്ട് തുടങ്ങണം. അതിൽ ആർക്ക് തർക്കം. അതിൽ നല്ലത് കാണുമ്പോൾ എല്ലാവരും പറയും നല്ല സിനിമായെന്ന്. ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഈ പേര് അംഗീകരിക്കാൻ കഴിയില്ല. അത് പറയുമ്പോൾ നിങ്ങൾ വിപ്ലവം പറഞ്ഞിട്ട് കാര്യമില്ല." കലാകാരനാണെങ്കിൽ മര്യാദ വേണമെന്നും പിസി ജോർജ്ജ് പറഞ്ഞു. നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിൻ്റെ നാഥൻ, ഈശോ എന്നീ സിനിമകളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ക്രിസ്ത്യൻ സംഘടനകൾ രംഗത്തുവന്ന സാഹചര്യത്തിലാണ് പി സി ജോർജ് പ്രതികരണം നടത്തിയത്.
"നാദിർഷയെ പോലൊരാൾ ഇങ്ങനെ ചെയ്തല്ലോ എന്ന് ഓർക്കുമ്പോഴാണ് വിഷമം. ഇന്നും ഇന്നലെയുമായി ആരംഭിച്ച കാര്യമല്ല ഇത്. ക്രിസ്ത്യൻ വിഭാഗത്തെ അപമാനിക്കണമെന്ന നിർബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാരുണ്ട്. ഇത് സംബന്ധിച്ച് കുറച്ച് നാളുകളായി എനിക്ക് പരാതികൾ ലഭിക്കുന്നുണ്ട്. വൃത്തിക്കെട്ട അനീതിയാണിത്. ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലാണ് ഇത്തരക്കാർക്ക്." ജയസൂര്യ നായകനാകുന്ന ‘ഈശോ’ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെയാണ് വിവാദങ്ങളുണ്ടായത്. സിനിമയുടെ പേര് ക്രിസ്ത്യൻ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ചിലർ ആരോപിക്കുന്നത്.
സാമുദായിക സംഘടനകളുടെ എതിർപ്പിനു പിന്നാലെ, സിനിമ പുറത്തിറക്കാൻ അനുവദിക്കില്ലെന്ന് കേരള ജനപക്ഷം നേതാവ് പി.സി. ജോർജും പറഞ്ഞിരുന്നു. ജയസൂര്യ നായകനാകുന്ന ‘ഈശോ’ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെയാണ് വിവാദങ്ങളുണ്ടായത്. സിനിമയുടെ പേര് ക്രിസ്ത്യൻ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ചിലർ ആരോപിക്കുന്നത്. സാമുദായിക സംഘടനകളുടെ എതിർപ്പിനു പിന്നാലെ, സിനിമ പുറത്തിറക്കാൻ അനുവദിക്കില്ലെന്ന് കേരള ജനപക്ഷം നേതാവ് പി.സി. ജോർജും പറഞ്ഞിരുന്നു.
Find out more: