മുഖ്യമന്ത്രിയും 20 മന്ത്രിമാരും ചീഫ് സെക്രട്ടറിയും ബസും, പുതിയ ചിത്രം! 'ഇത് ജനങ്ങളുടെ സർക്കാർ' എന്ന ക്യാപ്ഷനോടെ 20 മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും ഒപ്പമുള്ള ചിത്രമാണ് മുഖ്യമന്ത്രി തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. നവകേരള സദസ്സ് സമാപിക്കാനിരിക്കെ ബസിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ നിയോജക മണ്ഡലങ്ങളിലും ഏറ്റവും വിസ്തൃതിയേറിയ മൈതാനങ്ങളിലാണ് സദസ്സുകൾ സംഘടിപ്പിച്ചത്. എന്നാൽ അവയെല്ലാം നിറഞ്ഞു കവിയുന്നത്ര ജനപങ്കാളിത്തമുണ്ടായി. നവകേരള സദസ്സിനു ലഭിച്ച വൻ ജനസ്വീകാര്യതയാണ് ഇതു വ്യക്തമാക്കുന്നത്. നാടിന്റെ വികസനവും പുരോഗതിയും ആവശ്യമാണെന്ന ജനങ്ങളുടെ പൊതുതാത്പര്യമാണ് നവകേരള സദസ്സ് തെളിയിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിന്റെ ഭാവി വികസനം സംബന്ധിച്ചു നിരവധി നിർദേശങ്ങൾ നവകേരള സദസ്സുമായി ബന്ധപ്പെട്ട പ്രഭാത യോഗങ്ങളിൽ ഉയർന്നതായി മുഖ്യമന്ത്രി പറഞ്ഞു. വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ചു നിരവധി പേർ ഈ യോഗങ്ങളിൽ പങ്കെടുത്തു. സമൂഹത്തിന്റെ എല്ലാ തുറകളിലും പെട്ടവർ ഇതിന്റെ ഭാഗമായി. പതിനായിരങ്ങളാണ് ഓരോ സദസ്സിലേക്കുമെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ പുരോഗതിയാണ് ജനതാത്പര്യമെന്ന് നവകേരള സദസ്സ് തെളിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾ ജനസമക്ഷം അവതരിപ്പിക്കുക എന്ന ആവശ്യം പ്രാവർത്തികമായെന്നാണ് നവകേരള യാത്ര അവസാന ഘട്ടത്തിലേക്കെത്തുമ്പോഴുള്ള അനുഭവമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പുതുചരിത്രം കുറിച്ച നവകേരള സദസ്സിന് ഇന്ന് തിരുവനന്തപുരം ജില്ലയിൽ സമാപനമാകും. 36 ദിവസം നീണ്ട യാത്രയുടെ സമാപനം വട്ടിയൂർക്കാവ് മണ്ഡലത്തിലെ പോളിടെക്നിക് ഗ്രൗണ്ടിലാണ് നടക്കുന്നത്. അതേസമയം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, കുന്നത്തുകാവ്, തൃക്കാക്കര, പിറവം നിയോജക മണ്ഡലങ്ങളിലെ നവകേരള സദസ്സ് ജനുവരി ഒന്ന്, രണ്ട് തീയതികളിലായി നടക്കും. ഓരോ നിയോജക മണ്ഡലങ്ങളിലും ഏറ്റവും വിസ്തൃതിയേറിയ മൈതാനങ്ങളിലാണ് സദസ്സുകൾ സംഘടിപ്പിച്ചത്. എന്നാൽ അവയെല്ലാം നിറഞ്ഞു കവിയുന്നത്ര ജനപങ്കാളിത്തമുണ്ടായി.
നവകേരള സദസ്സിനു ലഭിച്ച വൻ ജനസ്വീകാര്യതയാണ് ഇതു വ്യക്തമാക്കുന്നത്. നാടിന്റെ വികസനവും പുരോഗതിയും ആവശ്യമാണെന്ന ജനങ്ങളുടെ പൊതുതാത്പര്യമാണ് നവകേരള സദസ്സ് തെളിയിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിന്റെ ഭാവി വികസനം സംബന്ധിച്ചു നിരവധി നിർദേശങ്ങൾ നവകേരള സദസ്സുമായി ബന്ധപ്പെട്ട പ്രഭാത യോഗങ്ങളിൽ ഉയർന്നതായി മുഖ്യമന്ത്രി പറഞ്ഞു. വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ചു നിരവധി പേർ ഈ യോഗങ്ങളിൽ പങ്കെടുത്തു. സമൂഹത്തിന്റെ എല്ലാ തുറകളിലും പെട്ടവർ ഇതിന്റെ ഭാഗമായി. പതിനായിരങ്ങളാണ് ഓരോ സദസ്സിലേക്കുമെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ പുരോഗതിയാണ് ജനതാത്പര്യമെന്ന് നവകേരള സദസ്സ് തെളിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾ ജനസമക്ഷം അവതരിപ്പിക്കുക എന്ന ആവശ്യം പ്രാവർത്തികമായെന്നാണ് നവകേരള യാത്ര അവസാന ഘട്ടത്തിലേക്കെത്തുമ്പോഴുള്ള അനുഭവമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പുതുചരിത്രം കുറിച്ച നവകേരള സദസ്സിന് ഇന്ന് തിരുവനന്തപുരം ജില്ലയിൽ സമാപനമാകും.
Find out more: