സനാതന ധർമ്മ ചെയർ സ്ഥാപിച്ചതാര്: ഇടതു ഉമ്മൻ ചാണ്ടിയോ?  രണ്ട് പതിറ്റാണ്ടോളമായി കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈ ചെയറിന്റെ പ്രവർത്തനങ്ങൾ ഇതുവരെ ജനശ്രദ്ധയിൽ വന്നിരുന്നില്ല. ഹിന്ദുത്വ സമീപനങ്ങളുള്ള ഒരു ചെയർ കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രവർത്തിക്കുന്നത് പിണറായി സർക്കാരിന്റെ ആർഎസ്എസ് ബാന്ധവത്തിന്റെ തെളിവാണെന്ന തരത്തിൽ സോഷ്യൽ മീഡിയ പോസ്റ്റുകൾ വരാൻ തുടങ്ങി. എന്നാൽ ഈ ചെയർ 2005 മുതൽക്കു തന്നെ യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്നുണ്ടെന്നതാണ് വസ്തുത. ഗവർണറും എസ്എഫ്ഐയും തമ്മിലുണ്ടായ ഉരസലുകൾ മാധ്യമങ്ങളിൽ നിറഞ്ഞതോടെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സനാതന ധർമ്മ ചെയറിനെക്കുറിച്ച് ജനങ്ങളറിയുന്നത്.





അന്നത്തെ വൈസ് ചാൻസലർ ഡോ. സയ്യിദ് ഇഖ്ബാൽ ഹസ്നൈൻ അധ്യക്ഷനായ യോഗത്തിൽ വെച്ച് സ്വാമി ചിദാനന്ദപുരി ചെയറിന്റെ വിസിറ്റിങ് പ്രൊഫസറായി ചുമതലയേൽക്കുകയും ചെയ്തു. എംജിഎസ് നാരായണൻ അടക്കമുള്ളവരെ പങ്കെടുപ്പിച്ച് സർവ്വകലാശാലയിൽ ചെയർ സെമിനാറുകൾ നടത്തിയിട്ടുണ്ട്. സനാതന ധർമ്മ ചെയറിന് ആദ്യം അനുവദിച്ച സ്ഥലം സംബന്ധിച്ച് ചില പരാതികളുണ്ടായിരുന്നു. ഈ പരാതികൾ കുറെ വർഷങ്ങളോളം പരിഹരിക്കപ്പെട്ടില്ല. പിന്നീട് ഉമ്മൻചാണ്ടി മന്ത്രിസഭ അധികാരത്തിലേറിയ ശേഷം 2011ലാണ് പ്രശ്നം പരിഹൃതമായത്. ഈ കാലയളവിൽ സർവ്വകലാശാല ഭരിക്കുന്നത് യുഡിഎഫ് സിൻഡിക്കേറ്റാണ്. കേരളം ഭരിക്കുന്നത് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരും.





3,00,000 രൂപ കോർപ്പസ് ഫണ്ട് വാങ്ങിയാണ് ട്രസ്റ്റിന് സർവ്വകലാശാല അനുമതി നൽകിയത്. ഈ ചെയറിന്റെ രൂപീകരണത്ത് കോഴിക്കോടും തേഞ്ഞിപ്പലത്തുമുള്ള നിരവധി സ്ഥാപനങ്ങളും സംഘടനകളും സഹായം നൽകിയതായി സർവ്വകലാശാല വെബ്സൈറ്റ് പറയുന്നു. ഇതിൽ ചിൻമയ മിഷൻ, അമൃതാനന്ദമയി മഠം, രാമകൃഷ്ണ മിഷൻ, അദ്വൈതാശ്രമം, ഭാരതീയ വിദ്യാഭവൻ, കേരള ക്ഷേത്ര സംരക്ഷണ സമിതി, ആനന്ദാശ്രമം, ശ്രേഷ്ഠാചാര സഭ തുടങ്ങിയ സംഘടനകളുടെ പേര് വെബ്സൈറ്റ് പരാമർശിക്കുന്നുമുണ്ട്. 




മലപ്പുറം ചേലേമ്പ്രയിൽ 2003ൽ സ്ഥാപിക്കപ്പെട്ട സനാതന ധർമ്മ ട്രസ്റ്റ് അപേക്ഷ നൽകി സ്ഥാപിച്ചെടുത്തതാണ് കാലിക്കറ്റ് സർവ്വകലാശാലയിലെ സനാധനധർമ്മ ചെയർ. സ്വാമി ചിദാനന്ദപുരിയാണ് ഈ ട്രസ്റ്റിന്റെ സ്ഥാപകൻ. സർവ്വകലാശാലയിൽ തങ്ങളുടെ ചെയർ‌ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നേരത്തേ തന്നെ തുടങ്ങിയെങ്കിലും 2005ലാണ് അപേക്ഷ പരിഗണിക്കപ്പെട്ടത്. കൃത്യമായി പറഞ്ഞാൽ 2005 മെയ് 15 തിയ്യതിയായുള്ള ഒരു കത്തിലൂടെ (No. GA1/B1/1588/04) സർവ്വകലാശാല ചെയർ അനുവദിച്ച കാര്യം ട്രസ്റ്റിനെ അറിയിച്ചു.

Find out more: