തെരുവുനായയ്ക്കല്ല, മനുഷ്യർക്കാണ് സംരക്ഷണം വേണ്ടത്'; മന്ത്രി വീണ ജോർജിനെതിരെ വിമർശനം! വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ജനരോഷവും ഉയർന്ന് വരികയാണ്. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജിന് നേരേയും കടുത്ത സൈബർ ആക്രമണമാണ് ഉണ്ടാകുന്നത്. സംസ്ഥാനത്ത് തെരുവ് നായകളുടെ ശല്യം ദിനം പ്രതി വർദ്ധിച്ച് വരികയാണ്. 'ദയവായി ഈ പ്രഹസനം ഒഴിവാക്കി, തെരുവു നായ്ക്കളെ ഉന്മൂലനം ചെയ്യുവാനുള്ള നടപടി സ്വീകരിക്കുക. താങ്കളിൽ ജനങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നു. അധികാരികളുടെ സംരക്ഷണം വേണ്ടത് ജനങ്ങൾക്കല്ലേ, നായ്ക്കൾക്കല്ലല്ലോ????' 'ചില തീരുമാനങ്ങൾ എടുക്കാൻ വേണ്ടി മനുഷ്യ ജീവൻ പൊലിയണം എന്നുള്ളത് വളരെ ദുഖകരമായ അവസ്ഥയാണ്... ഇന്നോ ഇന്നലയോ തുടങ്ങിയ പ്രോബ്ലം അല്ല പലതും.. ചില തീരുമാനങ്ങൾ എടുക്കാനും അത് ഇച്ഛാശക്തിയോടെ നട പ്പിലാക്കാനുമുള്ള തീരുമാനം വൈകിയതിലൂടെ നമുക്ക് നഷ്ടമായത് ഒരു കുഞ്ഞു ജീവനാണ്... കുറെ നാളുകൾക്കു മുമ്പേ ഭക്ഷ്യ വിഷ ബാധയിൽ ഇതുപോലെ ഒരു കുഞ്ഞു ജീവൻ പൊലിഞ്ഞപ്പോൾ...ഒരാഴ്ച പരിശോധനകൾ സജീവമായി, ഇപ്പോൾ ഒന്നുമില്ല, എല്ലാ സർക്കാർ സംവിധാങ്ങളും ഉണരണം എങ്കിൽ മനുഷ്യ ജീവൻ പൊലിയേണ്ട ദുരവസ്ഥ മാറണം... വാക്സിന്റെ ഗുണനിലവാരത്തെ പറ്റി സംശയം ഉണ്ടെങ്കിൽ ആ ബാച്ച് ഉടനടി പിൻവക്കാനുള്ള നടപടി ഉണ്ടാകണം.
തെറ്റുകൾ തിരുത്തി മുന്നോട്ട് പോയാലെ, നമ്മൾ ഒന്നാമത് എന്ന വാക്യത്തിന് പ്രസക്തി ഉണ്ടാവുകയുള്ളൂ അല്ലെങ്കിൽ അതു കഴിവില്ലായ്മയുടെ ഉദാഹരണം ആകും.' കഴിഞ്ഞ ദിവസങ്ങളിലായി വന്ന വീണാ ജോർജിന്റെ ഒട്ടുമിക്ക ഫേസ്ബുക്ക് പോസ്റ്റുകൾക്കും കീഴിൽ ഇത്തരത്തിൽ കടുത്ത ഭാഷയിലുള്ള വിമർശന കമന്റുകളാണ് ഉണ്ടാകുന്നത്. പേവിഷ ബാധയേക്കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കുന്ന കുറിപ്പിന് കീഴിലും വിമർശനങ്ങൾ ഉണ്ടാകാറുണ്ട്. ഫേസ്ബുക്കിൽ പ്രഹസനം നടത്താതെ നായകളെ ഉന്മൂലനം ചെയ്യാനുള്ള ചെയ്യാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത് എന്നാണ് വിമർശനങ്ങൾ ഉണ്ടായിരിക്കുന്നത്. 'പുറത്തിറങ്ങാതെ വീട്ടിൽ അടച്ചിരിക്കാൻ പറ്റില്ലല്ലോ, പുറത്തിറങ്ങിയാൽ ഏതു നിമിഷവും പട്ടി കടി ഏൽക്കാം. കടി കിട്ടിയാൽ എത്രയും വേഗം വാക്സിൻ എടുക്കുക എന്നതാണ് ജാഗ്രത.
എന്നാൽ വാക്സിൻ എടുത്തത് കൊണ്ട് പേ പിടിക്കില്ല എന്ന് ഉറപ്പിച്ച് പറയാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ സംസ്ഥാനത്ത്. അപ്പോൾ പിന്നെ എന്ത് ജാഗ്രത വേണം എന്നാണ് പറയുന്നത്? 'തെരുവ് നായ്ക്കളെ സർക്കാർ കൃത്യമായി വാക്സിനേഷൻ ചെയ്യില്ല....abc പ്രോഗ്രാം കൃത്യമായി നടത്തില്ല...ഉപദേശത്തിനു മാത്രം ഒരു കുറവും ഇല്ല' എന്നിങ്ങനെ നീളുന്നു കമന്റുകൾ. തെരുവുനായയുടെ കടിയേറ്റ് അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന റാന്നി സ്വദേശിനി അഭിരാമിയുടെ മരണത്തോടെയാണ് സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ശക്തമായിരിക്കുകയാണ്. പേ വിഷബാധയ്ക്കെതിരെയുള്ള വാക്സിന്റെ മൂന്ന് കുത്തിവെപ്പും എടുത്ത ശേഷവും ആരോഗ്യനില മോശമാകുകയായിരുന്നു. ഇതിന് പിന്നാലെ ചികിത്സാ പിഴവ് ആരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ രംഗത്തുവന്നതോടെ സർക്കാർ പ്രതിസന്ധിയിൽ ആകുകയായിരുന്നു.
കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരുനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊണ്ടുപോയ പത്തനംതിട്ട ജനറൽ ആശുപത്രിയിലും കൃത്യമായ പ്രാഥമിക ചികിത്സ കിട്ടിയില്ലെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. തുടർന്ന്, രക്ഷിതാക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, അവിടെയും തങ്ങൾക്ക് അവഗണനയാണ് ലഭിക്കുന്നത് എന്നായിരുന്നു കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞത്. കുട്ടിക്ക് പനിയുണ്ടെന്ന് പറഞ്ഞിട്ടും ഇന്ന് രാവിലെ പോലും ഡോക്ടർമാർ കാര്യമായി പരിഗണിച്ചില്ലെന്നും അമ്മ ആരോപിച്ചിരുന്നു. ഇതോടെയാണ് മന്ത്രിക്കെതിരെയുള്ള വിമർശനങ്ങൾ ശക്തമായത്.
Find out more: