താലി അഴിച്ചാൽ വിവാഹമോചനമോ; ഹൈക്കോടതി പറഞ്ഞത് അങ്ങനെയോ? താലി സംബന്ധിച്ച് കോടതി നടത്തിയ നിരീക്ഷണങ്ങൾ മുൻനിര മാധ്യമങ്ങൾ അടക്കം തെറ്റായ രീതിയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താലി അഴിക്കുന്നത് ഭർത്താവിനെ പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന തരത്തിലായിരുന്നു പുറത്തുവന്ന വാർത്തകൾ. താലി സംബന്ധിച്ച മദ്രാസ് ഹൈക്കോടതിയുടെ ഒരു നിരീക്ഷണം കഴിഞ്ഞ ദിവസം വാർത്തയായി പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കടുത്ത ഭാഷയിലുള്ള വിമർശനങ്ങളും കോടതിക്കെതിരെ ഉയർന്നിരുന്നു.  അതിനാൽ ജസ്റ്റീസുമാരായ വി എം വേലുമണിയും എസ് സൗന്ദറും ചേർന്ന് നടത്തിയിരിക്കുന്ന നിരീക്ഷണങ്ങൾ വിശദമായി അറിയാം നമുക്ക്. ഭർത്താവ് ജീവിച്ചിരിക്കെ ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭർത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് കോടതി പറഞ്ഞെന്നായിരുന്നു റിപ്പോർട്ട്.




   ഇതിന് പിന്നാലെ താലി സുപ്രധാന കണ്ണിയാണെന്നും മരണം വരെ ധരിക്കണമെന്നും അഴിച്ചുമാറ്റിയാൽ വിവാഹ മോചനം തേടാമെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവരികയായിരുന്നു. തമിഴ്നാട് ഈറോഡ് മെഡിക്കൽ കോളജിലെ പ്രൊഫ. സി ശിവകുമാറിന് വിവാഹമോചനം അനുവദിച്ചു കൊണ്ടാണ് കോടതിയുടെ നിരീക്ഷണമുണ്ടായിരിക്കുന്നത്.  വിവാഹ ചടങ്ങുകളിലെ ഒഴിവാക്കാൻ കഴിയാത്ത ആചാരമാണ് താലികെട്ട്. ഭർത്താവിന്റെ മരണശേഷമാണ് താലി നീക്കം ചെയ്യുന്നത്. അതിനാൽ തന്നെ ജീവിച്ചിരിക്കെ താലി നീക്കം ചെയ്യുന്നത് ക്രൂരതയാണെന്നും കോടതി പറഞ്ഞതായും മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ, കോടതി വിധി സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നാണ് അഭിഭാഷകർ വ്യക്തമാക്കുന്നത്.





  കേസ് സംബന്ധിച്ച് മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്ന ചില നിരീക്ഷണങ്ങൾ നേരത്തെ പരിഗണിച്ച മറ്റൊരു കേസിലേതാണ്. നീതിന്യായ വ്യവസ്ഥയ്ക്കെതിരെയുള്ള വിമർശനങ്ങൾ വസ്തുതാ വിരുദ്ധമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭാര്യയുടെ മാനസിക പീഡനത്തിൽ ഭർത്താവിന് വിവാഹമോചനം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഭാര്യയെ വിവാഹമോചനം ചെയ്യണമെന്ന കുടുംബ കോടതിയുടെ ഹർജി തള്ളിയ വിധിക്കെതിരെ ഭർത്താവ് നൽകിയ അപ്പീലിലാണ് വിധി. കേസിൽ കോടതി നിരവധി നിരീക്ഷണങ്ങൾ നടത്തിയിരുന്നു. എന്നാൽ, യഥാർത്ഥത്തിൽ കോടതിയുടെ നിരീക്ഷണം ഇങ്ങനെയായിരുന്നു.




  
 ഭാര്യയുടെ താലി ഊരിമാറ്റുന്നത് കക്ഷികളുടെ ബന്ധത്തെ സൂചിപ്പിക്കുന്ന ഒരു തെളിവാണ്. ഭാര്യയുടെ താലി ഊരിമാറ്റിയതും മറ്റ് വസ്തുതകളും പരിശോധിക്കുകയും ചെയ്തതോടെ വിവാഹബന്ധത്തിൽ തുടരാൻ ഉദ്ദേശ്യമില്ലെന്ന നിഗമനത്തിലെത്താൻ കോടതിയെ പ്രേരിപ്പിക്കുകയായിരുന്നു. അന്ന് കോടതി നടത്തിയിരിക്കുന്ന നിരീക്ഷണം ഇങ്ങനെ, "ഭാര്യയുടെ "താലി" നീക്കം ചെയ്യുന്നത് ഏറ്റവും ഉയർന്ന മാനസികമായ പീഡനത്തെ പ്രതിഫലിപ്പിക്കുന്ന ഒരു പ്രവൃത്തിയാണ്, കാരണം അത് വേദനയുണ്ടാക്കുകയും വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യും". 2016ലെ ഈ വിധിന്യായത്തിലെ താലി നിരീക്ഷണമാണ് പലമാധ്യമങ്ങളും തലക്കെട്ടാക്കി നൽകിയത്. മാധ്യമങ്ങൾ ഇത്തരത്തിൽ നൽകിയ ചില വാർത്തകൾ പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തുന്നതിനും ഇടവരുത്തിയിട്ടുണ്ട്.

Find out more: