ഡോക്ടറാകാൻ പോയി ഒടുവിൽ പെണ്ണുങ്ങളുടെ തുണി വിൽക്കുന്നു; ജോയൽ ജേക്കബിന്റെ വിശേഷങ്ങൾ ഇനിയും ഒരുപാട്! സോഷ്യൽ മീഡിയയിലെ മിക്ക ആളുകൾക്കും പരിചിതനായ സെലിബ്രിറ്റികളുടെ ഇഷ്ട സാരി ബ്രാൻഡിന്റെ ഉടമസ്ഥൻ ജോയൽ ജേക്കബ് ആണ് ഏവരെയും സുന്ദരികൾ ആക്കി കതിര്മണ്ഡപത്തിലേക്ക് എത്തിച്ചത്.ജോയലിനും ഉണ്ട് നിറം സിനിമ പോലെ കഥപറയാനൊരു വിവാഹം. ദിയ കൃഷ്ണയുടെ വിവാഹത്തിന് അവർ അണിഞ്ഞ സാരിമുതൽ അമ്മ സിന്ധു കൃഷ്ണ സഹോദരങ്ങൾ എല്ലാവരും അണിഞ്ഞ സാരിയിൽ ആയിരുന്നു ഒട്ടുമിക്ക സാരിപ്രേമികളുടെയും കണ്ണ്. അത്രയും അഴകോടെ എത്തിയ അവരുടെ സാരിയുടെ ഡിസൈൻ കംപ്ലീറ്റ് ആയി ചെയ്തത് ഒരു പുരുഷൻ ആണ്. പിന്നീട് ആരതി പൊടിയുടെയും റോബിൻറെയും വിവാഹം അതിനും തരംഗമായിരുന്നു അവരുടെ വിവാഹ വേഷങ്ങൾ.
വിവാഹം എന്ന് ആലോചിക്കുമ്പോൾ തന്നെ എവിടോ കിടക്കുന്ന പെണ്ണിനെ എങ്ങനെ വിവാഹം കഴിക്കും എന്നാണ് ചിന്ത മുഴുവൻ അങ്ങനെയാണ് എന്തുകൊണ്ട് മാളുക്കുട്ടി ആയിക്കൂടാ എന്ന ചിന്ത എപ്പോഴോ മനസിലേക്ക് വന്നത്. എന്നാൽ അവൾ കാനഡയിലേക്ക് പോകുന്നു എന്ന് അറിഞ്ഞതോടെ പെട്ടെന്ന് ഞെട്ടിപ്പോയി. ഞാൻ എന്റെ ഇഷ്ടം എന്റെ വീട്ടിൽ പറഞ്ഞെങ്കിലും അമ്മച്ചി വഴക്ക് പറഞ്ഞു ചാടിച്ചു.എന്നാൽ അങ്ങനെ എന്റെ ഇഷ്ടം കളയാൻ ഞാൻ ഒരുക്കം ആയിരുന്നില്ല. എന്റെ മെന്റർ കൂടിയായ ആന്റിയോട് വിവരം പറഞ്ഞു. അങ്ങനെ കാര്യങ്ങൾ മുൻപോട്ട് കൊണ്ട് പോയി മാളു ( മരിയ) വിന്റെ വീട്ടിൽ വിവരങ്ങൾ അവതരിപ്പിച്ചു. മകൾ തങ്ങളുടെ കണ്മുൻപിൽ തന്നെ ഉണ്ടാകും എന്നതുകൊണ്ടോ എന്തോ അവർക്ക് പൂർണ്ണസമ്മതം ആയിരുന്നു വിവാഹത്തിന്.
ഇപ്പോൾ രണ്ടുവർഷം പിന്നിട്ടു ദാമ്പത്യേമെന്നും ജോയൽ പറഞ്ഞു.നിറം സിനിമയിലെ സോനയേയും എബിയെയും പോലെ ഒരു വിവാഹം ആയിരുന്നു ജോയലിനും മാളുവിനും ഉള്ളത്. അഞ്ചാം ക്ലാസ് മുതൽക്കാണ് രണ്ടുകുടുംബവും ഒരു കുടുംബം പോലെ ആകുന്നത്. ജോയലിന്റെ വീടിന്റെ മുൻപിൽ ആയിരുന്നു മാളുവും കുടുംബവും, നിറം സിനിമ പലവട്ടം കണ്ടിട്ടുണ്ട് എങ്കിലും ഒരിക്കലും അതേപോലെ ആകുമെന്ന് സ്വപ്നത്തിൽ പോലും താൻ കരുതിയിരുന്നില്ലെന്നാണ് ജോയൽ പറയുന്നത്.ഏറെ പരിഹാസങ്ങൾ അതിജീവിച്ചാണ് ജോയൽ ഇന്ന് കാണുന്നനിലയിലേക്ക് എത്തിയത്.
ഡോക്ടർ ആകാൻ പഠിക്കാൻ വിട്ട മകൻ അതുപേക്ഷിച്ചു തന്റെ സ്വപ്നം ഇതല്ലെന്ന് പറയുമ്പോൾ വീട്ടുകാർക്കും കുറച്ചൊരു പേടി ഉണ്ടായിരുന്നു. എന്നാൽ എന്നും തന്റെ റോൾ മോഡൽ ആയ അപ്പച്ചൻ ആണ് തന്നെ കൈ പിടിച്ചുമുൻപോട്ടെക്ക് നയിച്ചതെന്ന് ജോയൽ പറയും ഡോക്ടറാകാൻ പോയ ആൾ പെണ്ണുങ്ങളുടെ തുണി വിൽക്കുന്നു എന്ന് പരിഹസിച്ചവർ ഇന്ന് കൈയ്യടിക്കുകയാണ് സാരിവിറ്റ് അവൻ ലക്ഷപ്രഭു ആയില്ലേ എന്നായി ഇന്ന് ചങ്ങനാശ്ശേരി കവലയിലെ സംസാരം.
Find out more: